Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കി

17 APRIL 2024 09:59 AM IST
മലയാളി വാര്‍ത്ത

സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. അവസാന പന്തു വരെ ആവേശം, ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച വിജയം. പത്തൊന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയപ്പോള്‍, രാജസ്ഥാന്‍ തിരിച്ചുപിടിച്ചത് ഒരു ഘട്ടത്തില്‍ കൈവിട്ടു പോയ അവരുടെ 'ആറാം വിജയം' കൂടിയാണ്.

സ്‌കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്‍: 224/8. ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ആറു സിക്‌സറുകളും ഒന്‍പത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ സുദീര്‍ഘമായ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ 121/6 എന്ന നിലയില്‍ പരാജയം മണത്ത രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ റോവ്മാന്‍ പവലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍നിന്ന് ആറു വിജയവും 12 പോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. 224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാളും ഇംപ്ാക്റ്റ് പ്ലയറായി ഇറങ്ങിയ ജോസ് ബട്‌ലറും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ നില്‍ക്കെ വൈഭവ് അറോറയുടെ എറിഞ്ഞ പന്ത് വെങ്കിടേഷ് അയ്യര്‍ പിടിച്ച് ജെയ്‌സ്വാള്‍( 9 പന്തില്‍ 19) പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നാലാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്ത് നരെയ്‌ന്റെ കൈകളില്‍ എത്തിച്ച് ക്യാപ്റ്റനും( 8 പന്തില്‍ 12) തിരികെക്കയറി.

പിന്നാലെ എത്തിയ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഏഴാം ഓവറില്‍ സ്‌കോര്‍ 90 കടത്തി.

ഇരുവരും ചേര്‍ന്ന് കൈവിട്ടു പോയ മത്സരം തിരികെ പിടിച്ചുവെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചെങ്കിലും ഹര്‍ഷിത് റാണ എറിഞ്ഞ പന്ത് ഉയര്‍ത്തി അടിക്കാനുള്ള പരാഗിന്റെ ശ്രമം റസലിന്റെ കൈകളില്‍ അവസാനിച്ചതോടെ രാജസ്ഥാന്‍ വീണ്ടും പരുങ്ങലിലായി. 14 പന്തില്‍ രണ്ടു സിക്‌സറുകളും നാലു ഫോറുകളുമായി 34 റണ്‍സാണ് പരാഗ് നേടിയത്. ഒരുവശത്ത് ധ്രുവ് ജുറല്‍(4 പന്തില്‍2), രവിചന്ദ്രന്‍ അശ്വിന്‍(11 പന്തില്‍ 8), ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ (1 പന്തില്‍ 0) എന്നിവര്‍ നിലയുറപ്പിക്കാതെ ക്രീസ് വിട്ടപ്പോള്‍ മറുവശത്ത് ബട്‌ലര്‍ ഉറച്ചുനിന്നു.

ആറാം വിക്കറ്റില്‍ ബട്‌ലറിന് കൂട്ടായി ക്രീസിലെത്തിയത് റോവ്മാന്‍ പവല്‍ പതിയെ താളം കണ്ടെത്തി കൂറ്റന്‍ അടികളുമായി പിന്തുണ നല്‍കിയതോടെ രാജസ്ഥാന് വീണ്ടും പ്രതീക്ഷ. നരെയ്ന്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ആദ്യ ബോള്‍ ബൗണ്ടറി കടത്തിയ പവല്‍ തുടരെ രണ്ടു സിക്‌സറുകളും പറത്തി. എന്നാല്‍ അഞ്ചാം പന്തില്‍ എല്‍ബിഡബ്ല്യുവിന് പുറത്ത്. ഇതോടെ രാജസ്ഥാന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. പിന്നാലെ എത്തിയ ട്രെന്റ് ബോള്‍ട്ട് റണ്ണോന്നുമെടുക്കാതെ പുറത്തായി. സ്‌കോര്‍ 186/8. പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയായത് ബട്‌ലറുടെ കംപ്ലീറ്റ് ഷോയ്ക്കായിരുന്നു. ബോള്‍ട്ടിനു പിന്നാലെ ക്രീസിലെത്തിയ ആവേശ് ഖാനെ ഒരു വശത്തു നിര്‍ത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി നേടി, ഒപ്പം രാജസ്ഥാന് ആറാം വിജയവും സമ്മാനിച്ചു.

കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത റാണ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വൈഭവ് അറോറ ഒരു വിക്കറ്റും നേടി. സെഞ്ചറിയുമായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കളം നിറഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോറാണ് അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 56 പന്തില്‍ ആറു സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്ത നരെയ്‌നാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാനു വേണ്ടി ആവേശ് ഖാന്‍ രണ്ടു വിക്കറ്റുകളും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറിലാണ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചറിയുമായി തിളങ്ങിയ സാള്‍ട്ട്(13 പന്തില്‍ 10) ആവേശ് ഖാന്‍ എറിഞ്ഞ പന്ത് ആവേശ് ഖാന്റെ കൈകളില്‍ തന്നെ തിരികെ എത്തിച്ചാണ് പുറത്തായത്. 21ന് 1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ നരെയ്ന്‍ തോളിലേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അംഗ്ക്രിഷ് രഘുവംശിയും നരെയ്‌നും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

സ്‌കോര്‍ 106ല്‍ നില്‍ക്കെ ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ച് രഘുവംശി ( 18 പന്തില്‍ 30)യെ കുല്‍ദീപ് സെന്‍ തിരികെയയച്ചു. ശ്രേയസ് അയ്യര്‍ (7 പന്തില്‍ 11), ആന്ദ്രെ റസല്‍ (10 പന്തില്‍ 13) എന്നിവര്‍ കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെങ്കിലും മറ്റൊരു വശത്ത് പാറപോലെ ഉറച്ചുനിന്ന നരെയ്ന്‍ ബൗണ്ടറികളും സിക്‌സറുകളുമായി സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 17 ാം ഓവറിലെ മൂന്നാം പന്തില്‍ ബോള്‍ട്ട് നരെയ്‌ന്റെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ സ്‌കോര്‍ 195/5. പിന്നീടെത്തിയ റിങ്കു സിങ് (9 പന്തില്‍ 20*) വെങ്കിടേഷ് അയ്യരു(6 പന്തില്‍ 8) ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. കുല്‍ദീപ് സിങ്ങിന്റെ പന്തില്‍ ധ്രുവ് ജുറല്‍ ക്യാച്ചെടുത്ത് വെങ്കിടേഷ് മടങ്ങുമ്പോള്‍ കൊല്‍ക്കത്ത 215 എന്ന സ്‌കോറില്‍ എത്തിയിരുന്നു. രമണ്‍ദീപ് സിങ്ങിനെ മറുവശത്ത് കാഴ്ചക്കാരനാക്കി റിങ്കു സിങ് അത് 223 എന്ന നിലയിലേക്ക് എത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (26 minutes ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (32 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (42 minutes ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (56 minutes ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (1 hour ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (1 hour ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (1 hour ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (2 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (2 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (2 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (2 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (3 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (3 hours ago)

ജസ്റ്റിസ് കെ ബാബുവിന്റെ 5 D COURT-ൽ രാഹുൽ..?! അഡ്വ.എസ് രാജീവ് കോടതിയിൽ തന്നെ...ജാമ്യം ഇന്ന് തന്നെ..?  (3 hours ago)

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

Malayali Vartha Recommends