Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം, ദര്‍ശന പൂണ്യം തേടി ഭക്തജനലക്ഷങ്ങള്‍

04 MARCH 2015 10:26 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

പ്രതീക്ഷകളുടെ ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളില്‍ ഭക്തിസാന്ദ്രമായ മനസ്സുമായി ഭക്തജനങ്ങള്‍ ആറ്റുകാലില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 5ന് രാവിലെ 10.15നു പൊങ്കാല അടുപ്പില്‍ തീപകരും. 3.15നു പൊങ്കാല നിവേദിച്ചശേഷം കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ നടക്കും. 1997ല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതാണ് ആറ്റുകാല്‍ പൊങ്കാല. അന്നു 15 ലക്ഷം സ്ത്രീകളാണു പൊങ്കാലയിട്ടത്. 2009ല്‍ ഈ റെക്കോര്‍ഡ് തിരുത്തി പൊങ്കാല ലോകശ്രദ്ധ നേടി. ആ വര്‍ഷം 25 ലക്ഷം പേരാണു പൊങ്കാലയിട്ടത്. എന്നും എപ്പോഴും ഭക്തര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തുണയായി നില്‍ക്കുന്ന ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതോടെ നന്മയുടെ വഴികള്‍ ഭക്തരില്‍ തേടിയെത്തുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് അറിയാത്തവരാണ് പുതുതലമുറ. അനീതിയെ ചുട്ടുകരിക്കുന്ന അമ്മയായാണ് ആറ്റുകാല്‍ അമ്മയെ ഭക്തര്‍ കാണുന്നത്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഒരു ഭക്തനുണ്ടായ ദേവീ ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഭക്തന്‍ കിള്ളിയാറില്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലിക അവിടെയെത്തി.തന്നെ അക്കരെ കടത്താന്‍ കാരണവരോട് ആ ബാലിക ആവശ്യപ്പെട്ടു. ബാലിക ചുമന്ന് പുഴ കടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ട് പോയി. ബാലികയ്ക്ക് നല്‍കാനായി സല്‍ക്കാരങ്ങള്‍ ആ ഭക്തന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. രാത്രി ഭക്തന്‍ ഉറങ്ങവെ സ്വപ്‌നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ട് താന്‍ നിര്‍ദേശിക്കുന്ന സ്ഥലത്തു തന്നെ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്നു രാവിലെ സ്വപ്നത്തില്‍ കാണിച്ച സ്ഥലത്തു കാരണവര്‍ ഓല പണിതു ബാലികാ രൂപത്തിലുള്ള ദേവിയെ കുടിയിരുത്തി എന്നാണ് ഐതിഹ്യം.
ഈ സ്ഥലത്താണ് ഇന്ന് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇവിടെ ക്ഷേത്രം പണിയുകയും കൈകളില്‍ ശൂലം, പരിച, വാള്‍, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീ വിഗ്രഹം പണിതു ബദരീനാഥിലെ മുഖ്യ പുരോഹിതനെ വരുത്തി പ്രതിഷ്ഠാകര്‍മം നടത്തുകയും ചെയ്തു. പാര്‍വതീ ദേവിയുടെ അവതാരമായ കണ്ണകീ ദേവി, മധുരാ നഗര ദഹനത്തിനു ശേഷം കേരളക്കരയില്‍ പ്രവേശിച്ചുവെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാ മധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിക്കുന്നുവെന്നാണ് ഈ ഐതിഹ്യം.
ആറ്റുകാല്‍ ദേവീക്ഷേത്രത്തിനു മുമ്പിലെ തെങ്ങോല കൊണ്ടു മറച്ച മറയിലിരുന്ന് ദേവിയുടെ തോറ്റം പാടുന്നവര്‍ ഈ കഥ പാടാറുണ്ട്. ദേവി കോവലനെ വേല്‍ക്കുന്നതും ശേഷം ചിലമ്പിനെച്ചൊല്ലി പാണ്ടി രാജാവ് കോവലനെ കഴുമരത്തില്‍ തൂക്കുന്നതും ദേവി ചിലമ്പഴിച്ച് പാണ്ടി രാജാവിന്റെ കഴുത്തറുത്ത് അടുപ്പില്‍ തീ കൊളുത്തി മണ്‍കലത്തില്‍ പൊങ്കാല തിളപ്പിച്ച് തീക്കൊള്ളി കൊണ്ട് അഗ്‌നിദേവനെ ധ്യാനിച്ച് പാണ്ടി രാജ്യം കത്തിച്ചാമ്പലാക്കുന്നതും ശേഷം കൊടുങ്ങല്ലൂര്‍ വാഴുന്നതുമാണ് കഥ. കൊടുങ്ങല്ലൂരില്‍ നിന്നാണ് ദേവി അണിഞ്ഞൊരുങ്ങി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നത് എന്നാണ് തോറ്റംപാട്ട്.

ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലാണ് ഈ ദേവീചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഉല്‍സവമാണ്. വ്രതശുദ്ധിയോടെ പൊങ്കാലയിടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നു. പൊങ്കാലയാല്‍ കോപശമനംവരുന്ന ദേവി ഭക്തകളെ അനുഗ്രഹിക്കും എന്നാണു വിശ്വാസം. ഒരുകാലത്തു തമിഴകത്തില്‍ ലയിച്ചു നിന്നിരുന്ന തിരുവിതാംകൂറിലേക്ക് കണ്ണകിയുടെ പ്രവേശനം ചരിത്ര വസ്തുതകളെ കൂടി ശരിവയ്ക്കുന്നുണ്ട്. ആറ്റുകാല്‍ ദേവിയുടെ ക്ഷേത്ര ഗോപുരങ്ങളില്‍ കണ്ണകി ചരിത്രം ശില്‍പങ്ങളായി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു.\"\"
ക്ഷേത്രോല്‍ഭവം സംബന്ധിച്ച ഐതിഹ്യവും ക്ഷേത്ര ശില്‍പ്പ വര്‍ണനയും ഉല്‍സവങ്ങളും അനുഭവ കഥകളും ഉള്‍ക്കൊണ്ട കാവ്യമാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യം കിളിപ്പാട്ട്. ചിലപ്പതികാരത്തിന്റെ ചുവടു പിടിച്ച് മെനഞ്ഞെടുത്തതാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യമെങ്കിലും കണ്ണകി ദേവിയുടെ അവതാരത്തെ പറ്റിയുള്ള കഥ ഇതില്‍ വ്യത്യസ്തമാണ്.കലിദോഷം മാറാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയില്‍ മുഴുകിയ പാര്‍വതീ ദേവി പരമശിവനെ വന്ദിക്കാനെത്തിയ കലി പുരുഷനെ കാണുന്നു. കലിപുരുഷന്‍ ശിവവന്ദനം കഴിഞ്ഞു തിരികെ പോകാന്‍ ഭാവിക്കവേ ദേവി കലിപുരുഷനെ ശപിച്ചു ചാമ്പലാക്കാന്‍ ഒരുങ്ങുന്നു. പാര്‍വതിയുടെ ഭാവം മാറിക്കണ്ട ശിവന്‍ അതു തടയുകയും ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

കലികാലത്തു നാരികളുടെ സ്ഥാനം തുച്ഛമായിരിക്കുന്നെന്നും ചാരിത്രനിഷ്ഠ നഷ്ടമായി പോകുന്നതും ലോകത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നതും കണ്ട് പാര്‍വതീദേവി ദു:ഖിതയായിത്തീരുന്നു. കലികാലത്ത് ഉണ്ടാകുന്ന അനര്‍ഥങ്ങള്‍ മാറ്റാന്‍ ഭക്തിക്കു മാത്രമേ കഴിയുവെന്നതിനാല്‍ ഭക്തിയും പാതിവ്രത്യ ബോധവും ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഭൂമിയില്‍ അവതരിക്കുകയാണ് യുക്തമെന്നു പാര്‍വതീദേവി നിശ്ചയിക്കുന്നു. പാര്‍വതിയുടെ ആഗ്രഹത്തിന് വഴങ്ങി കാവേരി പൂമ്പട്ടണത്തില്‍ ജനിക്കുന്ന കണ്ണകിയുടെ ഭര്‍ത്താവായ കോവലനായി ജനിക്കണമെന്നു ശിവന്‍ തീരുമാനിക്കുന്നു. ദക്ഷിണ കേരളത്തില്‍ അനന്തശായിയുടെ ദക്ഷിണ ഭാഗത്തായി ഒഴുകുന്ന നദീതീരത്തിനടുത്തുള്ള ആറ്റുകാല്‍ ദേശത്തു സര്‍വ മംഗള മംഗല്യയായി വാഴുന്ന തന്റെ വിഭൂതികള്‍ക്ക് കോട്ടം തട്ടാതെ താന്‍ വിരാജിക്കുമെന്ന് ദേവി തുടര്‍ന്ന് അരുളിച്ചെയ്യുന്നു. ഇങ്ങനെ ആറ്റുകാലില്‍ അവതരിക്കുകയായിരുന്നു ആറ്റുകാലമ്മയെന്നും കഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (4 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (4 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (6 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (6 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (6 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (7 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (7 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (7 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (7 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (7 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (7 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (7 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (7 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (7 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (7 hours ago)

Malayali Vartha Recommends