ജാമ്യം നിഷേധിച്ച് ഹൈക്കോടതി; രക്ഷയില്ലാതെ ദിലീപ് വീണ്ടും അഴിക്കുള്ളില്‍
യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ദിലീപ് മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു...
ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന്റെ കൈവശമുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. ഇത് കണക്കിലെടുത്തു കൊണ്ടാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 15ന് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി. കുടുംബജീവിതം തകർത്തത് നടിയാണെന്നതിനാൽ അവരോട് പകപോക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോണും യഥാർത്ഥ മെമ്മറി കാർഡും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ദിലീപിന് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha