Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചു

09 AUGUST 2019 06:18 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ബിസിസിഐയ്ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചതായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയ വ്യക്തമാക്കി. ജുലാനിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പ്രത്യേകം എഴുതി നല്‍കുകയും ചെയ്തു.

ബിസിസിഐ ഇതുവരെ നാഡയെ എതിര്‍ത്തിരുന്നത് പരിശോധനാ രീതികളില്‍ ന്യൂനതകളുണ്ടെന്നു വ്യക്തമാക്കിയാണ്. മാത്രമല്ല ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ വിരാട് കോലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന വിഷയത്തില്‍ 'റിസ്‌ക്' എടുക്കാനാകില്ലെന്നും ബിസിസിഐ നിലപാടെടുത്തു. എന്നാല്‍ രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം നാഡയെ അംഗീകരിക്കുന്നവയാണ്. ഉത്തേജക പരിശോധനയ്ക്കായി സ്വകാര്യ ഏജന്‍സിയെ (ഇന്റര്‍നാഷനല്‍ ഡോപ് ടെസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ്) ബിസിസിഐ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഡ അതിന് അംഗീകാരം നല്‍കിയിരുന്നില്ല.

നേരത്തെ ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐയ്ക്ക് അധികാരമില്ലെന്നു കാട്ടി കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ നിര്‍ദേശം. ബിസിസിഐയുടെ ഉത്തേജകവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുമായി (നാഡ) കരാറില്‍ ഒപ്പിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ തീരുമാനത്തോടെ ക്രിക്കറ്റ് താരങ്ങളും ഇനിമുതല്‍ നാഡയ്ക്കു കീഴില്‍ ഉത്തേജക പരിശോധനയ്ക്കു വിധേയരാകുമെന്ന് ജുലാനിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.

അതേസമയം നാഡയുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ 2019 മാര്‍ച്ചില്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി ബിസിസിഐ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സഹകരണം സ്ഥിരമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാല്‍, സര്‍ക്കാര്‍ ഏജന്‍സിയായ നാഡയ്ക്കു പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ന്യായം പറഞ്ഞാണ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പിടിച്ചുനിന്നത്. 2017-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയില്ലെങ്കില്‍ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി (വാഡ) വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നു ക്രിക്കറ്റ് താരങ്ങളെ പരിശോധനാ പരിധിക്കു കീഴിലാക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നീക്കം നടത്തിയെങ്കിലും ബിസിസിഐ അയഞ്ഞില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജോഹ്‌റി നാഡ സിഇഒയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

ബിസിസിഐ നടത്തുന്ന രാജ്യാന്തര, ആഭ്യന്തര മല്‍സരങ്ങളില്‍ താരങ്ങളെ പരിശോധിക്കാന്‍ നാഡയ്ക്കാവില്ല. ഈ സാഹചര്യത്തില്‍ മല്‍സരമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ താരങ്ങളെ പരിശോധിക്കാനുള്ള നാഡയുടെ ശ്രമങ്ങളോടു ബിസിസിഐക്കു സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കത്തിലെ പ്രധാന അവകാശവാദം. താരങ്ങളെ പരിശോധിക്കാന്‍ തങ്ങള്‍ക്കു സ്വന്തം സംവിധാനമുണ്ടെന്നും വാഡയുടെ നിബന്ധനയ്ക്കു വിധേയമായാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങള്‍ നടപ്പാക്കുന്നതു താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണു ബിസിസിഐയുടെ വാദം. മല്‍സരമില്ലാത്ത വേളയില്‍, പരിശോധന നടത്തുന്നതിനു താരങ്ങള്‍ എവിടെയാണുള്ളതെന്നു വെളിപ്പെടുത്തണമെന്നാണു വ്യവസ്ഥ. ഇത് സ്വകാര്യതാ ലംഘനവും സുരക്ഷാപ്രശ്‌നവും ഉയര്‍ത്തുമെന്നു ബോര്‍ഡംഗങ്ങള്‍ വാദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (2 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (2 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (3 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (3 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (3 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (4 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (6 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (7 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (7 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (7 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (8 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (9 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (9 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (10 hours ago)

Malayali Vartha Recommends