ഉദ്ഘാടനത്തിന് 24 മണിക്കൂർ ബാക്കിനിൽക്കെ ഡാം തകർന്നു ; പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നിതീഷ് കുമാറിന്റെ കോലം കത്തിച്ചു
മുന്നൂറ്റി എൺപത്തിയൊൻപത് രൂപ ചെലവിൽ പണിത ഒരു അണക്കെട്ട് അതിന്റെ ഉദ്ഘാടനത്തിനു ഒരു ദിവസം ബാക്കി നിൽക്കെ തകരുകയാണെണെങ്കിൽ അതിനുപിന്നിൽ ഒരുപാട് ചോദ്യങ്ങളും അവശേഷിക്കുന്നു. അത്തരത്തിലൊരു സംഭവമാണ് ബീഹാറിൽ ഇപ്പോൾ നടന്നത്. ഭഗൽപൂർ ജില്ലയിലെ ബതേശ്വർസ്ഥാനിൽ 389 കോടി ചെലവിട്ട് നിർമിച്ച അണക്കെട്ടാണ് ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നിൽക്കെ തകർന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനിരുന്നത്.
ഗംഗാ പന്പ് കനാൽ പദ്ധതി പ്രകാരം നിർമിച്ച അണക്കത്തിന്റെ പ്രധാന ഉദ്ദേശം അയൽ സംസ്ഥാനമായ ജാർഖണ്ഡിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുകയെന്നതായിരുന്നു.അതിനായി ബീഹാറും ജാർഖണ്ഡും സംയുക്തമായി പദ്ധതി നടപ്പാക്കുകയായിരുന്നു.
ഉദ്ഘാടനത്തിനു മുൻപ് ട്രയൽ റൺ നടത്തുന്നതിനായി സ്വിച്ച് ഓൺ ചെയ്തതോടെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. പമ്പുചെയ്ത വെള്ളത്തിന്റെ ശക്തി താങ്ങാനാകാതെ കനാലിന്റെ ഒരു ഭാഗം പൂർണമായും തകർന്ന് ഒലിച്ചുപോവുകയായിരുന്നു. വെള്ളം സമീപപ്രദേശത്തേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഒഴുകി. പദ്ധതി പ്രദേശത്ത് നിന്നും മൂന്നു കിലോമീറ്റർ ചുറ്റളവിൽ വെള്ളം നിറഞ്ഞു.ഇതോടെ എൻ.ടി.പി.സിയുടെ ടൗൺഷിപ്പുകളിലേക്ക് വെള്ളം ഇരച്ചുകയറി.സമീപ പ്രദേശങ്ങളിലും വെള്ളം കയറി.
ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പരീക്ഷണഘട്ടത്തിൽ ഗംഗയിൽ നിന്നും പമ്പുചെയ്ത വെള്ളത്തിന്റെ ശക്തി താങ്ങാനാകാതെ കനാലിന്റെ ഒരു ഭാഗം പൂർണമായും തകർന്ന് ഒലിച്ചുപോവുകയായിരുന്നു. വെള്ളം സമീപപ്രദേശത്തേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഒഴുകി. പദ്ധതി പ്രദേശത്ത് നിന്നും മൂന്നു കിലോമീറ്റർ ചുറ്റളവിൽ വെള്ളം നിറഞ്ഞതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജലവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരുൺകുമാർ സിങ് അറിയിച്ചു.
ഡാം ഉദ്ഘാടനം ചെയ്യുന്നതിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ നല്ല രീതിയിലുള്ള പരസ്യം നൽകിയിരുന്നു. ഡാമിലെ വെള്ളം ഉപയോഗിച്ച് ഭഗൽപൂരിലെ 18,620 ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്താൻ സാധിക്കുമായിരുന്നു. ജാർഖണ്ഡിലെ ഗോദ്ദ ജില്ലയിൽ 4038 ഹെക്ടറിലും ജലസേചനത്തിന് ഉപയോഗിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഡാമിലെ ആകെ 27,063 ഹെക്ടർ ജലസേചനത്തിൽ 22,816 ഹെക്ടർ ബീഹാറിലും 4887 ഹെക്ടർ ജാർഖണ്ഡിലുമാണ്.
1977ൽ ആസൂത്രണ കമ്മിഷൻ പദ്ധതിതിക്ക് അനുമതി നൽകിയത്. 13.88 കോടിയായിരുന്നു അന്ന് പദ്ധതിച്ചെലവ് കണക്കാക്കിയത് എന്നാൽ 2008ൽ പദ്ധതി പുനരവലോകനം ചെയ്യുകയും 389 കോടിയുടെ പദ്ധതിയാക്കുകയുമായിരുന്നു. എന്നാൽ ഇത്രയും കോടി രൂപ ചിലവിട്ട്ട് നടത്തിയ ഈ നിർമാണത്തിൽ എങ്ങനെയാണ് ഇത്രയും വലിയൊരു അപാകത സംഭവിച്ചതെന്ന കാര്യം അവ്യക്തമാണ്. അതെ സമയം പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ആർ.ജെ.ഡി പ്രവർത്തകർ നിതീഷ് കുമാറിന്റെ കോലം കത്തിച്ചു.
https://www.facebook.com/Malayalivartha