രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...
പത്തനംതിട്ടയിൽ നിന്ന് രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റ, സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് (22) പരിക്കേറ്റത്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ ഇയാൾക്കെതിരെ കൊല്ലം തെക്കുംഭാഗം പൊലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ കെട്ടിത്തൂക്കിയിട്ട് തുണിയിൽ തേങ്ങ കെട്ടി അടിക്കുകയും, കൈമുട്ട് ഉപയോഗിച്ച് മർദ്ദിച്ചതെയും, തീപ്പെട്ടി ഉരച്ച് ചെവിയിൽ വയ്ക്കുകയും ചെയ്തതായി നഹാസ് പറയുന്നുണ്ട്. മർദ്ദനത്തെ തുടർന്ന് അവശനായ താൻ വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന സ്ത്രീ സോപ്പ് വെള്ളം കുപ്പിയിലാക്കി കുടിക്കാൻ നൽകിയതായും പറയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയെ മുഹമ്മദ് നഹാസ് സ്ഥിരമായി ശല്യം ചെയ്യുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ശല്യം കൂടിവന്നതോടെ പെൺകുട്ടിയെ രക്ഷിതാക്കൾ തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. കേക്കുമായി വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നത്രേ. 13-ഓളം പേരാണ് കെട്ടിത്തൂക്കി അടിച്ചതെന്നും തേങ്ങ തുണിയില്‍ കെട്ടി തലയില്‍ ഉള്‍പ്പെടെ മര്‍ദിച്ചതായും തീപ്പെട്ടിക്കൊള്ളി ഉരച്ച് ചെവിയില്‍ കുത്തിക്കയറ്റിയതായും യുവാവ് പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ശരീരത്തിലാകെ പാടുകളുണ്ട്. ഒടുവില്‍ പോലീസെത്തിയാണ് മോചിപ്പിച്ചതെന്നും യുവാവ് പറയുന്നു.
വീട്ടില്‍ അതിക്രമിച്ചുകയറി 16-കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് കോന്നി സ്വദേശിനിയായ പെണ്‍കുട്ടിയെ തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതെന്നും കുടുംബം പോലീസിനോട് പറഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റതിന് യുവാവ് രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് താൻ കേക്കുമായി പിറന്നാൾ ദിവസം വീട്ടിലേയ്ക്ക് എത്തിയതെന്നാണ് യുവാവ് പറയുന്നത്. പെൺകുട്ടിയുടെ ഫോണിൽ നിന്ന് അയച്ച ലൊക്കേഷൻ നോക്കി വീടിന് മുന്നിൽ എത്തിയപ്പോൾ ടോർച്ച് അടിച്ച് കാണിച്ചെന്നും, ആ പെൺകുട്ടിയെന്ന് കരുതി പേര് വിളിച്ചപ്പോൾ കുറേയേറെ പേർ വന്ന് മർദ്ദനം തുടങ്ങിയതായും യുവാവ് പറയുന്നുണ്ട്. നിലവിൽ ചികിത്സയിലാണ് യുവാവ്.
https://www.facebook.com/Malayalivartha