വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്.... ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ... വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍...
എന്തെ കണ്ടില്ലേ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു , സാധാരണ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ ചാടി വന്നു ന്യായീകരണം നിരത്തുന്ന ഒരാളാണ് നമ്മുടെ ബാലൻ സഖാവ് . മുഖ്യമന്ത്രി നാട് വിട്ടിട്ട് ഇന്നേക്ക് 3 ദിവസമായെങ്കിലും ഇപ്പോഴാണ് സഖാവ് ബാലൻ രംഗത്ത് വരുന്നത്. : മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം മുഖ്യമന്ത്രി ഒരുദിവസം നാല് മണിക്കൂര്‍ വെച്ച് പ്രസംഗിച്ചു. ആവിധത്തില്‍ താങ്ങാന്‍ പറ്റാത്തവിധം സ്‌ട്രെയിനെടുത്ത ഒരാള്‍ ഒന്ന് വിശ്രമിക്കാന്‍ അനുവദിച്ചുകൊടുക്കുന്നതിന് എന്താ ഇത്ര ബുദ്ധിമുട്ട്. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും ബാലന്‍ പറഞ്ഞു.'ബഹിരാകാശത്തേക്കൊന്നുമല്ലല്ലോ മുഖ്യമന്ത്രി പോയത്.ഇത് നമ്മുടെ ഒരു വിളിപ്പാടകലെയുള്ള രാജ്യമല്ലേ. നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയേക്കാള്‍ മൂന്ന് ഡിഗ്രി ലോംഗിറ്റിയൂഡിലാണ് കാംപല്‍ ബേ എന്നുപറയുന്ന ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പ്. അതിന്റെ തെക്കേ മുനമ്പായ പിഗ്മാലിയന്‍ മുനമ്പില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലമേയുള്ളൂ ഇന്തോനീഷ്യയിലേക്ക്.
പിണറായി വിജയാ എന്ന് വിളിച്ചാല്‍ വിളികേള്‍ക്കാന്‍ പറ്റുന്ന സ്ഥലമാണത്. ഇത്രയും വ്യക്തതവരുത്തിയിട്ടും വീണ്ടുവീണ്ടും സംശയങ്ങള്‍ ഉണ്ടാകുന്നത് എന്തോ ഒരു തകരാറായിട്ടാണ് എനിക്ക് തോന്നുന്നത്, എ.കെ ബാലൻ പറഞ്ഞു.കഴിഞ്ഞ ദിവസം വിദേശ യാത്രയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം കൈയ്യിൽ നിന്നും കാശുമുടക്കി മുഖ്യമന്ത്രി യാത്ര പോകുന്നതിൽ എന്താണ് തെറ്റെന്നും സി പി എമ്മുകാർക്ക് മാത്രം ഇതൊന്നും പാടില്ലെന്നുള്ള ചിന്താഗതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.'രാഷ്ട്രീയ രംഗത്തുള്ളവർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പം വിദേശയാത്ര പോകാറുണ്ട്, അവരുടെ സ്വന്തം ചിലവിൽ. ഭാരതയാത്ര കഴിഞ്ഞ ശേഷം രാഹുൽ ഗാന്ധി ആരോടും പറയാതെ കുറച്ചുനാൾ വിദേശത്തായിരുന്നു. അന്ന് ആർക്കും യാതൊരു പ്രശ്നവുമില്ല. സിപിഎമ്മുകാർക്ക് മാത്രം സ്വന്തം കാശ് മുടക്കി വിദേശ യാത്ര പോകാൻ പാടില്ലേ? ഇത്തരം ചർച്ചകൾ ഒട്ടും ശരിയല്ല.
ചുമതല കൈമാറേണ്ട കാര്യമില്ല. വിദേശയാത്രക്ക് പോകുമ്പോൾ ഫയലുകൾ പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളൊക്കെ ഉണ്ടല്ലോ. മന്ത്രിസഭ യോഗം നീട്ടിവെച്ചത് ഒന്നോ രണ്ടോ അജണ്ടകൾ മാത്രം ഉണ്ടായിരുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോൺ ആരാണെന്നൊക്കെ പ്രതിപക്ഷം ചോദിക്കുന്നത് തന്നെ ശരിയായ രീതിയല്ല . കുടുംബ സമേതം വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിയ്ക്കുണ്ട്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട', ശിവൻകുട്ടി പറഞ്ഞു.ഖജനാവിൽ നിന്നെടുത്ത പണം കൊണ്ടാണോ വിദേശയാത്രയെന്ന ചോദ്യത്തിന്. ഇത് വെള്ളരിക്കാപ്പട്ടണമൊന്നുമല്ലെന്നും ഇക്കാര്യത്തിലെ മാധ്യമങ്ങളുടെ ഉത്കണ്ഠ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.മെയ് 6 നാണ് മുഖ്യമന്ത്രി കുടുംബ സമേതം വിദേശ യാത്രയ്ക്കായി പുറപ്പെട്ടത്.
ഇന്തോനേഷ്യയിലേക്കാണ് ആദ്യം യാത്ര. ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയിൽ തുടരും. 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ മുഖ്യമന്ത്രിയും കുടുംബവും സിങ്കപ്പൂരിലായിരിക്കും. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കും. അതുകഴിഞ്ഞായിരിക്കും കേരളത്തിലേക്കുള്ള മടക്കം. മുഖ്യമന്ത്രിയുടെ ഭാര്യയും മകൾ വീണയും ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും കൊച്ചുമകനും യാത്രയിൽ അദ്ദേഹത്തിനൊപ്പമുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha