മരണം വേര്‍പെടുത്തിയ അനുജനെ കണ്ടാല്‍ പറയാന്‍ സഹോദരി മനസ്സില്‍ കൂട്ടിവച്ചിരിക്കുന്നതെല്ലാം അറിഞ്ഞാല്‍ കണ്ണു നിറഞ്ഞുപോകും
പരസ്പരം പങ്കുവച്ച ബാല്യകാലത്തിന്റെ ഓര്‍മ്മകളുള്ള ബന്ധങ്ങളുടെ ഊഷ്മളത മറ്റേതു ബന്ധങ്ങളേക്കാളും അധികമായിരിക്കും. അതു സഹോദരബന്ധമായാലും സുഹൃത്ബന്ധമായാലും പില്‍ക്കാലത്ത് പ്രണയമായി മാറിയ ബാല്യകാലസൗഹൃദമായാലും ഈ വസ്തുത സത്യമായിരിക്കും. കുട്ടിക്കാലം മുതല്‍ കൂട്ടുകൂടാനും കളിപറയാനും വഴക്കടിക്കാനുമൊക്കെ ഒരു കൂടപ്പിറപ്പുണ്ടാവുകയെന്നത് ഭാഗ്യമാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കടിക്കുന്ന സഹോദരീ സഹോദരന്മാര്‍ മുതിരുമ്പോഴേയ്ക്കും പക്ഷേ പരസ്പരം താങ്ങും തണലുമായി നില്‍ക്കും.
അത്തരത്തില്‍ ഡല്‍ഹി സ്വദേശിയായ ശില്‍പ എന്ന സഹോദരിയ്ക്ക് നിഴല്‍ പോലെ കൂടെയുണ്ടാകേണ്ടിയിരുന്ന സഹോദരന്‍ സിദ്ധാര്‍ഥ് കഴിഞ്ഞ ഏപ്രില്‍ നാലു വരെയേ കൂടെ ഉണ്ടായിരുന്നുള്ളൂ. അന്നാണ് സിദ്ധാര്‍ഥ് ശര്‍മ എന്ന മാനേജ്‌മെന്റ് വിദ്യാര്‍ഥി ഒരു പതിനേഴുകാരന്‍ ഓടിച്ച മെഴ്‌സിഡസ് ബെന്‍സ് ഇടിച്ച് മരിച്ചത്.
കേസില്‍ ഇതുവരെയും സിദ്ധാര്‍ഥിനു നീതി ലഭിച്ചിട്ടില്ല. പ്രിയ സഹോദരന്‍ ഉണ്ടായിരുന്നുവെങ്കില്‍ അവനിന്ന് 33 വയസാകുമായിരുന്നുവെന്നു പറഞ്ഞുകൊണ്ട് സഹോദരി ശില്‍പയെഴുതിയ കത്ത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രിയപ്പെട്ട സിദ്ധാര്‍ഥ്.....
ഹാപ്പി ബര്‍ത്‌ഡേ എന്റെ കുഞ്ഞനുജാ... നീ ഉണ്ടായിരുന്നെങ്കില്‍ ഇന്നു 33 വയസായിട്ടുണ്ടാകും. നീ പോയിട്ട് രണ്ടുമാസമായി. ഈ വീടു നിശബ്ദമാണ്. എനിക്കു ബാത്‌റൂമില്‍ നിന്നു നീ പാടുന്നതിന്റെ സ്വരം കേള്‍ക്കുന്നില്ല. വസ്ത്രങ്ങളും ക്രിക്കറ്റ് ഷൂസും വൃത്തിയായി അടുക്കി വെക്കൂ എന്നു നിന്നോടു പറയാന്‍ കഴിയുന്നില്ല. നീയില്ലാത്ത ജീവിതം തീര്‍ത്തും നിശബ്ദമായിരിക്കുന്നു.
നീയെന്നോട് ക്ഷമിക്കണം, എനിക്കു നിന്റെ ചെറിയ ആഗ്രഹങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. കരോക്കെ ഗംഭീരമാക്കാനായി നല്ല ക്വാളിറ്റിയുള്ള സ്പീക്കറിനു വേണ്ടി നീ എന്നും മുറവിളി കൂട്ടിയിരുന്നു, ഈ പിറന്നാളിന് അതു സമ്മാനമായി നല്‍കണമെന്നായിരുന്നു ആഗ്രഹം.
കോളേജില്‍ നിന്നും നിന്റെ ഗ്രേഡുകള്‍ വന്നിട്ടുണ്ട്. അവയെല്ലാം എയും എ പ്ലസുമാണ്. നീയെനിക്കു നല്‍കിയ സര്‍െ്രെപസ് ഞാന്‍ കണ്ടു. നീയെപ്പോഴും ജോയിന്‍ ചെയ്യണമെന്നാഗ്രഹിച്ച ഐടി സ്ഥാപനത്തില്‍ നിന്നുള്ള അപ്പോയിന്റെമെന്റ് ലെറ്റര്‍. വരുന്ന ലഡാക് ട്രിപ്പിനെക്കുറിച്ച് നിന്റെ എല്ല റോയല്‍ എന്‍ഫീല്‍ഡ് ഗ്രൂപ്പുകളില്‍ നിന്നും മെയിലുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്റെ കണ്ണുകള്‍ അടച്ചിരിക്കുകയാണ്. നീ പറക്കുന്നതു ഞാന്‍ കാണുന്നു. നീ ചിരിക്കുന്നതും, നിന്റെ കുസൃതി നിറഞ്ഞ ചിരിയുമെല്ലാം കാണുന്നു. പക്ഷേ ഞാന്‍ കണ്ണു തുറക്കുമ്പോള്‍ ഇവയൊന്നുമില്ല. കാറ്റും, കുസൃതിയും, ചിരിയും ഒന്നുമില്ല. പോലിസ് സ്‌റ്റേഷനിലേക്കും കോടതിയിലേക്കുമുള്ള നടത്തങ്ങള്‍ മാത്രം. അവയെന്നെ ആയാസപ്പെടുത്തുന്നുണ്ട്. കൊല്ലുന്ന ചൂടാണ്.
തളര്‍ത്തുന്ന മറ്റൊരു ദിവസം എന്നു മനസിലാക്കിക്കൊണ്ടു തന്നെയാണ് ഓരോദിവസവും കോടതിയില്‍ പോകുന്നത്. നീയും എനിക്കു കൂട്ടുവരുമോ എന്നു ചോദിക്കണമെന്നു തോന്നാറുണ്ട്. നിന്റെ മുറിയിലേക്കു പോകുമ്പോള്‍ സത്യം മനസിലാകും. നീയിനിയില്ല, സിദ്ധി കരയാതിരിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടാണ് ക്ഷമിക്കണം, നീ അമ്മയോടു പറഞ്ഞിട്ടുണ്ടല്ലോ ആളുകള്‍ കരയുന്നതു കാണുന്നത് ഇഷ്ടമല്ലെന്ന്. ആരോടു വേണമെങ്കിലും ചോദിച്ചോളൂ, ഞാന്‍ വളരെ ധൈര്യശാലിയാണ്, ഞാന്‍ കരയുന്നില്ല.
വേനലവധിക്കാലത്ത് നിന്റെ പിറന്നാളിന് കൂട്ടുകാര്‍ ആരും വീട്ടിലേക്കു വരാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് നീ എത്രത്തോളം അപ്‌സെറ്റ് ആകാറുണ്ടെന്ന് ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ ഇന്ന് നോക്കൂ എത്ര സുഹൃത്തുക്കളാണു വീട്ടില്‍ വന്നതെനന്്. കാണുന്നവരെയെല്ലാം പിടിച്ച് സുഹൃത്തുക്കളാക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നത് തെറ്റാണെന്ന് മനസിലാക്കുന്നു. നിനക്കു ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. അവരെല്ലാം നിന്നെക്കുറിച്ച് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു. എനിക്കു തെറ്റുപറ്റി. നിന്റെ സുഹൃത്തുക്കളില്‍ നിന്നെല്ലാം എനിക്കു നല്ല പിന്തുണയുണ്ട്, പക്ഷേ ഒരു കാര്യം എല്ലാവരുമുണ്ടിവിടെ നീ മാത്രമില്ല. പ്ലീസ് തിരിച്ചുവരൂ...
നീതി ലഭിക്കുക എന്നത് കഠിനമാണ്. പ്രതിരോധ പശ്ചാത്തലത്തില്‍ നിന്നായതുകൊണ്ട് നീ നിയമത്തില്‍ വിശ്വസിച്ചിരുന്നു, പക്ഷേ സത്യം പറയട്ടെ തുടക്കത്തില്‍ എല്ലാവരും നിയമനടപടികള്‍ വൈകിക്കാനാണ് ശ്രമിച്ചത്. പക്ഷേ ഞങ്ങള്‍ അക്രമണോത്സുകരായില്ല, സമാധാനപരമായ വഴിയാണു സ്വീകരിച്ചത്. ഞങ്ങള്‍ ഒരു കാന്‍ഡില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. നമ്മുടെ പ്രിയപ്പെട്ട ബെന്‍സണ്‍(വളര്‍ത്തു നായ) പോലും കാന്‍ഡില്‍ മാര്‍ച്ചില്‍ പങ്കെടുത്തു ലോകത്തെ കാണിച്ചു നീ ഒരു സ്‌പോയില്‍ട് ബ്രാറ്റിനാല്‍ ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന്.
ആദ്യം പോലീസ് അപകടത്തിന്റെ സിസിടിവി ഫൂട്ടേജ് ഞങ്ങളെ കാണിച്ചിരുന്നില്ല, പക്ഷേ ഞങ്ങളതു നേടിയെടുത്തു. രാജ്യമൊട്ടാകെ ആ വിഡിയോ കണ്ടു പ്രക്ഷുബ്ധമായതു കണ്ട് എ?ന്റെ ഹൃദയം തകര്‍ന്നു. സിദ്ധി അതെങ്ങനെയാണു സംഭവിച്ചത്? നിന്റെ മരണം അരികിലെത്തിയത് നീ കണ്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. വേഗതയോടെ വരുന്ന ആ വാഹനത്തെയും നീ കണ്ടില്ലെന്നു പ്രതീക്ഷിക്കുന്നു. എന്റെ ഹൃദയം നുറുങ്ങുകയാണ്, തന്റെ അരികിലേക്കു പാഞ്ഞുവരുന്ന മരണത്തോട് ഒരാള്‍ എങ്ങനെയാകും പ്രതികരിക്കു എന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ല, അതും എന്റെ കുഞ്ഞനുജന്‍... അമ്മ വിഷാദരോഗത്തിനടിമപ്പെട്ടിരിക്കുന്നു. അച്ഛന്‍ ഒറ്റയ്ക്കിരുന്നു കരയുന്നതു കാണാറുണ്ട്. ഐ ലവ് യൂ... എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു. നീ ഇവിടെയാണു വേണ്ടിയിരുന്നത്, മറ്റെങ്ങുമല്ല..
ഫൂട്ടേജില്‍ കണ്ടതെന്താണെന്നു പലരും എന്നോടു പറഞ്ഞു. എന്നോടിതു പറയേണ്ടെന്നു പറഞ്ഞ് ഞാന്‍ അവരോടെല്ലാം അലമുറയിട്ടു. നീ മരിക്കുന്നതു കാണാന്‍ എനിക്കു കഴിയില്ല. പൊട്ടിച്ചിരികളോടെയും നിറഞ്ഞ പുഞ്ചിരിയോടെയുമൊക്കെയുള്ള നിന്നെയാണ് എനിക്ക് ഓര്‍ക്കാന്‍ ഇഷ്ടം, എന്നു പറഞ്ഞുകൊണ്ടാണ് ശില്‍പ്പ കത്തു നിര്‍ത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha