Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം, ദര്‍ശന പൂണ്യം തേടി ഭക്തജനലക്ഷങ്ങള്‍

04 MARCH 2015 10:26 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

പ്രതീക്ഷകളുടെ ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളില്‍ ഭക്തിസാന്ദ്രമായ മനസ്സുമായി ഭക്തജനങ്ങള്‍ ആറ്റുകാലില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 5ന് രാവിലെ 10.15നു പൊങ്കാല അടുപ്പില്‍ തീപകരും. 3.15നു പൊങ്കാല നിവേദിച്ചശേഷം കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ നടക്കും. 1997ല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതാണ് ആറ്റുകാല്‍ പൊങ്കാല. അന്നു 15 ലക്ഷം സ്ത്രീകളാണു പൊങ്കാലയിട്ടത്. 2009ല്‍ ഈ റെക്കോര്‍ഡ് തിരുത്തി പൊങ്കാല ലോകശ്രദ്ധ നേടി. ആ വര്‍ഷം 25 ലക്ഷം പേരാണു പൊങ്കാലയിട്ടത്. എന്നും എപ്പോഴും ഭക്തര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തുണയായി നില്‍ക്കുന്ന ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതോടെ നന്മയുടെ വഴികള്‍ ഭക്തരില്‍ തേടിയെത്തുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് അറിയാത്തവരാണ് പുതുതലമുറ. അനീതിയെ ചുട്ടുകരിക്കുന്ന അമ്മയായാണ് ആറ്റുകാല്‍ അമ്മയെ ഭക്തര്‍ കാണുന്നത്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഒരു ഭക്തനുണ്ടായ ദേവീ ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഭക്തന്‍ കിള്ളിയാറില്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലിക അവിടെയെത്തി.തന്നെ അക്കരെ കടത്താന്‍ കാരണവരോട് ആ ബാലിക ആവശ്യപ്പെട്ടു. ബാലിക ചുമന്ന് പുഴ കടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ട് പോയി. ബാലികയ്ക്ക് നല്‍കാനായി സല്‍ക്കാരങ്ങള്‍ ആ ഭക്തന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. രാത്രി ഭക്തന്‍ ഉറങ്ങവെ സ്വപ്‌നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ട് താന്‍ നിര്‍ദേശിക്കുന്ന സ്ഥലത്തു തന്നെ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്നു രാവിലെ സ്വപ്നത്തില്‍ കാണിച്ച സ്ഥലത്തു കാരണവര്‍ ഓല പണിതു ബാലികാ രൂപത്തിലുള്ള ദേവിയെ കുടിയിരുത്തി എന്നാണ് ഐതിഹ്യം.
ഈ സ്ഥലത്താണ് ഇന്ന് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇവിടെ ക്ഷേത്രം പണിയുകയും കൈകളില്‍ ശൂലം, പരിച, വാള്‍, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീ വിഗ്രഹം പണിതു ബദരീനാഥിലെ മുഖ്യ പുരോഹിതനെ വരുത്തി പ്രതിഷ്ഠാകര്‍മം നടത്തുകയും ചെയ്തു. പാര്‍വതീ ദേവിയുടെ അവതാരമായ കണ്ണകീ ദേവി, മധുരാ നഗര ദഹനത്തിനു ശേഷം കേരളക്കരയില്‍ പ്രവേശിച്ചുവെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാ മധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിക്കുന്നുവെന്നാണ് ഈ ഐതിഹ്യം.
ആറ്റുകാല്‍ ദേവീക്ഷേത്രത്തിനു മുമ്പിലെ തെങ്ങോല കൊണ്ടു മറച്ച മറയിലിരുന്ന് ദേവിയുടെ തോറ്റം പാടുന്നവര്‍ ഈ കഥ പാടാറുണ്ട്. ദേവി കോവലനെ വേല്‍ക്കുന്നതും ശേഷം ചിലമ്പിനെച്ചൊല്ലി പാണ്ടി രാജാവ് കോവലനെ കഴുമരത്തില്‍ തൂക്കുന്നതും ദേവി ചിലമ്പഴിച്ച് പാണ്ടി രാജാവിന്റെ കഴുത്തറുത്ത് അടുപ്പില്‍ തീ കൊളുത്തി മണ്‍കലത്തില്‍ പൊങ്കാല തിളപ്പിച്ച് തീക്കൊള്ളി കൊണ്ട് അഗ്‌നിദേവനെ ധ്യാനിച്ച് പാണ്ടി രാജ്യം കത്തിച്ചാമ്പലാക്കുന്നതും ശേഷം കൊടുങ്ങല്ലൂര്‍ വാഴുന്നതുമാണ് കഥ. കൊടുങ്ങല്ലൂരില്‍ നിന്നാണ് ദേവി അണിഞ്ഞൊരുങ്ങി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നത് എന്നാണ് തോറ്റംപാട്ട്.

ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലാണ് ഈ ദേവീചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഉല്‍സവമാണ്. വ്രതശുദ്ധിയോടെ പൊങ്കാലയിടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നു. പൊങ്കാലയാല്‍ കോപശമനംവരുന്ന ദേവി ഭക്തകളെ അനുഗ്രഹിക്കും എന്നാണു വിശ്വാസം. ഒരുകാലത്തു തമിഴകത്തില്‍ ലയിച്ചു നിന്നിരുന്ന തിരുവിതാംകൂറിലേക്ക് കണ്ണകിയുടെ പ്രവേശനം ചരിത്ര വസ്തുതകളെ കൂടി ശരിവയ്ക്കുന്നുണ്ട്. ആറ്റുകാല്‍ ദേവിയുടെ ക്ഷേത്ര ഗോപുരങ്ങളില്‍ കണ്ണകി ചരിത്രം ശില്‍പങ്ങളായി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു.\"\"
ക്ഷേത്രോല്‍ഭവം സംബന്ധിച്ച ഐതിഹ്യവും ക്ഷേത്ര ശില്‍പ്പ വര്‍ണനയും ഉല്‍സവങ്ങളും അനുഭവ കഥകളും ഉള്‍ക്കൊണ്ട കാവ്യമാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യം കിളിപ്പാട്ട്. ചിലപ്പതികാരത്തിന്റെ ചുവടു പിടിച്ച് മെനഞ്ഞെടുത്തതാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യമെങ്കിലും കണ്ണകി ദേവിയുടെ അവതാരത്തെ പറ്റിയുള്ള കഥ ഇതില്‍ വ്യത്യസ്തമാണ്.കലിദോഷം മാറാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയില്‍ മുഴുകിയ പാര്‍വതീ ദേവി പരമശിവനെ വന്ദിക്കാനെത്തിയ കലി പുരുഷനെ കാണുന്നു. കലിപുരുഷന്‍ ശിവവന്ദനം കഴിഞ്ഞു തിരികെ പോകാന്‍ ഭാവിക്കവേ ദേവി കലിപുരുഷനെ ശപിച്ചു ചാമ്പലാക്കാന്‍ ഒരുങ്ങുന്നു. പാര്‍വതിയുടെ ഭാവം മാറിക്കണ്ട ശിവന്‍ അതു തടയുകയും ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

കലികാലത്തു നാരികളുടെ സ്ഥാനം തുച്ഛമായിരിക്കുന്നെന്നും ചാരിത്രനിഷ്ഠ നഷ്ടമായി പോകുന്നതും ലോകത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നതും കണ്ട് പാര്‍വതീദേവി ദു:ഖിതയായിത്തീരുന്നു. കലികാലത്ത് ഉണ്ടാകുന്ന അനര്‍ഥങ്ങള്‍ മാറ്റാന്‍ ഭക്തിക്കു മാത്രമേ കഴിയുവെന്നതിനാല്‍ ഭക്തിയും പാതിവ്രത്യ ബോധവും ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഭൂമിയില്‍ അവതരിക്കുകയാണ് യുക്തമെന്നു പാര്‍വതീദേവി നിശ്ചയിക്കുന്നു. പാര്‍വതിയുടെ ആഗ്രഹത്തിന് വഴങ്ങി കാവേരി പൂമ്പട്ടണത്തില്‍ ജനിക്കുന്ന കണ്ണകിയുടെ ഭര്‍ത്താവായ കോവലനായി ജനിക്കണമെന്നു ശിവന്‍ തീരുമാനിക്കുന്നു. ദക്ഷിണ കേരളത്തില്‍ അനന്തശായിയുടെ ദക്ഷിണ ഭാഗത്തായി ഒഴുകുന്ന നദീതീരത്തിനടുത്തുള്ള ആറ്റുകാല്‍ ദേശത്തു സര്‍വ മംഗള മംഗല്യയായി വാഴുന്ന തന്റെ വിഭൂതികള്‍ക്ക് കോട്ടം തട്ടാതെ താന്‍ വിരാജിക്കുമെന്ന് ദേവി തുടര്‍ന്ന് അരുളിച്ചെയ്യുന്നു. ഇങ്ങനെ ആറ്റുകാലില്‍ അവതരിക്കുകയായിരുന്നു ആറ്റുകാലമ്മയെന്നും കഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (11 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (34 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (46 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends