Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചു

09 AUGUST 2019 06:18 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ബിസിസിഐയ്ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചതായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയ വ്യക്തമാക്കി. ജുലാനിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പ്രത്യേകം എഴുതി നല്‍കുകയും ചെയ്തു.

ബിസിസിഐ ഇതുവരെ നാഡയെ എതിര്‍ത്തിരുന്നത് പരിശോധനാ രീതികളില്‍ ന്യൂനതകളുണ്ടെന്നു വ്യക്തമാക്കിയാണ്. മാത്രമല്ല ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ വിരാട് കോലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന വിഷയത്തില്‍ 'റിസ്‌ക്' എടുക്കാനാകില്ലെന്നും ബിസിസിഐ നിലപാടെടുത്തു. എന്നാല്‍ രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം നാഡയെ അംഗീകരിക്കുന്നവയാണ്. ഉത്തേജക പരിശോധനയ്ക്കായി സ്വകാര്യ ഏജന്‍സിയെ (ഇന്റര്‍നാഷനല്‍ ഡോപ് ടെസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ്) ബിസിസിഐ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഡ അതിന് അംഗീകാരം നല്‍കിയിരുന്നില്ല.

നേരത്തെ ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐയ്ക്ക് അധികാരമില്ലെന്നു കാട്ടി കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ നിര്‍ദേശം. ബിസിസിഐയുടെ ഉത്തേജകവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുമായി (നാഡ) കരാറില്‍ ഒപ്പിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ തീരുമാനത്തോടെ ക്രിക്കറ്റ് താരങ്ങളും ഇനിമുതല്‍ നാഡയ്ക്കു കീഴില്‍ ഉത്തേജക പരിശോധനയ്ക്കു വിധേയരാകുമെന്ന് ജുലാനിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.

അതേസമയം നാഡയുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ 2019 മാര്‍ച്ചില്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി ബിസിസിഐ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സഹകരണം സ്ഥിരമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാല്‍, സര്‍ക്കാര്‍ ഏജന്‍സിയായ നാഡയ്ക്കു പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ന്യായം പറഞ്ഞാണ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പിടിച്ചുനിന്നത്. 2017-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയില്ലെങ്കില്‍ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി (വാഡ) വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നു ക്രിക്കറ്റ് താരങ്ങളെ പരിശോധനാ പരിധിക്കു കീഴിലാക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നീക്കം നടത്തിയെങ്കിലും ബിസിസിഐ അയഞ്ഞില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജോഹ്‌റി നാഡ സിഇഒയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

ബിസിസിഐ നടത്തുന്ന രാജ്യാന്തര, ആഭ്യന്തര മല്‍സരങ്ങളില്‍ താരങ്ങളെ പരിശോധിക്കാന്‍ നാഡയ്ക്കാവില്ല. ഈ സാഹചര്യത്തില്‍ മല്‍സരമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ താരങ്ങളെ പരിശോധിക്കാനുള്ള നാഡയുടെ ശ്രമങ്ങളോടു ബിസിസിഐക്കു സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കത്തിലെ പ്രധാന അവകാശവാദം. താരങ്ങളെ പരിശോധിക്കാന്‍ തങ്ങള്‍ക്കു സ്വന്തം സംവിധാനമുണ്ടെന്നും വാഡയുടെ നിബന്ധനയ്ക്കു വിധേയമായാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങള്‍ നടപ്പാക്കുന്നതു താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണു ബിസിസിഐയുടെ വാദം. മല്‍സരമില്ലാത്ത വേളയില്‍, പരിശോധന നടത്തുന്നതിനു താരങ്ങള്‍ എവിടെയാണുള്ളതെന്നു വെളിപ്പെടുത്തണമെന്നാണു വ്യവസ്ഥ. ഇത് സ്വകാര്യതാ ലംഘനവും സുരക്ഷാപ്രശ്‌നവും ഉയര്‍ത്തുമെന്നു ബോര്‍ഡംഗങ്ങള്‍ വാദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃത സ്വത്ത് സമ്പാദന കേസ്  (3 minutes ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (44 minutes ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (1 hour ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (1 hour ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (2 hours ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (2 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (2 hours ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (2 hours ago)

യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ...  (3 hours ago)

ഞായർ രാവിലെ ഒമ്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...  (3 hours ago)

കുടുംബത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയം ഇന്ന് സർവരുടെയും പ്രശംസ  (3 hours ago)

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (3 hours ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (3 hours ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (11 hours ago)

Malayali Vartha Recommends