Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചു

09 AUGUST 2019 06:18 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ബിസിസിഐയ്ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചതായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയ വ്യക്തമാക്കി. ജുലാനിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പ്രത്യേകം എഴുതി നല്‍കുകയും ചെയ്തു.

ബിസിസിഐ ഇതുവരെ നാഡയെ എതിര്‍ത്തിരുന്നത് പരിശോധനാ രീതികളില്‍ ന്യൂനതകളുണ്ടെന്നു വ്യക്തമാക്കിയാണ്. മാത്രമല്ല ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ വിരാട് കോലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന വിഷയത്തില്‍ 'റിസ്‌ക്' എടുക്കാനാകില്ലെന്നും ബിസിസിഐ നിലപാടെടുത്തു. എന്നാല്‍ രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം നാഡയെ അംഗീകരിക്കുന്നവയാണ്. ഉത്തേജക പരിശോധനയ്ക്കായി സ്വകാര്യ ഏജന്‍സിയെ (ഇന്റര്‍നാഷനല്‍ ഡോപ് ടെസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ്) ബിസിസിഐ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഡ അതിന് അംഗീകാരം നല്‍കിയിരുന്നില്ല.

നേരത്തെ ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐയ്ക്ക് അധികാരമില്ലെന്നു കാട്ടി കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ നിര്‍ദേശം. ബിസിസിഐയുടെ ഉത്തേജകവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുമായി (നാഡ) കരാറില്‍ ഒപ്പിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ തീരുമാനത്തോടെ ക്രിക്കറ്റ് താരങ്ങളും ഇനിമുതല്‍ നാഡയ്ക്കു കീഴില്‍ ഉത്തേജക പരിശോധനയ്ക്കു വിധേയരാകുമെന്ന് ജുലാനിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.

അതേസമയം നാഡയുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ 2019 മാര്‍ച്ചില്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി ബിസിസിഐ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സഹകരണം സ്ഥിരമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാല്‍, സര്‍ക്കാര്‍ ഏജന്‍സിയായ നാഡയ്ക്കു പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ന്യായം പറഞ്ഞാണ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പിടിച്ചുനിന്നത്. 2017-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയില്ലെങ്കില്‍ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി (വാഡ) വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നു ക്രിക്കറ്റ് താരങ്ങളെ പരിശോധനാ പരിധിക്കു കീഴിലാക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നീക്കം നടത്തിയെങ്കിലും ബിസിസിഐ അയഞ്ഞില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജോഹ്‌റി നാഡ സിഇഒയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

ബിസിസിഐ നടത്തുന്ന രാജ്യാന്തര, ആഭ്യന്തര മല്‍സരങ്ങളില്‍ താരങ്ങളെ പരിശോധിക്കാന്‍ നാഡയ്ക്കാവില്ല. ഈ സാഹചര്യത്തില്‍ മല്‍സരമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ താരങ്ങളെ പരിശോധിക്കാനുള്ള നാഡയുടെ ശ്രമങ്ങളോടു ബിസിസിഐക്കു സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കത്തിലെ പ്രധാന അവകാശവാദം. താരങ്ങളെ പരിശോധിക്കാന്‍ തങ്ങള്‍ക്കു സ്വന്തം സംവിധാനമുണ്ടെന്നും വാഡയുടെ നിബന്ധനയ്ക്കു വിധേയമായാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങള്‍ നടപ്പാക്കുന്നതു താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണു ബിസിസിഐയുടെ വാദം. മല്‍സരമില്ലാത്ത വേളയില്‍, പരിശോധന നടത്തുന്നതിനു താരങ്ങള്‍ എവിടെയാണുള്ളതെന്നു വെളിപ്പെടുത്തണമെന്നാണു വ്യവസ്ഥ. ഇത് സ്വകാര്യതാ ലംഘനവും സുരക്ഷാപ്രശ്‌നവും ഉയര്‍ത്തുമെന്നു ബോര്‍ഡംഗങ്ങള്‍ വാദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends