Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഇന്ന് അധ്യാപകദിനം

05 SEPTEMBER 2016 04:14 PM IST
മലയാളി വാര്‍ത്ത

ഇന്ന് അധ്യാപകദിനം .ബാല്യ കൗമാരങ്ങളുടെ ശില്പികളാണ് അധ്യാപകര്‍. അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു.
ഇവിടെ ശ്രീ സേതു മേനോന്‍ തന്റെ പ്രിയ അധ്യാപകന് ഗുരു ദക്ഷിണയായി കുറിച്ച വരികള്‍ വായിക്കാം .
1981 ലാണ് ഞാന്‍ തൃശൂര്‍ കേരളവര്‍മയിലെത്തുന്നത്. മലയാളം എം എ ക്ലാസില്‍. രാവുണ്ണിയും എന്‍ പി ചന്ദ്രശേഖരനും ഉള്‍പ്പടെ ഞങ്ങള്‍ പത്തുപന്ത്രണ്ടു പേര്‍.

വി ജി തമ്പി മാഷുടെ അധ്യാപക ജീവിതത്തിന്റെ ആദ്യനാളുകള്‍. വളരെ സൌമ്യനായ ഒരാള്‍. ഒരധ്യാപകന്റെ ആര്‍ജവം, സത്യസന്ധത ഇവയൊക്കെ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കും. സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രമാണ് തമ്പിമാഷ് എടുത്തിരുന്നത് എന്നാണെന്റെ ഓര്‍മ.കേരളവര്‍മയിലെത്തുന്നതിനു മുന്‍പ് തന്നെ 'രസന' മാസികയെപ്പറ്റി കേട്ടിരുന്നു. ഇളംപച്ചനിറത്തിലുള്ള നോട്ടുബുക്ക് പോലെയാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകള്‍' രസന പുറത്തിറക്കിയത്. തമ്പി മാഷുടെ 'രസനയും കനലു'മൊക്കെ അമൂല്യനിധി പോലെ ഞങ്ങള്‍ സൂക്ഷിച്ചു. മാനുഷികമായ ഒരു ദിശാബോധം പകരുന്നതില്‍ കേരളവര്‍മയും തമ്പിമാഷും അളവില്‍ക്കവിഞ്ഞ സ്വാധീനം എന്നിലുണര്‍ത്തി. അതുവരെ ഉണ്ടായിരുന്ന കാഴ്ച, വാക്ക്, വായന ,എഴുത്ത് എല്ലാം പുതിയൊരു ഗതിവേഗം കൈക്കൊണ്ടു. ഞാന്‍ ദിവസവും ഒറ്റപ്പാലത്തുനിന്ന് ട്രെയിനില്‍ വന്നുപോവുകയായിരുന്നു. തൃശൂരിലെത്തി കാനാട്ടുകരയില്‍ ബസിറങ്ങി കേരളവര്‍മയിലേക്ക് നടക്കുമ്പോഴാവും തമ്പിമാഷ് സൈക്കിളില്‍ ഒഴുകിവരുന്നത്. സഹപ്രവര്‍ത്തകരെയോ വിദ്യാര്‍ഥി സുഹൃത്തുക്കളെയോ കണ്ടുമുട്ടിയാല്‍ പിന്നെ സൈക്കിളും ഉരുട്ടി കൂടെനടക്കും. മൃദുവായെ സംസാരിക്കൂ. പുതിയൊരു പദകോശം,വായനയിലും എഴുത്തിലുമുള്ള ഊര്‍ജം ഇവയൊക്കെ തമ്പിമാഷെ ഉള്ളഴിഞ്ഞു സ്‌നേഹിക്കാന്‍ കാരണമായി.

ഒറ്റപ്പാലത്തുള്ള എന്റെവീട്ടില്‍ പലതവണ മാഷ് വന്നിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അനങ്ങന്‍മല കയറി. വില്വാദ്രിയിലെ പുനര്‍ജനി നൂണു. കവിയരങ്ങുകളില്‍ പങ്കെടുത്തു. എന്റെ അമ്മയ്ക്കും തമ്പിമാഷെ വലിയ ഇഷ്ടമായിരുന്നു. മുത്തച്ഛന്‍ ഭാഷാധ്യാപകനായിരുന്നതുകൊണ്ട് ഞങ്ങള്‍ അധ്യാപകരെ അളവറ്റു സ്‌നേഹിച്ചു. കേരളവര്‍മയിലെ സി ആര്‍ രാജഗോപാലന്‍ മാഷും ആര്‍ ജീ എന്ന് വിളിച്ചിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ സാറും എം ആര്‍ രാജനും, പിന്നെ പ്രിയപ്പെട്ട രാജന്‍മാഷും യുവകവി അവീഷും (ഇരുവരും ഇപ്പോഴില്ല) വള്ളുവനാട്ടിലെ സൗഹൃദം കൂടാന്‍ എന്റെ വീട്ടിലെത്തിയത് ഗൃഹാതുരതയോടെ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. അലഞ്ഞുള്ള യാത്രകള്‍ തമ്പിമാഷിന് വളരെ ഇഷ്ടമായിരുന്നു. നൂറുവര്‍ഷം പിന്നിട്ട ഞങ്ങളുടെ പഴയവീടിന്റെ ഉമ്മറക്കോലായയിലും, അനങ്ങന്‍മലയുടെ നെറുകെയിലും പുനര്‍ജനി ഗുഹയുടെ ഇരുണ്ട ആഴത്തിലും കവിയായ തമ്പിമാഷ് അനുഭവത്തിന്റെ ഏകാന്തമായ നിമിഷം ഉള്‍ക്കൊണ്ടിരിക്കാം.

ഒരിക്കല്‍ കര്‍ണാടകയിലൂടെ യാത്രചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി സമയം അദ്ദേഹവും കൂട്ടുകാരും വലിയൊരു നദീതീരത്തെത്തി. അമാവാസിയിലെ ആ ഇരുണ്ട നദിയുടെ നിശ്ചല ഗാംഭീര്യം അദ്ദേഹം ക്ലാസ്മുറിയില്‍ വരച്ചുകാട്ടിയത് ഇന്നും എന്റെ മനസ്സിലുണ്ട്. പാതിരായാമത്തില്‍ നദീദൃശ്യത്തിന് ഭയപ്പെടുത്തുന്ന ഒരു ഇരുണ്ട സൌന്ദര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

നേരം പുലര്‍ന്നപ്പോ ഴാണ് അത് 'തുംഗഭദ്ര' യാണെന്ന് മനസ്സിലായത്. നാമ രൂപങ്ങളുടെ തിരിച്ചറിവ് നമ്മുടെ കാഴ്ചയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. കുടജാദ്രിയിലെ പുലരിമഞ്ഞും മേഘവര്‍ഷവും ഉത്തരേന്ത്യന്‍യാത്രയുടെ വേവും ചൂടുമെല്ലാം അനുഭവതീവ്രതയോടെ പിന്നീട് കവിതയില്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു സഹായകമായി എന്നുവേണം കരുതാന്‍. ഒരിക്കല്‍ ഒരു നീണ്ട യാത്രക്കൊടുവില്‍ തോരാത്ത വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടായിരുന്ന അജ്ഞാതനായ സഹയാത്രികന്‍ എല്ലാവരും നോക്കിനില്‍ക്കെ ഓടുന്ന തീവണ്ടിയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തത് തമ്പിമാഷെ വളരെ ദു:ഖിതനാക്കി .മരണത്തിന്റെ ഉന്മാദത്തിലേക്ക് അയാള്‍ യാത്രപോയത് കവിയെ ആകുലചിന്തയില്‍ തപിപ്പിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് സഹാധ്യാപകനായിരുന്ന രാജന്‍മാഷുടെ തികച്ചും അനാഥമായ മൃതി. അത് പ്രാര്‍ഥനാനിര്‍ഭരമായ ഒരു ബലികൂടിയായിരുന്നുവല്ലോ. വിരഹം,തിരസ്‌കാരം, സഹനം തുടങ്ങിയ സാധാരണയിലും അസാധാരണമായ വിധികല്പന ഏറ്റുവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തെ മുകര്‍ന്നപ്പോഴും അടിതെറ്റാതെ പിടിച്ചുനില്‍ക്കാന്‍.. സൌഹൃദങ്ങള്‍ അദ്ദേഹത്തിന് തുണനിന്നു. ഈ സൌഹൃദങ്ങളാണ് വി ജി തമ്പി എന്ന മനുഷ്യന്റെ, അധ്യാപകന്റെ, കവിയുടെ ബലതന്ത്രം. ഇവിടെനിന്നാണ് വി ജി തമ്പി എന്ന കവിയെ ഞാന്‍ വായിക്കുന്നത്. 'തച്ചനറിയാത്ത മരം'.. ഉള്ളിലേക്ക് കരയുന്ന വാക്ക്. എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത് ? കവി ചോദിച്ചു. എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊരു ധര്‍മവ്യസനം ഈ കവിയെ ഒഴിയാബാധ പോലെ പിന്തുടര്‍ന്നു.'തച്ചനറിയാത്ത മര'ത്തിന്റെ അവതാരികയില്‍ ബാലന്‍ എഴുതി : 'മരിക്കാനാവാതെ ജീവിക്കാനാവാതെ വിശ്വസിക്കാനാവാതെ അവിശ്വസിക്കാനാവാതെ ആരംഭിക്കാനാവാതെ അവസാനിപ്പിക്കാനാവാതെ പിതാവ്,മകള്‍ ,സുഹൃത്ത്, പ്രകൃതി, പ്രണയം, ദൈവം, രാത്രി, മരണം, പിറവി, മറവി എന്നിങ്ങനെയുള്ള മഹാബാധകളാല്‍ യാതനപ്പെടുന്ന ഈ കവിക്ക് വി ജി തമ്പി എന്നും നാമകരണം ചെയ്യാം.'

മുപ്പതുവര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ വി ജി തമ്പിയുടെ ബാക്കിപത്രം സ്‌നേഹവാത്സല്യങ്ങളുടെ തുളുമ്പുന്ന ചിരസൌഹൃദം .കവിജീവിതത്തിനു വിരാമമില്ല.   എല്ലാ യാതനകള്‍ക്കും അപ്പുറം അനുഭവത്തിന്റെ അഗാധതയില്‍ നിന്ന് ഉയിര്‍കൊള്ളുന്ന തീവ്ര വിശ്വാസത്തിന്റെ വാങ്ങ്മയം ഈ കവിയെ വേദനയുടെ മറുകരയിലെത്തിക്കും, തീര്‍ച്ച. ഇത് സ്‌നേഹം മാത്രം കൈമുതലായുള്ള ഒരധ്യാപകന് ശിഷ്യന്റെ ദക്ഷിണ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (1 hour ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (2 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (2 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (2 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (2 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (3 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (3 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (3 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (3 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (4 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (5 hours ago)

Malayali Vartha Recommends