വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്. ഇംഗ്ലണ്ടിനെതിരെയുള്ള ഫൈനലിൽ നേടിയ തകർപ്പൻ അർധസെഞ്ച്വറിയോടെ, പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിൽ വിരാട് കോഹ്‌ലി അടക്കമുള്ള ഇതിഹാസ താരങ്ങളെ പിന്നിലാക്കിയാണ് മൂണി ഈ നേട്ടം കരസ്ഥമാക്കിയത്.ബെത്ത് മൂണിയാണ് ഫൈനലിലെയും പരമ്പരയിലെയും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്കായി മൂണി 49 പന്തുകളിൽ 64 റൺസ് നേടി പുറത്താകാതെ നിൽക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഫീബി ലിച്ച്ഫീൽഡിനൊപ്പം പടുത്തുയർത്തിയ 100 റൺസിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയൻ വിജയം അനായാസമാക്കിയത്.
ഈ ഇന്നിങ്‌സോടെ ട്വന്റി20 ലോകകപ്പ് ഫൈനലുകളിൽ രണ്ടിലധികം തവണ 50ലധികം റൺസ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോഡ് ബെത്ത് മൂണി സ്വന്തമാക്കുകയും ചെയ്തു. ഫൈനലുകളിൽ രണ്ട് തവണ വീതം അർധസെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര, വെസ്റ്റ് ഇൻഡീസ് താരം മാർലോൺ സാമുവൽസ് എന്നിവരെയെല്ലാം പിന്നിലാക്കിയാണ് മൂണി ചരിത്രം കുറിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























