Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കി

17 APRIL 2024 09:59 AM IST
മലയാളി വാര്‍ത്ത

സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. അവസാന പന്തു വരെ ആവേശം, ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച വിജയം. പത്തൊന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയപ്പോള്‍, രാജസ്ഥാന്‍ തിരിച്ചുപിടിച്ചത് ഒരു ഘട്ടത്തില്‍ കൈവിട്ടു പോയ അവരുടെ 'ആറാം വിജയം' കൂടിയാണ്.

സ്‌കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്‍: 224/8. ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ആറു സിക്‌സറുകളും ഒന്‍പത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ സുദീര്‍ഘമായ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ 121/6 എന്ന നിലയില്‍ പരാജയം മണത്ത രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ റോവ്മാന്‍ പവലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍നിന്ന് ആറു വിജയവും 12 പോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. 224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാളും ഇംപ്ാക്റ്റ് പ്ലയറായി ഇറങ്ങിയ ജോസ് ബട്‌ലറും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ നില്‍ക്കെ വൈഭവ് അറോറയുടെ എറിഞ്ഞ പന്ത് വെങ്കിടേഷ് അയ്യര്‍ പിടിച്ച് ജെയ്‌സ്വാള്‍( 9 പന്തില്‍ 19) പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നാലാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്ത് നരെയ്‌ന്റെ കൈകളില്‍ എത്തിച്ച് ക്യാപ്റ്റനും( 8 പന്തില്‍ 12) തിരികെക്കയറി.

പിന്നാലെ എത്തിയ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഏഴാം ഓവറില്‍ സ്‌കോര്‍ 90 കടത്തി.

ഇരുവരും ചേര്‍ന്ന് കൈവിട്ടു പോയ മത്സരം തിരികെ പിടിച്ചുവെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചെങ്കിലും ഹര്‍ഷിത് റാണ എറിഞ്ഞ പന്ത് ഉയര്‍ത്തി അടിക്കാനുള്ള പരാഗിന്റെ ശ്രമം റസലിന്റെ കൈകളില്‍ അവസാനിച്ചതോടെ രാജസ്ഥാന്‍ വീണ്ടും പരുങ്ങലിലായി. 14 പന്തില്‍ രണ്ടു സിക്‌സറുകളും നാലു ഫോറുകളുമായി 34 റണ്‍സാണ് പരാഗ് നേടിയത്. ഒരുവശത്ത് ധ്രുവ് ജുറല്‍(4 പന്തില്‍2), രവിചന്ദ്രന്‍ അശ്വിന്‍(11 പന്തില്‍ 8), ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ (1 പന്തില്‍ 0) എന്നിവര്‍ നിലയുറപ്പിക്കാതെ ക്രീസ് വിട്ടപ്പോള്‍ മറുവശത്ത് ബട്‌ലര്‍ ഉറച്ചുനിന്നു.

ആറാം വിക്കറ്റില്‍ ബട്‌ലറിന് കൂട്ടായി ക്രീസിലെത്തിയത് റോവ്മാന്‍ പവല്‍ പതിയെ താളം കണ്ടെത്തി കൂറ്റന്‍ അടികളുമായി പിന്തുണ നല്‍കിയതോടെ രാജസ്ഥാന് വീണ്ടും പ്രതീക്ഷ. നരെയ്ന്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ആദ്യ ബോള്‍ ബൗണ്ടറി കടത്തിയ പവല്‍ തുടരെ രണ്ടു സിക്‌സറുകളും പറത്തി. എന്നാല്‍ അഞ്ചാം പന്തില്‍ എല്‍ബിഡബ്ല്യുവിന് പുറത്ത്. ഇതോടെ രാജസ്ഥാന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. പിന്നാലെ എത്തിയ ട്രെന്റ് ബോള്‍ട്ട് റണ്ണോന്നുമെടുക്കാതെ പുറത്തായി. സ്‌കോര്‍ 186/8. പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയായത് ബട്‌ലറുടെ കംപ്ലീറ്റ് ഷോയ്ക്കായിരുന്നു. ബോള്‍ട്ടിനു പിന്നാലെ ക്രീസിലെത്തിയ ആവേശ് ഖാനെ ഒരു വശത്തു നിര്‍ത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി നേടി, ഒപ്പം രാജസ്ഥാന് ആറാം വിജയവും സമ്മാനിച്ചു.

കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത റാണ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വൈഭവ് അറോറ ഒരു വിക്കറ്റും നേടി. സെഞ്ചറിയുമായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കളം നിറഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോറാണ് അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 56 പന്തില്‍ ആറു സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്ത നരെയ്‌നാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാനു വേണ്ടി ആവേശ് ഖാന്‍ രണ്ടു വിക്കറ്റുകളും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറിലാണ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചറിയുമായി തിളങ്ങിയ സാള്‍ട്ട്(13 പന്തില്‍ 10) ആവേശ് ഖാന്‍ എറിഞ്ഞ പന്ത് ആവേശ് ഖാന്റെ കൈകളില്‍ തന്നെ തിരികെ എത്തിച്ചാണ് പുറത്തായത്. 21ന് 1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ നരെയ്ന്‍ തോളിലേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അംഗ്ക്രിഷ് രഘുവംശിയും നരെയ്‌നും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

സ്‌കോര്‍ 106ല്‍ നില്‍ക്കെ ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ച് രഘുവംശി ( 18 പന്തില്‍ 30)യെ കുല്‍ദീപ് സെന്‍ തിരികെയയച്ചു. ശ്രേയസ് അയ്യര്‍ (7 പന്തില്‍ 11), ആന്ദ്രെ റസല്‍ (10 പന്തില്‍ 13) എന്നിവര്‍ കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെങ്കിലും മറ്റൊരു വശത്ത് പാറപോലെ ഉറച്ചുനിന്ന നരെയ്ന്‍ ബൗണ്ടറികളും സിക്‌സറുകളുമായി സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 17 ാം ഓവറിലെ മൂന്നാം പന്തില്‍ ബോള്‍ട്ട് നരെയ്‌ന്റെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ സ്‌കോര്‍ 195/5. പിന്നീടെത്തിയ റിങ്കു സിങ് (9 പന്തില്‍ 20*) വെങ്കിടേഷ് അയ്യരു(6 പന്തില്‍ 8) ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. കുല്‍ദീപ് സിങ്ങിന്റെ പന്തില്‍ ധ്രുവ് ജുറല്‍ ക്യാച്ചെടുത്ത് വെങ്കിടേഷ് മടങ്ങുമ്പോള്‍ കൊല്‍ക്കത്ത 215 എന്ന സ്‌കോറില്‍ എത്തിയിരുന്നു. രമണ്‍ദീപ് സിങ്ങിനെ മറുവശത്ത് കാഴ്ചക്കാരനാക്കി റിങ്കു സിങ് അത് 223 എന്ന നിലയിലേക്ക് എത്തിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (15 minutes ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (35 minutes ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (41 minutes ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (45 minutes ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (1 hour ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (3 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (3 hours ago)

യൂണിയൻ കോപ്പിന്റെ 'കുടുംബ വർഷം' റമദാൻ കാമ്പെയ്‌ൻ 3,000 ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്...  (3 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026': സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (3 hours ago)

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്  (3 hours ago)

മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറാണ് ചര്‍ച്ചാവിഷയം  (3 hours ago)

സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു  (3 hours ago)

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്: വരുമാനം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ); ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വ  (4 hours ago)

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമ  (4 hours ago)

അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...  (4 hours ago)

Malayali Vartha Recommends