Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..

പൊട്ടിക്കരയാതെ എന്ത് ചെയ്യും... പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി 20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാല്‍ മതിയെന്ന നിലപാടില്‍ ബിസിസിഐ

17 APRIL 2024 09:20 AM IST
മലയാളി വാര്‍ത്ത

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്‍ഡ്യന്‍സിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുത്തത് കയ്യടികളോടെയായിരുന്നു. എന്നാല്‍ ആ കൈയ്യടി അധിക നാള്‍ നീണ്ടുനിന്നില്ല. ഫോം കണ്ടെത്തി ടീമിനെ വിജയിപ്പിക്കാന്‍ പാണ്ഡ്യക്കായില്ല. അതോടെ കൂക്ക് വിളികളായി. പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാല്‍ മതിയെന്ന നിലപാടില്‍ ബിസിസിഐ തീരുമാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവില്‍ കളിച്ചത്.

ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യയ്ക്കു കാലിനു പരുക്കേല്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ പാണ്ഡ്യയ്ക്കു നഷ്ടമായി. പരുക്കുമാറിയ ശേഷം ഐപിഎല്ലിലാണു പാണ്ഡ്യ ആദ്യമായി കളിക്കാനിറങ്ങിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ബോളിങ്ങില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുന്നോടിയായി കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും മുംബൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ ഹാര്‍ദിക് ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിയേണ്ടിവരുമെന്നാണ് ഇവരുടെ നിലപാട്.

ബാറ്റിങ്ങില്‍ തിളങ്ങിയാലും ബോളറെന്ന നിലയില്‍ താരത്തിന്റെ പ്രകടനമായിരിക്കും നിര്‍ണായകമാകുക. ജൂണില്‍ യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ചൊരു ഫാസ്റ്റ് ബോളിങ് ഓള്‍ റൗണ്ടറെ ആവശ്യമുണ്ട്. പാണ്ഡ്യയില്ലെങ്കില്‍ മികച്ച ഫോമിലുള്ള ശിവം ദുബെയ്ക്ക് അവസരം ലഭിച്ചേക്കും. മുംബൈയ്ക്കു വേണ്ടി നാലു കളികളില്‍ മാത്രമാണ് പാണ്ഡ്യ പന്തെറിഞ്ഞത്. ആകെ നേടിയത് മൂന്നു വിക്കറ്റുകള്‍.

കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്റെ പേരിലും പാണ്ഡ്യ ഈ മത്സരങ്ങളില്‍ പഴികേട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ 20ാം ഓവര്‍ എറിഞ്ഞ പാണ്ഡ്യ 26 റണ്‍സ് വഴങ്ങിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 131 റണ്‍സാണു താരം നേടിയത്. എന്നാല്‍ പാണ്ഡ്യയ്ക്കു പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നതും സിലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ശിവം ദുബെയെ ബിസിസിഐ ടീമിലെടുത്താലും ഒരു പ്രശ്‌നമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇംപാക്ട് പ്ലേയറായി കളിക്കുന്ന ദുബെയ്ക്ക് ബോളറായി കാര്യമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബോളിങ് തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ചെന്നൈയുമായുള്ള മത്സരത്തില്‍ ആകാശ് മഡ്‌വാളിനെ 20ാം ഓവര്‍ എറിയിക്കാതിരുന്നതു ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നു വസീം ജാഫര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. പാണ്ഡ്യ എറിഞ്ഞ 20ാം ഓവറില്‍ 26 റണ്‍സാണ് വിട്ടുകൊടുത്തത്. എം.എസ്. ധോണി തുടര്‍ച്ചയായി മൂന്നു വട്ടം സിക്‌സര്‍ പറത്തി. മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 റണ്‍സിനു വിജയിച്ചതോടെ ഹാര്‍ദിക്കിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കണമെങ്കില്‍, 20ാം ഓവര്‍ എറിഞ്ഞതിനെക്കുറിച്ചു സംസാരിക്കേണ്ടിവരും. ശിവം ദുബെയ്‌ക്കെതിരെ സ്പിന്‍ എറിയിക്കാതിരുന്നതു നന്നായിരുന്നു. ബാറ്റിങ് നോക്കുകയാണെങ്കില്‍, പാണ്ഡ്യയ്ക്കു കൂടുതല്‍ നന്നായി കളിക്കാമായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാനാകില്ല. 20ാം ഓവറിനെക്കുറിച്ചു മാത്രമാണു പറയാനുള്ളത്. ഹാര്‍ദിക് പാണ്ഡ്യ തന്നെ എറിയണോ, അതോ പാണ്ഡ്യയുമായി നോക്കുമ്പോള്‍ മികച്ച ഡെത്ത് ഓവര്‍ ബോളറായ ആകാശ് മഡ്വാളിനെ ഉപയോഗിക്കണോ എന്നതാണു ചോദ്യം എന്നും വസീം ജാഫര്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്‌ക്കെതിരെ ഗാലറിയില്‍നിന്ന് ആരാധകരുടെ പരിഹാസം ഉയര്‍ന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റന്‍ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. എന്തായാലും പാണ്ഡ്യക്ക് ഇനിയുള്ള ദിനം നിര്‍ണായകമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (18 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (6 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (11 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (11 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (12 hours ago)

Malayali Vartha Recommends