തമിഴര്‍ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ഐപിഎല്‍ ആഘോഷിക്കുന്നത് ശരിയല്ല; പ്രതിഷേധ സൂചകമായി ചെന്നൈ സൂപ്പര്‍ താരങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും രജനികാന്ത്
കാവേരി പ്രശ്‍നം നടക്കുമ്പോൾ ചെന്നൈയിൽ ഐപിഎൽ നടത്തുന്നതിനെതിരെ രജനികാന്ത്. കാവേരി പോലെ വളരെ ഗൗരവകരമായ പ്രശ്‌നമുള്ളപ്പോള്‍ ചെന്നൈയില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. തമിഴര്‍ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ഐപിഎല്‍ ആഘോഷിക്കുന്നത് ശരിയല്ലെന്നും രജനി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം. ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല. പ്രതിഷേധ സൂചകമായി ചെന്നൈ സൂപ്പര്‍ താരങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിശബ്ദ സമരവുമായി സിനിമ സംഘടനയായ നടികര്‍ സംഘവും രംഗത്ത് എത്തിയിരുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് പ്രതിഷേധം. കമല്‍ഹാസന്‍, രജനികാന്ത്, വിജയ്, സൂര്യ, വിശാല്‍, നാസര്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍ അടക്കം പ്രമുഖതാരങ്ങളെല്ലാം സമരത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha