Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

സുജോയുടെ പ്രണയ നാടകം പൊളിഞ്ഞു....സുജോയുടെ യഥാർത്ഥ കാമുകി സഞ്ജന.. വെളിപ്പെടുത്തിയത് സുജോയുടെ കസിൻ പവൻ...അറിയാമായിരുന്നിട്ടും സുജോയുടെ പുറകെ നടക്കാൻ ഉളുപ്പില്ലേ എന്ന് അലക്‌സാന്ദ്രയോട്‌ പവൻ...എന്തിനീ നാടകമെന്ന് അമ്പരന്ന് പ്രേക്ഷകർ

06 FEBRUARY 2020 12:20 PM IST
മലയാളി വാര്‍ത്ത

വളരെ നാടകീയ നിമിഷങ്ങൾക്കാണ് കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ ക്യാപ്റ്റൻ പദവി സ്വന്തമാക്കുന്നതിനും ലക്ഷ്വറി പോയിന്റിനും ഒക്കെ വേണ്ടിയാണെങ്കിലും പലപ്പോഴും മൂടിവെക്കപ്പെട്ട പല സത്യങ്ങളും പുറത്തു വരുന്നത് ഇത്തരം ടാസ്ക്കുകളിലൂടെയാണ്. കഴിഞ്ഞ എപ്പിസോഡിലും അത്തരമൊരു സത്യം മറനീക്കി പുറത്തു വന്നു. സുജോയുടെ പ്രണയ നാടകം ആണ് ഇന്നലെ പൊളിഞ്ഞു വീണത്. സുജോ അലക്‌സാൻഡ്ര പ്രണയത്തിൽ മറ്റൊരു വില്ലത്തി കഥാപാത്രം ഇന്നലെ കടന്നു വരുകയായിരുന്നു. ഇതിനു പിന്നിലെ കാരണക്കാരൻ സുജോയുടെ കസിനായ പവൻ ജിനോ തോമസും.

കഴിഞ്ഞ രണ്ടു ദിവസമായി ബിഗ് ബോസ്സിൽ ലക്ഷ്വറി പോയിന്റിന് വേണ്ടിയുള്ള ടാസ്ക്ക് നടക്കുകയാണ്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്‌സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്‍കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു. എന്നാൽ ഇരുവരും ശക്തരായി തന്നെ മത്സരിച്ചതുകൊണ്ട് ആർക്കും പോയിന്റ് നേടാൻ സാധിച്ചിരുന്നില്ല. ഇന്നലത്തെ എപ്പിസോഡിൽ ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. പവൻ എക്‌സിക്യൂട്ടീവും അലക്‌സാൻഡ്ര ഉപഭോക്താവും ആയി ആണ് മത്സരിച്ചത്. എന്നാൽ പിന്നീട് കനത്ത വളരെ നാടകീയ രംഗങ്ങളായിരുന്നു. അലക്സന്ദ്ര പവനെ വളരെ രൂക്ഷമായി വിമർശിക്കുകയായിരുന്നു . പവൻ ജോലിയൊന്നും നോക്കാതെ ഭാര്യയുടെ ചിലവിൽ ആണ് കഴിയുന്നതെന്നും പെങ്കോന്തൻ ആണെന്നും ഇങ്ങനെ ജീവിക്കാൻ നാണമില്ലേ എന്നുമൊക്കെയാണ് അലക്‌സാന്ദ്ര പവനോട് ചൂടായത്.

23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവില്‍ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാൻ എന്ത് യോഗ്യതയാണ് പവനുള്ളതെന്നും അലക്‌സാൻഡ്ര ചോദ്യമെറിഞ്ഞു. ചെന്നൈയിലേക്ക് വീട്ടുകാര്‍ വിട്ടത് പഠിക്കാന്‍ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്യുകയാണ് പവൻ ചെയ്തതെന്നും അലക്‌സാൻഡ്ര ആരോപിച്ചു. മാത്രമല്ല സുഖമായി ജോലിനോക്കാതെ ജീവിക്കാൻ വേണ്ടി പണം കണ്ടാണ് ആ പെൺകുട്ടിയെ വിവാഹം ചെയ്തത് എന്ന് കുടി അലക്‌സാൻഡ്ര കൂട്ടിച്ചേർത്തു. എന്നാൽ അലക്‌സാൻഡ്രയുടെ ആരോപണങ്ങൾ വളരെ ക്ഷമയോടെയാണ് പവൻ കേട്ടത്. എതിർത്ത് സംസാരിക്കുകയോ ദേഷ്യപെടുകയോ ചെയ്യാതെ വളരെ ക്ഷമയോടെ തന്നെ പവൻ ടാസ്ക്ക് പൂർത്തിയാക്കി. എന്നാൽ അതിനു ശേഷമാണു പവന്റെ ഭാവം മാറിയത്. അലക്‌സാൻഡ്രയുടെ ആരോപണങ്ങൾ പവൻ പ്രതികൂലമായി ബാധിച്ചിരുന്നു. പവന്റെ കണ്ണ് നിറയുകയും കരയുകയും ചെയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാൽ ടീമിലെ മറ്റ് അംഗങ്ങൾ ചേർന്ന് പവനെ ആശ്വസിപ്പിക്കുകയും ഭാവമാറ്റം പുറത്തു കാണിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു. പുറത്തെത്തിയ പവനും അലക്സന്ദ്രയും കൈ കൊടുക്കുകയും ചെയ്തു.എന്നാൽ പിന്നീടാണ് രൂക്ഷമായ വാക്ക് തർക്കം തുടങ്ങുന്നത്. സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകി ഉണ്ടെന്നും അതറിഞ്ഞിട്ടും പുറകെ നടക്കാൻ നാണമില്ലേ എന്നും ചോദിച്ച് പവൻ അലക്‌സാന്ദ്രയോട്‌ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേള്‍ഫ്രണ്ടഡ് ഇല്ലേ പുറത്തെന്ന് പവന്‍ ചോദിച്ചു. എന്നാൽ ആരാടാ എന്റെ ഗേൾ ഫ്രണ്ട് എന്നായിരുന്നു സുജോ പവനോട് തട്ടിക്കയറികൊണ്ട് ചോദിച്ചത്.'സഞ്ജന നിന്റെ ഗേള്‍ഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവൻ തിരിച്ചും ചോദിച്ചു. . 'ഉളുപ്പില്ല' എന്ന് സുജോ മറുപടി പറയുകയും . 'ഇവളും എന്റെ ഗേള്‍ഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തര്‍ക്കത്തിനിടെ അലക്‌സാൻഡ്രയെ ചേർത്ത് പിടിക്കുകയും ചെയ്തു. എന്നാൽ പിന്നീടും പവൻ സുജോയുടെ പ്രണയകഥ ടീമിലെ മറ്റുള്ളവരോട് വെളിപ്പെടുത്തി. സുജോയുടെ കാമുകിയാണ് സഞ്ജന എന്നും താനും ഭാര്യയും സുജോയും ഗേൾ ഫ്രണ്ടും ഹാങ്ങ് ഔട്ട് ചെയ്യാറുണ്ടെന്നും സുജോയുടെ ബർത്ത് ഡേ സമ്മാനമായി സഞ്ജന സുജോയ്ക്ക് നൽകാനായി തന്റെ കയ്യിൽ തന്നു വിട്ടതാണ് മഞ്ഞ ജാക്കറ്റ് എന്നും പവൻ വെളിപ്പെടുത്തി.

എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന രീതിയിലായിരുന്നു സുജോയുടെയും അലക്‌സാൻഡ്രയുടെയും തുടർന്നുള്ള പെരുമാറ്റം. മാത്രമല്ല കുറച്ചുകഴിഞ്ഞ് സുജോയുടെ ബർത്ത് ഡേ എല്ലാവരും ചേർന്ന് ആഘോഷിക്കുകയും ചെയ്തു. ബർത്ത് ഡേ സമ്മാനമായി അലക്‌സാൻഡ്ര സ്വന്തമായി ഉണ്ടാക്കിയ ഒരു കാർഡും അതിനോടൊപ്പം ആശംസകൾ നേരുന്ന ഒരു കാതും സുജോയ്ക്ക് നൽകി. പവൻ മാത്രം ബർത്ത് ഡേ ആഘോഷത്തിൽ കാര്യമായി പങ്കെടുത്തില്ല. സുജോയുടെ മാതാപിതാക്കൾ സുജോയ്ക്ക് ആശംസകൾ നേരുന്ന ഒരു ചേർ വീഡിയോയും സർപ്രൈസ് സമ്മാനമായി ബിഗ് ബോസ് ഒരുക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (5 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (12 minutes ago)

ആഘോഷവുമായി രാജ്യം  (19 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (23 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (42 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (52 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends