പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു
പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കുന്നതിന് പെട്രോളിയം മന്ത്രാലയം നീക്കം നടത്തുന്നത്. നിലവില്‍ വിലനിര്‍ണ്ണയാധികാരം എണ്ണ കമ്പനികള്‍ക്കാണ്. ഈ സാഹചര്യത്തില്‍ ദൈനംദിനമുണ്ടാകുന്ന എണ്ണ വിലവര്‍ദ്ധനവ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പെട്രോളിന് എണ്‍പത് രൂപയിലധികമാണ് ഇപ്പോഴത്തെ വില. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് ഇത്തരത്തില്‍ വര്‍ദ്ധനവുണ്ടാത്. ഇതുകൂടി കണക്കിലെടുത്താണ് എക്‌സൈസ് തീരുവ കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. നേരത്തെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ എണ്ണകമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര വിപണിയിലെ വില മാനദണ്ഡമാക്കിയാണ് തങ്ങള്‍ വിലനിര്‍ണ്ണയം നടത്തുന്നതെന്ന് എണ്ണ കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
അതേസമയം നേരത്തെ പെട്രോളിനും ഡീസലിനും വില കുറഞ്ഞപ്പോള്‍ തീരുവ കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വില ഉയരുമ്പോള്‍ തീരുവ കുറയ്ക്കുന്നതിന് പെട്രോളിയം മന്ത്രാലയം ശ്രമിക്കുന്നത്. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഉയരുന്ന ജനവികാരം കൂടി കണക്കിലെടുത്ത് കൊണ്ടാണ് സര്‍ക്കാര്‍ നീക്കം.
https://www.facebook.com/Malayalivartha