കർശന ഉപാധികളോടെ ജയിൽ മോചിതനായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവോ? ദുരൂഹത ഉണർത്തുന്ന വി വി ഐ പി സന്ദർശനം വിവാദത്തിലേയ്ക്ക്...
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു ദിലീപിന്റെ ഹൈക്കോടതി ജാമ്യം. എന്നാൽ അതിനൊക്കെ വിരുദ്ധമായാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ. ഇന്നലെ ദിലീപിനെ കാണാൻ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് എത്തിയ അജ്ഞാത വിഐപികളാണ് ഇപ്പോൾ പോലീസിനെ കുഴക്കുന്നത്. കർശന നിയമവ്യവസ്ഥകൾ നിലനിൽക്കെ ഇങ്ങനെ ഒരു സംഭവം ദിലീപിനെ ബാധിക്കുമോ എന്നും സംശയമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായി കുറ്റപത്രം ഈ ആഴ്ച്ച തന്നെ സമർപ്പിക്കാനിരിക്കെ പ്രതി പട്ടികയിൽ പതിനൊന്നാം പ്രതിയിൽ നിന്നും ഒന്നാം പ്രതിയായി മാറിയ സാഹചര്യത്തിൽ ദിലീപിന്റെ വീട്ടിൽ ഇന്നലെ എത്തിയ അജ്ഞാത വിഐപികളാരെന്നുള്ളത് അന്വേഷണ സംഘത്തെയും കുഴക്കുന്നത്.
തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാ സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു വി.ഐ.പികളുടെ വരവ്. പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സിയില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗോവ രജിസ്‌ട്രേഷനുള്ള കാറുകളിലൊന്നില്‍ തലപ്പാവ് ധരിച്ച സിഖ് വംശജരും സഫാരി സൂട്ടണിഞ്ഞ സുരക്ഷാഭടന്‍മാരുമടക്കം ചിലര്‍ വാഹനത്തില്‍ നിന്നിറങ്ങി. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.
വീട്ടിലെത്തിയ വിഐ.പികള്‍ 20 മിനുറ്റോളം ദിലീപിന്റെ വീട്ടില്‍ ചിലവഴിച്ചു. ഈ സംഘം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ നിന്നും 37000 രൂപ വില വരുന്ന നിലവിളക്കും നേരത്തേ വാങ്ങിയിരുന്നു. വീട്ടിലെത്തിയ വി.ഐ.പികളാരെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപോഴാണ് പോലീസ് വിവരമറിയുന്നത്. സായുധ അകമ്പടിയോടെ ദിലീപിനെ കാണാനെത്തിയ വി.ഐ പി ആരെന്നറിയാതെ മണിക്കൂറുകളോളം അന്വേഷണ സംഘവും കുഴഞ്ഞു.
ദിലീപിന്റെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് തിരിച്ച വിഐപികളെക്കുറിച്ച് വിവരം നാലുപാടും കൈമാറി. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് വി.ഐ.പി എത്തിയതെന്നും അറിഞ്ഞു. പ്രവൈറ്റ് സെക്യൂരിറ്റി ഏജന്‍സിയില്‍പ്പെട്ടവരാണ് ദിലീപിനെ സന്ദര്‍ശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇവരെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽ തന്നെ വിവാദങ്ങളും തെളുവുകളും സഹിതം പ്രശസ്ത വാരികയിലൂടെ പല്ലിശേരി പലകാര്യങ്ങളും പുറത്ത് വിടുന്നുണ്ട്. അടുത്തിടെ ഈ കേസിന്റെ പിന്നിൽ വമ്പൻ സ്രാവുണ്ടന്ന് പല്ലിശേരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ അജ്ഞാത വിഐപികൾ ദിലീപിന്റെ വീട്ടിൽ എത്തിയതെന്നതും വിവാദത്തിന്റെ ആഴം കൂട്ടുന്നു.
https://www.facebook.com/Malayalivartha