Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത്

25 MAY 2019 02:55 PM IST
മലയാളി വാര്‍ത്ത

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു  കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ  നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത് . 

ഒരുകാലത്ത് കേരളത്തിൽ ക്ഷേത്ര പ്രവേശനം സവർണർക്ക്  മാത്രമാണ് ഉണ്ടായിരുന്നത്.. അവര്‍ണര്‍ക്ക് സംസ്ഥാനത്ത് ക്ഷേത്രപ്രവേശനം ലഭിച്ചത് നീണ്ടപോരാട്ടത്തിലൂടെ ആണ് . ബ്രാഹ്മണര്‍ക്കും ക്ഷേത്ര പരികര്‍മികള്‍ക്കും നാടുവാഴികള്‍ക്കും ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ലാത്ത സാഹചര്യമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് .  

മറ്റുള്ളവര്‍ ദേവതകളെ ആരാധിച്ചത് കാവുകളിലായിരുന്നു. ആ കാവുകളില്‍ അതാത് കാവുകള്‍ നടത്തുന്ന സമുദായങ്ങള്‍ക്ക് കടന്നുവരാമെങ്കിലും  ഹിന്ദുമതത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇവിടെ പ്രവേശനം ഇല്ലായിരുന്നു. .

തിരുവിതാംകൂറില്‍ അയ്യാവൈകുണ്ഠനെപ്പോലെയുള്ള നവോഥാന നേതാക്കൾ ക്ഷേത്രത്തിൽ അവർണരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി മുൻ നിരയിൽ ഉണ്ടായിരുന്നു. 

നെയ്യാറ്റിന്‍കര മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അരുവിപ്പുറം നിവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 1888ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.  അതിനു മുൻപ് ആറാട്ടുപുഴ വേലായുധപണിക്കർ തന്റെ പ്രദേശത്തെ ശിവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 1885ല്‍ സ്വന്തമായൊരു ക്ഷേത്രം പണിതിരുന്നിരുന്നു. 

1924ലെ വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിന്റെ ചുറ്റുപാടുമുള്ള വഴികളിലൂടെ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു. ഈ സത്യാഗ്രഹത്തില്‍ ഗാന്ധിജി മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രധാനികളും അപ്രധാനികളുമായ നിരവധിപേര്‍ ഇടപെട്ടു.

1926ലെ തിരുവാര്‍പ്പ് സത്യാഗ്രവും സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്ര പ്രവേശനത്തിനും വേണ്ടിയുള്ളതായിരുന്നു. ഇതിനു സമാന്തരമായി മലബാറിലും പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു. 1903ല്‍ എസ്എന്‍ഡിപി യോഗം സ്ഥാപിതമായി. 1905ല്‍ അയ്യങ്കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചു.

ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുന്നത് ഇതിന്റെ ഭാഗമായാണ്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിന് എതിരെയായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായിരുന്നു സമരത്തിന്റെ മുന്നണിയില്‍.

1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി.

കെ കേളപ്പനെ കൂടാതെ സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവര്‍ സമരത്തിന്‍റെ മുന്‍നിരയില്‍ നിന്നു. പലവിധ തടസങ്ങളെയും അതിജീവിച്ചായിരുന്നു സമരം. ജാഥാ ക്യാപ്റ്റനായ എകെജിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

 ഇങ്ങനെ പടിപടിയായി സാമൂഹ്യരംഗത്തുണ്ടായ മാറ്റങ്ങളാണ് ക്ഷേത്ര പ്രവേശനത്തിലേക്ക് വഴിതെളിയിച്ചത് 

തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് *ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് ഈ വിളംബരം നടന്നത്

തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു. ക്ഷേത്ര പ്രവേശനവിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.

എന്നിട്ടും മലബാറിൽ ക്ഷേത്രപ്രവേശം സാധ്യമായില്ല.  1947 ല്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മദിരാശി ഗവണ്‍മെന്റ്, തിരുവിതാംകൂര്‍ മാതൃകയനുസരിച്ച്, ക്ഷേത്രപ്രവേശന നിയമം കൊണ്ടുവരികയും 1947 ജൂണ്‍ 12-ാം തീയതി ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം നടപ്പാക്കുകയും ചെയ്തു.  ഇതോടെ എല്ലാ പൊതു ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും  പ്രവേശനം സാധ്യമായി 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയങ്കി ആരാധകരെ അടങ്ങു; അവൻ അകത്തായി; അവൻ വളർന്ന പാർട്ടി വേറെ ആയിരിക്കും; പക്ഷേ ജനങ്ങൾ വളർത്തിയ പാർട്ടിയാണ് ഭരിക്കുന്നത്; നിർണായക ഫേസ്ബുക്ക് പോസ് പങ്ക് വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (30 minutes ago)

എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു; ഒരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച  (39 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 88 കേസുകളിലായി 86 പേര്‍ കൂടി അറസ്റ്റിൽ; ഇത് വരെ എടുത്ത കേസുകളുടെ എണ്ണം 8699  (47 minutes ago)

ഓപ്പറേഷന്‍ രക്ഷിത; ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കി; 33 പേർ അറസ്റ്റിൽ  (57 minutes ago)

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്; മറിച്ച്  (1 hour ago)

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക; കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കും; കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോ  (1 hour ago)

408 ക്യാമ്പുകളിലായി 41644 പേരുണ്ട്; മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ  (1 hour ago)

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരണത്തിന് കീഴടങ്ങി...  (3 hours ago)

യുദ്ധത്തിനെതിരെ കൈയൊപ്പ്; ബോധവത്കരണ പരിപാടി നടത്തി...  (3 hours ago)

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും  (3 hours ago)

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...  (3 hours ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....  (3 hours ago)

കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...  (4 hours ago)

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

Malayali Vartha Recommends