Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചു

09 AUGUST 2019 06:18 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ബിസിസിഐയ്ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചതായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയ വ്യക്തമാക്കി. ജുലാനിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പ്രത്യേകം എഴുതി നല്‍കുകയും ചെയ്തു.

ബിസിസിഐ ഇതുവരെ നാഡയെ എതിര്‍ത്തിരുന്നത് പരിശോധനാ രീതികളില്‍ ന്യൂനതകളുണ്ടെന്നു വ്യക്തമാക്കിയാണ്. മാത്രമല്ല ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ വിരാട് കോലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന വിഷയത്തില്‍ 'റിസ്‌ക്' എടുക്കാനാകില്ലെന്നും ബിസിസിഐ നിലപാടെടുത്തു. എന്നാല്‍ രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം നാഡയെ അംഗീകരിക്കുന്നവയാണ്. ഉത്തേജക പരിശോധനയ്ക്കായി സ്വകാര്യ ഏജന്‍സിയെ (ഇന്റര്‍നാഷനല്‍ ഡോപ് ടെസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ്) ബിസിസിഐ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഡ അതിന് അംഗീകാരം നല്‍കിയിരുന്നില്ല.

നേരത്തെ ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐയ്ക്ക് അധികാരമില്ലെന്നു കാട്ടി കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ നിര്‍ദേശം. ബിസിസിഐയുടെ ഉത്തേജകവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുമായി (നാഡ) കരാറില്‍ ഒപ്പിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ തീരുമാനത്തോടെ ക്രിക്കറ്റ് താരങ്ങളും ഇനിമുതല്‍ നാഡയ്ക്കു കീഴില്‍ ഉത്തേജക പരിശോധനയ്ക്കു വിധേയരാകുമെന്ന് ജുലാനിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.

അതേസമയം നാഡയുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ 2019 മാര്‍ച്ചില്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി ബിസിസിഐ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സഹകരണം സ്ഥിരമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാല്‍, സര്‍ക്കാര്‍ ഏജന്‍സിയായ നാഡയ്ക്കു പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ന്യായം പറഞ്ഞാണ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പിടിച്ചുനിന്നത്. 2017-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയില്ലെങ്കില്‍ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി (വാഡ) വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നു ക്രിക്കറ്റ് താരങ്ങളെ പരിശോധനാ പരിധിക്കു കീഴിലാക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നീക്കം നടത്തിയെങ്കിലും ബിസിസിഐ അയഞ്ഞില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജോഹ്‌റി നാഡ സിഇഒയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

ബിസിസിഐ നടത്തുന്ന രാജ്യാന്തര, ആഭ്യന്തര മല്‍സരങ്ങളില്‍ താരങ്ങളെ പരിശോധിക്കാന്‍ നാഡയ്ക്കാവില്ല. ഈ സാഹചര്യത്തില്‍ മല്‍സരമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ താരങ്ങളെ പരിശോധിക്കാനുള്ള നാഡയുടെ ശ്രമങ്ങളോടു ബിസിസിഐക്കു സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കത്തിലെ പ്രധാന അവകാശവാദം. താരങ്ങളെ പരിശോധിക്കാന്‍ തങ്ങള്‍ക്കു സ്വന്തം സംവിധാനമുണ്ടെന്നും വാഡയുടെ നിബന്ധനയ്ക്കു വിധേയമായാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങള്‍ നടപ്പാക്കുന്നതു താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണു ബിസിസിഐയുടെ വാദം. മല്‍സരമില്ലാത്ത വേളയില്‍, പരിശോധന നടത്തുന്നതിനു താരങ്ങള്‍ എവിടെയാണുള്ളതെന്നു വെളിപ്പെടുത്തണമെന്നാണു വ്യവസ്ഥ. ഇത് സ്വകാര്യതാ ലംഘനവും സുരക്ഷാപ്രശ്‌നവും ഉയര്‍ത്തുമെന്നു ബോര്‍ഡംഗങ്ങള്‍ വാദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നും പരിശോധന നടത്തും  (7 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (12 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (17 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (17 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (26 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (27 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (48 minutes ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (59 minutes ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (2 hours ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (3 hours ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends