Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...


സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...


ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...


അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ..? . ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്... പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് യുവതി..എന്താണ് അവർ കണ്ടത്...?

മല്ലാ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന അച്ഛനാണ് കരച്ചിലടക്കി മുന്നില്‍ നില്‍ക്കുന്നത്:- നെഞ്ച് പിടഞ്ഞ ആ ദിവസത്തെക്കുറിച്ച് നടി മല്ലിക സുകുമാരൻ...

26 FEBRUARY 2024 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുന്നു

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്: കേസിന് പോയാൽ റോക്കിയേക്കാൾ കുടുങ്ങുന്നത് ചാനലുകാർ:- വൈറലായി പ്രേക്ഷകന്റെ കുറിപ്പ്...

നർത്തകിയും നടിയുമായ താരയ്ക്ക്, സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ...

തന്റെ ജീവിതത്തില്‍ മല്ലിക നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും സമാനതകളില്ലാത്തതാണെന്ന് നടി മല്ലിക സുകുമാരൻ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീട് വീട്ടിറങ്ങിയ താന്‍ തിരികെ വീട്ടിലേക്ക് വന്ന നിമിഷത്തേക്കുറിച്ച് മല്ലിക മനസ് തുറക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്. സുകുവേട്ടന്‍ ജീവിതത്തിലേക്ക് ക്ഷണിച്ച ശേഷമാണ് ഈ സംഭവം. ശ്രീകുമാരന്‍ തമ്പി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്.

പാരമൗണ്ട് ഹോട്ടലിലാണ് താമസം. ഒരു ദിവസം അമ്മാവന്റെ മകള്‍ എന്നെ കാണാന്‍ വന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പോയി പ്രസാദവുമായാണു വന്നത്. എന്റെ അമ്മ പറഞ്ഞിട്ടാണു വഴിപാടു നടത്തിയതെന്നും സിനിമയിലെങ്കിലും കാണാമല്ലോ എന്നോര്‍ത്തു ഞാനഭിനയിച്ച സിനിമകളെല്ലാം കാണാന്‍ അമ്മ പോകാറുണ്ടെന്നും ചേച്ചി പറഞ്ഞതു കേട്ടിട്ട് എന്റെ കണ്ണു നിറഞ്ഞു. വീട്ടില്‍ പോയി അച്ഛനേയും അമ്മയേയും കാണമെന്ന് തോന്നി.

ചേച്ചി വന്ന വിവരം അറിഞ്ഞ് സുകുവേട്ടന്‍ എന്നോട് പറഞ്ഞു. ഞാന്‍ തമ്പിസാറിനോടു സംസാരിച്ച് മല്ലികയെ ഒരു ദിവസം ഫ്രീ ആക്കാം. അന്നു വീട്ടിലേക്ക് പോകാം. എന്റെ കാറില്‍ പോയാല്‍ മതി. അഞ്ചു ദിവസം കഴിഞ്ഞു ചേച്ചി വീണ്ടും ഹോട്ടലില്‍ വന്നു. സുകുവേട്ടന്റെ ഇളം പച്ച നിറത്തിലുള്ള അംബാസഡര്‍ കാറുമായി ഡ്രൈവര്‍ തങ്കച്ചന്‍ റെഡി. കാറിന്റെ നമ്പര്‍ പോലും ഓര്‍മ്മയുണ്ട്. കെആര്‍ടി 699.

ഞങ്ങളുടെ വീടിന് രണ്ട് ഗേറ്റുണ്ട്. വലിയ ഗേറ്റുവഴി കാര്‍ അകത്തു ചെല്ലും. അടുത്തതു ചെറിയ ഗേറ്റ്. കാര്‍ മതിലിനു പുറത്തിട്ട് ഞാന്‍ ചെറിയ ഗേറ്റ് വഴി അകത്തേക്കു കയറി. ചാരുകസേരയില്‍ കിടന്ന് അച്ഛന്‍ പത്രം വായിക്കുന്നുണ്ട്. പരസ്പരം കണ്ടിട്ടു നാലു വര്‍ഷവും പതിനൊന്ന് മാസവും. ദൂരെ നിന്നു നടന്നു വരുന്ന എന്നെ അച്ഛനു പെട്ടെന്നു മനസിലായില്ല. ഉമ്മറത്തേക്കു കയറിയപ്പോള്‍ ഞെട്ടലോടെ അച്ഛന്‍ എഴുന്നേറ്റു. മുഖത്തു സങ്കടവും വിഷമവും ഇരച്ചെത്തി. കരച്ചില്‍ പിടിച്ചു നിര്‍ത്തിയതുകൊണ്ടാകാം അച്ഛന്റെ കവിള്‍ വിറയ്ക്കുന്നുണ്ട്.

ഇളയമകളായതിന്റെ വാത്സല്യത്തില്‍ എന്നെ മല്ലാ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന അച്ഛനാണു കരച്ചിലടക്കി മുന്നില്‍ നില്‍ക്കുന്നത്. എനിക്ക് എന്തു പറയണമെന്നറിയില്ല. ഞാന്‍ പെട്ടെന്ന് അച്ഛന്റെ കാലില്‍ തൊട്ടു തൊഴുതു. എന്നിട്ടു വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു അച്ഛന്റെ മോള്‍ ഒരബദ്ധം പറ്റി. ജാതകദോഷം എന്നു കരുതണം. അച്ഛനൊന്നും മിണ്ടിയില്ല. ഉമ്മറത്ത് എന്റെ ശബ്ദം കേട്ട് എന്റെ ശ്രീപത്മനാഭാ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അമ്മ ഓടിയെത്തി.

അന്നേരം അച്ഛന്‍ ചോദിച്ചു. നിന്റെ ജീവിതം എങ്ങനെ പോകുന്നു? എനിക്ക് ഉത്തരം മുട്ടി. വിക്കി വിക്കി മറുപടി പറഞ്ഞു. സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹവും അഭിനയിക്കുകയാണ്. വീട്ടിലേക്ക് വല്ലപ്പോഴും വരും. അച്ഛന്റെ അടുത്ത ചോദ്യത്തിന് മൂര്‍ച്ച അല്‍പ്പം കൂടുതലായിരുന്നു. ജീവിതകാലം മുഴുവന്‍ നോക്കിക്കോളും എന്നു നീ തന്നെയല്ലേ പറഞ്ഞത്. എന്നിട്ട്?

എനിക്ക് മറുപടിയില്ല. പരാജിതയായാണു നില്‍ക്കുന്നത്. വീടുവിട്ട് ഇറങ്ങുമ്പോള്‍ പറഞ്ഞതെല്ലാം തെറ്റിപ്പോയിരിക്കുന്നു. അച്ഛന്‍ വീണ്ടും പറഞ്ഞു. എന്റെ മകളായി ജീവിക്കാമെങ്കില്‍ ഹോട്ടലില്‍ നിന്നു ബാഗുമെടുത്ത് ഇങ്ങോട്ട് ഇന്നു പോരെ. ഒരു കൊടുങ്കാറ്റു ശമിക്കുന്നതിന്റെ ശാന്തത അവിടെ നിറയുന്നത് അനുഭവിച്ച നിമിഷമായിരുന്നു അത്. അമ്മയുടെ മുന്നില്‍ ഞാന്‍ പഴയ കൊച്ചുകുട്ടിയായി. അച്ഛന്റെ പ്രിയപ്പെട്ട മല്ലികയായി...നടി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (22 minutes ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (36 minutes ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (43 minutes ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (1 hour ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (1 hour ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (2 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (2 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (3 hours ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (3 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (3 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (3 hours ago)

ആവേശകരമായ പോളിങ്.  (3 hours ago)

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (6 hours ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (6 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (6 hours ago)

Malayali Vartha Recommends