കോൺസ്റ്റബിൾ ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ
അർധസൈനിക സേനാ വിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിന്റെ കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 218 ഒഴിവുകളാണുള്ളത്.ടെലികമ്മ്യുണിക്കേഷൻ വിഭാഗത്തിലേക്കാണ് കോൺസ്റ്റബിൾ നിയമനം
ആകെ ഒഴിവുകളിൽ ജനറൽ വിഭാഗത്തിന് 110 ഉം ഒ.ബി.സി. വിഭാഗത്തിന് 59 ഉം എസ്.സി 33 ഉം എസ്.ടി. 16 എന്നിങ്ങനെയാണ് ഒഴിവുകൾ.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകൾ നിലവിൽ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.ശാരീരിക ക്ഷമതാപരിശോധന, എഴുത്തുപരീക്ഷ , അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം ഇലക്ട്രോണിക്സ്,ഇലക്ട്രിക്കൽ, കംപ്യുട്ടർ ബ്രാഞ്ചുകളിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.എന്നിവ ഉണ്ടായിരിക്കണം.
പ്രായം 27.11.2018 ന് 18 നും 23 നും മധ്യേ ആയിരിക്കണം.എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. ക്കാർക്ക് 3 ഉം വർഷത്തെ വയസ്സിളവ് ലഭിക്കുന്നതാണ്.വിമുക്തഭടർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കുന്നതായിരിക്കും.
പ്രതിമാസം 21700 രൂപ മുതൽ 69100 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
ശാരീരിക യോഗ്യത: ഉയരം 170 സെ.മീ,നെഞ്ചളവ് 80-85 സെ.മീ ഉം ഉയരത്തിനൊത്ത തൂക്കവും ഉണ്ടായിരിക്കണം.
എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് ഉയരം 162.5 സെ.മീ,നെഞ്ചളവ് 76-81 സെ.മീ ഉം ഉയരത്തിനൊത്ത തൂക്കവും ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് 100 രൂപയാണ് വനിതകൾ എസ്.സി. എസ്.ടി.വിഭാഗക്കാർ വിമുക്തഭടർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.അപേക്ഷകർക്ക് കന്നഡ ഉപയോഗിക്കാതെ നല്ല കാഴ്‌ചശക്തി ഉണ്ടായിരിക്കണം.പരന്ന പാദങ്ങൾ കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, കോങ്കണ്ണ്,വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാൻ പാടില്ല
താതാത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 ന് http://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിക്കും പ്രായം,യോഗ്യത,ഫീസ് അടയ്ക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ എന്നിവ ഉണ്ടായിരിക്കും.വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.സംശയങ്ങൾ ദൂരീകരിക്കാനായി 0124369482 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 ന് മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
http://recruitment.itbpolice.nic.in
https://www.facebook.com/Malayalivartha