Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ്റുകാല്‍ അമ്മയ്ക്ക് പ്രണാമം, ദര്‍ശന പൂണ്യം തേടി ഭക്തജനലക്ഷങ്ങള്‍

04 MARCH 2015 10:26 AM IST
മലയാളി വാര്‍ത്ത.

More Stories...

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും

ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  

പ്രതീക്ഷകളുടെ ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളില്‍ ഭക്തിസാന്ദ്രമായ മനസ്സുമായി ഭക്തജനങ്ങള്‍ ആറ്റുകാലില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 5ന് രാവിലെ 10.15നു പൊങ്കാല അടുപ്പില്‍ തീപകരും. 3.15നു പൊങ്കാല നിവേദിച്ചശേഷം കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ നടക്കും. 1997ല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതാണ് ആറ്റുകാല്‍ പൊങ്കാല. അന്നു 15 ലക്ഷം സ്ത്രീകളാണു പൊങ്കാലയിട്ടത്. 2009ല്‍ ഈ റെക്കോര്‍ഡ് തിരുത്തി പൊങ്കാല ലോകശ്രദ്ധ നേടി. ആ വര്‍ഷം 25 ലക്ഷം പേരാണു പൊങ്കാലയിട്ടത്. എന്നും എപ്പോഴും ഭക്തര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തുണയായി നില്‍ക്കുന്ന ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതോടെ നന്മയുടെ വഴികള്‍ ഭക്തരില്‍ തേടിയെത്തുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് അറിയാത്തവരാണ് പുതുതലമുറ. അനീതിയെ ചുട്ടുകരിക്കുന്ന അമ്മയായാണ് ആറ്റുകാല്‍ അമ്മയെ ഭക്തര്‍ കാണുന്നത്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഒരു ഭക്തനുണ്ടായ ദേവീ ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഭക്തന്‍ കിള്ളിയാറില്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലിക അവിടെയെത്തി.തന്നെ അക്കരെ കടത്താന്‍ കാരണവരോട് ആ ബാലിക ആവശ്യപ്പെട്ടു. ബാലിക ചുമന്ന് പുഴ കടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ട് പോയി. ബാലികയ്ക്ക് നല്‍കാനായി സല്‍ക്കാരങ്ങള്‍ ആ ഭക്തന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. രാത്രി ഭക്തന്‍ ഉറങ്ങവെ സ്വപ്‌നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ട് താന്‍ നിര്‍ദേശിക്കുന്ന സ്ഥലത്തു തന്നെ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്നു രാവിലെ സ്വപ്നത്തില്‍ കാണിച്ച സ്ഥലത്തു കാരണവര്‍ ഓല പണിതു ബാലികാ രൂപത്തിലുള്ള ദേവിയെ കുടിയിരുത്തി എന്നാണ് ഐതിഹ്യം.
ഈ സ്ഥലത്താണ് ഇന്ന് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇവിടെ ക്ഷേത്രം പണിയുകയും കൈകളില്‍ ശൂലം, പരിച, വാള്‍, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീ വിഗ്രഹം പണിതു ബദരീനാഥിലെ മുഖ്യ പുരോഹിതനെ വരുത്തി പ്രതിഷ്ഠാകര്‍മം നടത്തുകയും ചെയ്തു. പാര്‍വതീ ദേവിയുടെ അവതാരമായ കണ്ണകീ ദേവി, മധുരാ നഗര ദഹനത്തിനു ശേഷം കേരളക്കരയില്‍ പ്രവേശിച്ചുവെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാ മധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിക്കുന്നുവെന്നാണ് ഈ ഐതിഹ്യം.
ആറ്റുകാല്‍ ദേവീക്ഷേത്രത്തിനു മുമ്പിലെ തെങ്ങോല കൊണ്ടു മറച്ച മറയിലിരുന്ന് ദേവിയുടെ തോറ്റം പാടുന്നവര്‍ ഈ കഥ പാടാറുണ്ട്. ദേവി കോവലനെ വേല്‍ക്കുന്നതും ശേഷം ചിലമ്പിനെച്ചൊല്ലി പാണ്ടി രാജാവ് കോവലനെ കഴുമരത്തില്‍ തൂക്കുന്നതും ദേവി ചിലമ്പഴിച്ച് പാണ്ടി രാജാവിന്റെ കഴുത്തറുത്ത് അടുപ്പില്‍ തീ കൊളുത്തി മണ്‍കലത്തില്‍ പൊങ്കാല തിളപ്പിച്ച് തീക്കൊള്ളി കൊണ്ട് അഗ്‌നിദേവനെ ധ്യാനിച്ച് പാണ്ടി രാജ്യം കത്തിച്ചാമ്പലാക്കുന്നതും ശേഷം കൊടുങ്ങല്ലൂര്‍ വാഴുന്നതുമാണ് കഥ. കൊടുങ്ങല്ലൂരില്‍ നിന്നാണ് ദേവി അണിഞ്ഞൊരുങ്ങി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നത് എന്നാണ് തോറ്റംപാട്ട്.

ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലാണ് ഈ ദേവീചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഉല്‍സവമാണ്. വ്രതശുദ്ധിയോടെ പൊങ്കാലയിടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നു. പൊങ്കാലയാല്‍ കോപശമനംവരുന്ന ദേവി ഭക്തകളെ അനുഗ്രഹിക്കും എന്നാണു വിശ്വാസം. ഒരുകാലത്തു തമിഴകത്തില്‍ ലയിച്ചു നിന്നിരുന്ന തിരുവിതാംകൂറിലേക്ക് കണ്ണകിയുടെ പ്രവേശനം ചരിത്ര വസ്തുതകളെ കൂടി ശരിവയ്ക്കുന്നുണ്ട്. ആറ്റുകാല്‍ ദേവിയുടെ ക്ഷേത്ര ഗോപുരങ്ങളില്‍ കണ്ണകി ചരിത്രം ശില്‍പങ്ങളായി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു.\"\"
ക്ഷേത്രോല്‍ഭവം സംബന്ധിച്ച ഐതിഹ്യവും ക്ഷേത്ര ശില്‍പ്പ വര്‍ണനയും ഉല്‍സവങ്ങളും അനുഭവ കഥകളും ഉള്‍ക്കൊണ്ട കാവ്യമാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യം കിളിപ്പാട്ട്. ചിലപ്പതികാരത്തിന്റെ ചുവടു പിടിച്ച് മെനഞ്ഞെടുത്തതാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യമെങ്കിലും കണ്ണകി ദേവിയുടെ അവതാരത്തെ പറ്റിയുള്ള കഥ ഇതില്‍ വ്യത്യസ്തമാണ്.കലിദോഷം മാറാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയില്‍ മുഴുകിയ പാര്‍വതീ ദേവി പരമശിവനെ വന്ദിക്കാനെത്തിയ കലി പുരുഷനെ കാണുന്നു. കലിപുരുഷന്‍ ശിവവന്ദനം കഴിഞ്ഞു തിരികെ പോകാന്‍ ഭാവിക്കവേ ദേവി കലിപുരുഷനെ ശപിച്ചു ചാമ്പലാക്കാന്‍ ഒരുങ്ങുന്നു. പാര്‍വതിയുടെ ഭാവം മാറിക്കണ്ട ശിവന്‍ അതു തടയുകയും ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

കലികാലത്തു നാരികളുടെ സ്ഥാനം തുച്ഛമായിരിക്കുന്നെന്നും ചാരിത്രനിഷ്ഠ നഷ്ടമായി പോകുന്നതും ലോകത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നതും കണ്ട് പാര്‍വതീദേവി ദു:ഖിതയായിത്തീരുന്നു. കലികാലത്ത് ഉണ്ടാകുന്ന അനര്‍ഥങ്ങള്‍ മാറ്റാന്‍ ഭക്തിക്കു മാത്രമേ കഴിയുവെന്നതിനാല്‍ ഭക്തിയും പാതിവ്രത്യ ബോധവും ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഭൂമിയില്‍ അവതരിക്കുകയാണ് യുക്തമെന്നു പാര്‍വതീദേവി നിശ്ചയിക്കുന്നു. പാര്‍വതിയുടെ ആഗ്രഹത്തിന് വഴങ്ങി കാവേരി പൂമ്പട്ടണത്തില്‍ ജനിക്കുന്ന കണ്ണകിയുടെ ഭര്‍ത്താവായ കോവലനായി ജനിക്കണമെന്നു ശിവന്‍ തീരുമാനിക്കുന്നു. ദക്ഷിണ കേരളത്തില്‍ അനന്തശായിയുടെ ദക്ഷിണ ഭാഗത്തായി ഒഴുകുന്ന നദീതീരത്തിനടുത്തുള്ള ആറ്റുകാല്‍ ദേശത്തു സര്‍വ മംഗള മംഗല്യയായി വാഴുന്ന തന്റെ വിഭൂതികള്‍ക്ക് കോട്ടം തട്ടാതെ താന്‍ വിരാജിക്കുമെന്ന് ദേവി തുടര്‍ന്ന് അരുളിച്ചെയ്യുന്നു. ഇങ്ങനെ ആറ്റുകാലില്‍ അവതരിക്കുകയായിരുന്നു ആറ്റുകാലമ്മയെന്നും കഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (4 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (4 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (5 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (5 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (6 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (8 hours ago)

Malayali Vartha Recommends