Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് കപ്പ് നേടി; എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന് ന്യൂസിലാന്‍ഡിനെ ഒതുക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയം സുനിശ്ചിതമായിരുന്നു; എന്നാല്‍ ന്യൂസിലാന്‍ഡ് മികച്ച ബൗളിംഗ് പുറത്തെടുത്തോടെ ഇംഗ്ലണ്ട് പതറി; വിജയം നേടിയത് സൂപ്പര്‍ ഓവറില്‍ 

14 JULY 2019 11:44 PM IST
മലയാളി വാര്‍ത്ത

ആവേശം നിറഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ്് ലോക കപ്പ് നേടി 242 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 100 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിനൊടുവിലും വിജയിക്കാനായില്ല. തുടര്‍ന്ന് സൂപ്പര്‍ ഓവറിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.

20 പന്തില്‍ 17 റണ്‍സെടുത്ത ജേസണ്‍ റോയിയെ മാറ്റ് ഹെന്റി വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 28 റണ്‍സിന്റെ കൂട്ടുകട്ടുണ്ടാക്കാനെ റോയിക്ക് കഴിഞ്ഞുള്ളു.

റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്നിതിനിടെ ജോ റൂട്ടിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കി. ടോം ലാഥത്തിനായിരുന്നു ക്യാച്ച്. 30 പന്തില്‍ ഏഴു റണ്‍സേ റൂട്ടിന് നേടാനായുള്ളു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയോടൊപ്പം 31 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ കിവീസ് ബൗളര്‍മാര്‍ തുടര്‍ച്ചയായ മൂന്ന് മെയ്ഡന്‍ ഓവറുകളെറിഞ്ഞു.

നിലയുറപ്പിക്കുകയായിരുന്ന ജോണി ബെയര്‍സ്‌റ്റോയെ ഫെര്‍ഗൂസണ്‍ തിരിച്ചയച്ചു. 55 പന്തില്‍ 36 റണ്‍സെടുത്ത ഇംഗ്ലീഷ് ഓപ്പണര്‍ ബൗള്‍ഡ് ആയി. 24ാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും പുറത്തായി. നീഷാമിന്റെ ആദ്യ പന്തില്‍ ഫെര്‍ഗൂസണ്‍ന്റെ മനോഹര ക്യാച്ച്. പന്ത് നിലംതൊടുന്നതിന് തൊട്ടുമുമ്പ് ഫെര്‍ഗൂസണ്‍ന്റെ കൈയിലെത്തി. 22 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു മോര്‍ഗന്റെ സമ്പാദ്യം.

നിശ്ചിത ഓവറില്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും ഒഴികെ കിവീസ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ലോഡ്‌സിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് അവസാന ഓവറുകളില്‍ പോലും ബൗണ്ടറി നേടാനായില്ല.

10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങായിരുന്നു നിര്‍ണായകം. ക്രിസ് വോക്‌സ് ഒമ്പത് ഓവറില്‍ 37 റണ്‍സ് നല്‍കി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 29 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആദ്യം പുറത്തായി. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 29 റണ്‍സിന്റെ കൂട്ടകെട്ടാണ് ഗുപ്റ്റിലുണ്ടാക്കിയത്. 

പിന്നീട് കെയ്ന്‍ വില്ല്യംസണ്‍ന്റെ ഊഴമായിരുന്നു. 53 പന്തില്‍ 30 റണ്‍സ് അടിച്ച വില്ല്യംസണ്‍ പ്ലങ്കറ്റിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. രണ്ടാം വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസണ്‍ മടങ്ങിയത്. 

അര്‍ധ സെഞ്ചുറിയുമായി മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന നിക്കോള്‍സ് ആയിരുന്നു പ്ലങ്കറ്റിന്റെ രണ്ടാം ഇര. 77 പന്തില്‍ 55 റണ്‍സെടുത്ത നിക്കോള്‍സ് ബൗള്‍ഡ് ആയി. പിന്നീട് റോസ് ടെയ്‌ലറിലായിരുന്നു കിവീസിന്റെ പ്രതീക്ഷ. എന്നാല്‍ ടെയ്‌ലറെ പുറത്താക്കി മാര്‍ക്ക്വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 31 പന്തില്‍ 15 റണ്‍സെടുത്ത ടെയ്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.

നീഷാമായിരുന്നു അഞ്ചാമതായി പുറത്തായത്. 25 പന്തില്‍ 19 റണ്‍സെടുത്ത നീഷാമിനെ പ്ലങ്കറ്റ് റൂട്ടിന്റെ കൈയിലെത്തിച്ചു. പ്ലങ്കറ്റിന്റെ പന്തില്‍ ഫോര്‍ നേടിയ നീഷാം അടുത്ത പന്തില്‍ ഔട്ടാകുകയായിരുന്നു. 

ആറാം വിക്കറ്റില്‍ ഗ്രാന്‍ഡ്‌ഹോമും ടോം ലാഥവും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ പുറത്താക്കി വോക്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 56 പന്തില്‍ 47 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും ചെറുത്തുനില്‍പ്പ് അവസാനിച്ചു. അതും ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്. നാല് റണ്‍സെടുത്ത് മാറ്റ് ഹെന്റി ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡ് ആയി. സാന്റ്‌നറും ബോള്‍ട്ടും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സ  (11 minutes ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (22 minutes ago)

കുട മറച്ച് ദിലീപ് കോടതിയിലേക്ക്....!! INNOVA-യുടെ പിന്നാലെ ചേർസിങ്... ഉഫ് ദിലീപിന്റെ ഗതികേട് ..!  (28 minutes ago)

ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി  (28 minutes ago)

പവന് 200 രൂപയുടെ വർദ്ധനവ്  (31 minutes ago)

പവന് 200 രൂപയുടെ വർദ്ധനവ്  (41 minutes ago)

കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ചു....  (50 minutes ago)

വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!  (1 hour ago)

നാസിക്കിൽ 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ്  (1 hour ago)

ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച...  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല  (2 hours ago)

58 കാരിയുടെ പഴ്സ് മോഷ്ടിച്ച രണ്ട് യുവതികൾ പിടിയിൽ  (2 hours ago)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ  (2 hours ago)

Malayali Vartha Recommends