Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാണാതായ അർജുന് വേണ്ടി തെരച്ചിൽ നടത്തവേ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു; രണ്ട് തവണ മുങ്ങിയപ്പോഴും കണ്ടത് വലിയ പാറ:- മൂന്നാം ശ്രമത്തിനിടെ അപകടം....


അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തി; ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവർ: ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്ങി എടുത്ത ഈശ്വൽ മാൽപ്പെ സംഘം അർജുനെ കണ്ടെത്തും വരെ തെരച്ചിൽ തുടരും: ലോറിയുടെ സിഗ്നൽ ലഭിച്ച സ്ഥാനത്ത് പ്രത്യേക രീതിയിൽ നങ്കൂരമിടും...


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം

മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൗസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല... ദുരിത ജീവിതത്തെക്കുറിച്ച് നടി ബീന കുമ്പളങ്ങി...

30 DECEMBER 2023 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ; നടനും നിർമ്മാതാവും ടി-സീരീസ് സഹ ഉടമയുമായ കൃഷൻ കുമാറിൻ്റെ മകൾ തിഷ കുമാർ അന്തരിച്ചു

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...

ഹോളിവുഡ് താരവും ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു...

  96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി.... ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു, ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേഷന്‍ ചിത്രം

താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ചുമെല്ലാം മനസ് തുറന്ന് നടി ബീന കുമ്പളങ്ങി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കുടുംബത്തെ പോറ്റാനാണ് താൻ അഭിനയത്തിലേക്ക് ഇറങ്ങിയതെന്ന് ബീന പറയുന്നു. 'വളരെ ചെറുപ്പത്തിലെ അഭിനയിക്കാൻ ഇറങ്ങിയതാണ്. അച്ഛനും കുടുംബവുമൊക്കെ അന്നത്തെ ജന്മിമാരായിരുന്നു. ഭാഗം വച്ചു പിരിഞ്ഞതിന് ശേഷം എല്ലാം നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെ പോറ്റാന്‍ എനിക്ക് അഭിനയത്തിലേക്ക് ഇറങ്ങേണ്ടി വന്നു. ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്.

അച്ഛനും അമ്മയും ഏഴ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയം ഞാനായിരുന്നു. ആഗ്രഹിച്ച് അഭിനയത്തിലേക്ക് വന്നതല്ല, നിവൃത്തികേടായിരുന്നു. അന്ന് കുടുംബത്തിലുള്ളവർ തന്നെ കുറ്റം പറഞ്ഞിട്ടുണ്ട്. എന്നാൽ നാട്ടുകാരൊക്കെ എനിക്ക് സപ്പോര്‍ട്ടായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ കുടുംബത്തെ നോക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു.

അനിയത്തിമാർക്ക് യൂണിഫോം വാങ്ങണമെങ്കില്‍ എനിക്ക് വര്‍ക്ക് കിട്ടണം. മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൗസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊന്നും പറയണമെന്ന് കരുതിയതല്ല, ചെയ്തതിന്റെ കണക്ക് പറഞ്ഞ് എനിക്കൊന്നും നേടാനില്ല. പക്ഷെ ഓര്‍ത്തു പോവുകയാണ്,' ബീന പറയുന്നു.

കല്യാണ രാമന്‍ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ പോകുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വര്‍ക്ക് വന്നില്ല എന്നതാണ് സത്യം. മക്കളില്ല, ഭര്‍ത്താവ് നന്നായി മദ്യപിക്കുമായിരുന്നു. കടങ്ങളുണ്ടായിരുന്നു. എനിക്ക് കുടുംബപരമായി കിട്ടിയ സ്ഥലം വിറ്റ് അദ്ദേഹത്തിന്റെ കുറച്ച് കടങ്ങളൊക്കെ തീര്‍ത്തു. അദ്ദേഹം മരിച്ചതിന് ശേഷം ഇളയ അനിയനാണ് പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് അവിടെ നിന്നും കൂട്ടിക്കൊണ്ടു വന്നത്. തറവാട്ട് വീട്ടിലേക്കാണ് വന്നത്. അവിടെ അമ്മയും ഉണ്ടായിരുന്നു.

അപ്പോള്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അന്ന് മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിൽ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞു. അങ്ങനെ സഹോദരന്‍ മൂന്ന് സെറ്റ് സ്ഥലം തന്നപ്പോൾ അവിടെ വീട് വെച്ച്. എങ്കിലും അമ്മച്ചി ഉള്ളത് കൊണ്ട് ഞാൻ തറവാട്ടിൽ തന്നെ നിന്നു. വീടില്ലാത്ത അനിയത്തിയും ഭര്‍ത്താവും എന്റെ വീട്ടിലും നിന്നു. എനിക്ക് വീടൊന്നും വേണ്ടല്ലോ, എന്റെ കാലം കഴിയുന്നത് വരെ അവരും അവിടെ നിന്നോട്ടെ എന്നാണ് ആദ്യം കരുതിയത്.

പക്ഷെ പിന്നീട് ആങ്ങളയുടെ സ്വരം മാറി. മരിക്കുന്നതിനെ മുന്‍പേ അമ്മ എനിക്ക് ഒരു സൂചന തന്നിരുന്നു. ഞാന്‍ മരിച്ചാല്‍ നീ നിന്റെ വീട്ടില്‍ തന്നെ നിന്നാല്‍ മതി, ഇങ്ങോട്ട് കയറരുത് എന്നൊക്കെ പറഞ്ഞേല്‍പ്പിച്ചിരുന്നു. അമ്മ മരിച്ചതിന് ശേഷം ഞാനൊരു ബാധ്യതയാവും എന്ന രീതിയില്‍ സഹോദരന്‍ സംസാരിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ എന്റെ വീട്ടിലേക്ക് മാറി. പക്ഷെ അവിടെ എത്തിയപ്പോള്‍ അനിയത്തിയും ഭര്‍ത്താവും എന്നെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചു. തിന്നാനും കുടിക്കാനും നല്‍കില്ല. കുത്തി നോവിക്കുന്ന വാക്കുകള്‍. എന്നെ ഒരു ഭ്രാന്തിയെ പോലെയാക്കി.

ഞാൻ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി, ആ കട്ടില്‍ മാത്രമാണ് എന്റെ ലോകം എന്ന രീതിയിലായി. പിന്നീട് വീട് അവരുടെ പേരിലേക്ക് മാറ്റി എഴുതണം എന്ന് പറഞ്ഞ് അവളും ഭര്‍ത്താവും പീഡിപ്പിക്കാന്‍ തുടങ്ങി. അതിന് എരിപിരി കയറ്റിക്കൊടുത്തത് എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ സഹോദരനാണ്. ഏറ്റവും ഇളയ സഹോദരി ഒഴികെ മറ്റെല്ലാവരും ഒറ്റക്കെട്ടായി. എനിക്ക് വരുമാനം വരാതായതോടെ അവര്‍ക്കൊക്കെ ഞാന്‍ ബാധ്യതയായി മാറി.

 

ആ രീതിയിലായിരുന്നു പെരുമാറ്റം. ഒന്നുങ്കിൽ എനിക്ക് ഭ്രാന്താവും, അല്ലെങ്കില്‍ ഞാന്‍ സ്വയം എന്തെങ്കിലും ചെയ്തുപോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ശാന്തകുമാരി ചേച്ചിയെ വിളിച്ച് കരഞ്ഞത്. സീമ ജി നായരെ വിളിച്ച് സംസാരിക്ക്, അവള്‍ എന്തെങ്കിലും വഴി കാണിച്ചുതരും എന്ന് ചേച്ചി പറഞ്ഞു. അങ്ങനെയാണ് സീമയെ വിളിച്ചത്. ബീന വേദനയോടെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശന്‍ സൂപ്പര്‍മാന്‍; സുധാകരന്‍ അയണ്മാൻ: കോണ്‍ഗ്രസില്‍ 'മണ്ണിടിച്ചില്‍'  (11 minutes ago)

ഇനി കർത്താമാർ കടൽത്തീരം വിഴുങ്ങും: സുപ്രീം കോടതി വിധി കേട്ട് പിണറായി തുള്ളിച്ചാടി  (16 minutes ago)

നദിയിലെ മൺകൂനയിൽ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോർട്ട്; ട്രക്ക് കരയിൽ നിന്നും 132 മീറ്റർ അകലെ...  (18 minutes ago)

ഞാനിവിടെ കിഴങ്ങ് പറിക്കാനിരിക്കുവല്ല, പിണറായിക്കിട്ട് പൊട്ടിച്ച് കേന്ദ്ര മന്ത്രി ! കേരളത്തില്‍ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ച പിണറായിക്ക് കേന്ദ്രത്തില്‍ നിന്ന് പൊതിരെ തല്ല്. പുതിയ വകുപ്പൊന്നും കേരള  (23 minutes ago)

കാണാതായ അർജുന് വേണ്ടി തെരച്ചിൽ നടത്തവേ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു; രണ്ട് തവണ മുങ്ങിയപ്പോഴും കണ്ടത് വലിയ പാറ:- മൂന്നാം ശ്രമത്തിനിടെ അപകടം....  (27 minutes ago)

ആഢംബരത്തിനും ധൂര്‍ത്തിനുമായാണ് ധന്യ പണം ഉപയോഗിച്ചിരുന്നത്. ആറ് ആഢംബര കാറുകളാണ് ധന്യയുടെ പേരിലുള്ളത്... ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്... രണ്ട് കോടി രൂപയുടെ ഓണ്‍ല  (44 minutes ago)

പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണം: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

തിരുവനന്തപുരം മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു ഹൈക്കോടതിയിൽ... ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്നാവശ്യപ്പെട്ടാണ് യദു ഹർജി നൽകിയത്..  (1 hour ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നവീകരണത്തിന്റെ കണക്കുകൾ പുറത്ത്... കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കിയതായി വെളിപ്പെടുത്തൽ. ...  (1 hour ago)

ധനവകുപ്പ് ഞാന്‍ ഭരിച്ചോളാം, ഒരുത്തന്റെയും ഉപദേശം വേണ്ട ! കൈയ്യിട്ടുവാരാന്‍ വന്ന പിണറായിയെ അടിച്ചോടിച്ച് ബാലഗോപാല്‍... തെരഞ്ഞെടുപ്പ് തോല്‍വി ബാലഗോപാലിന്റെ തലയിലിട്ട് മുങ്ങാന്‍ പിണറായി പ്ലാനിട്ടു, പൊളിച  (3 hours ago)

ആർജൂന്റെ കുടുംബം ഷിരൂരിലേക്ക്...പാസ് നൽകാൻ കർണാടക സർക്കാർ...  (3 hours ago)

അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധരുടെ സംഘമെത്തി. മല്‍പെയിലെ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയത്  (3 hours ago)

ഹോണ്‍ അടിച്ചതിന് അഭിഭാഷകനെ ഓട്ടോറിക്ഷാക്കാരനും കൂട്ടാളികളും മൃഗീയമായി മര്‍ദ്ദിച്ച് കൈതല്ലിയൊടിച്ച കേസ് നിസാര വകുപ്പിട്ട് എഫ് ഐ ആര്‍ എസ് ഐ ഓടിച്ചിട്ട് പിടിച്ച പ്രതികള്‍ക്ക് രാത്രിയില്‍ സി ഐ യുടെ സ്‌റ്  (4 hours ago)

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തി; ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവർ: ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്  (4 hours ago)

Malayali Vartha Recommends