Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

ഡോ.രജിത്ത് കുമാറിനെ പ്രതിക്കൂട്ടിൽ കയറ്റി മഞ്ജു പത്രോസ്....'നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്താന്‍ മാത്രം വാല്യു നിങ്ങളില്‍ ഞാന്‍ കാണുന്നില്ല'; മഞ്ജു പത്രോസിന്റെ ആരോപണങ്ങൾ രജിത്ത് കുമാറിനെ കുരുക്കുമോ...അമ്പരപ്പോടെ പ്രേക്ഷകർ

09 FEBRUARY 2020 11:42 AM IST
മലയാളി വാര്‍ത്ത

വളരെ നാടകീയ നിമിഷങ്ങളും വീറും വാശിയുമേറിയ മത്സരങ്ങളുമായി ബിഗ് ബോസ് യാത്ര തുടരുകയാണ്.ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അനേകം പുതിയ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീസണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ക്ഷമയും സഹനവും ഈഗോയുമൊക്കെ പരീക്ഷിക്കപ്പെടുന്ന നിരവധി ഗെയിമുകള്‍ ഇതിനകം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.

അംഗങ്ങളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് മോഹൻലാൽ എത്തുന്ന വാരാന്ത്യം എപ്പിസോഡിന് വേണ്ടിയാണ്. ആഴ്ചയുടെ അവസാന വരമായ ശനി, ഞായർ, ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. ഒരുപാട് സംഭവവികാസങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിനുളളിൽ നടന്നത്. ഇതിനെ കുറിച്ച് മോഹൻലാൽ കൃത്യമായി എല്ലാ മത്സരാർത്ഥികളോടും ചോദിക്കുകയും ചെയ്തു. എല്ലാ പ്രാവശ്യത്തേയും പോലെ രജിത്ത് കുമാറിനെതിരെ രൂക്ഷമായ വിമർശനമാണ് മറ്റ് മത്സരാർഥികൾ ഉന്നയിച്ചത്. മഞ്ജു പത്രോസ്, ആര്യ, ജസ്ല, എലീന എന്നിവർ രജിത്ത് കുമാറിന്റെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനം ഉന്നയിച്ചു .രജിത്ത് കുമാർ ക്യാപ്റ്റൻ എന്ന പദവി വേണ്ടവിധം ഉപയോഗിച്ചില്ല എന്ന പരാതിയാണ് ഏവരും ഉന്നയിച്ചത്. രജിത് കുമാറിനേയും മഞ്ജു പത്രോസിനേയും കോടതിയ്ക്ക് സമാനമായ കൂട്ടിൽ കയറ്റി വിസ്തരിക്കുകയും ചെയ്തിരുന്നു. പരസ്പരം രൂക്ഷ വിമർശനങ്ങളായിരുന്നു ഇരുവരം ഉന്നയിച്ചത് . ബിഗ് ബിഗ് ബോസിൽ അനീതി നടത്തതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ എന്നുള്ള ലാലേട്ടന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു ഹൗസ് ഒരു കോടതിയ്ക്ക് സമാനമായത്. ഇതുപ്രകാരം കോടതികളില്‍ കാണുന്ന മട്ടിലുള്ള ഒരു പ്രതിക്കൂട് മത്സരാര്‍ഥികള്‍ക്കരികെ കോമണ്‍ ഹാളില്‍ വച്ചിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇത്തരമൊരു അവസരത്തെക്കുറിച്ച് മത്സരാർത്ഥികളോട് വിശദീകരിച്ചത്.

ബിഗ് ബോസ് വീട്ടില്‍ ഒരു അനീതി നടക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോടെയാണ് മോഹൻ ലാൽ മത്സരാർത്ഥികളോട് വിസ്താരത്തെക്കുറിച്ച് സൂചന നൽകിയത് . അത്തരം അനീതികള്‍ നേരിടുന്നുവെങ്കില്‍ ആരില്‍നിന്നാണെന്ന് ചൂണ്ടിക്കാട്ടി അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോ.രജിത്ത് കുമാർകൈ ഉയർത്തി . അഞ്ചാറ് പേരില്‍നിന്ന് അനീതി നേരിടുന്നുണ്ടെന്നും ആദ്യ പേര് മഞ്ജു പത്രോസിന്റെയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മോഹൻ ലാൽ മഞ്ജു പത്രോസിനോട് പ്രതിക്കൂട്ടിൽ വന്നു നില്ക്കാൻ നിർദേശിച്ചു. മോഹന്‍ലാല്‍ പറഞ്ഞതനുസരിച്ച് മഞ്ജു പ്രതിക്കൂട്ടില്‍ വന്ന് നിന്നതിന് പിന്നാലെ രജിത്തിന്റെ വിചാരണയും തുടങ്ങി.

പുട്ട് ഒരു കഷ്ണം കൂടുതല്‍ തരുമോ എന്ന് ഒരു ദിവസം ചോദിച്ചത് മോശമായ രീതിയില്‍ ഗെയിമിനിടെ മഞ്ജു കണ്‍ഫെഷന്‍ റൂമില്‍ വച്ച് വിളിച്ചുപറഞ്ഞുവെന്നായിരുന്നു രജിത്തിന്റെ ആദ്യ ആരോപണം. എന്നാല്‍ അത് രജിത് ഇപ്പോള്‍ അവതരിപ്പിക്കുന്ന രീതിയിലല്ലെന്നും ഭക്ഷണം കൂടുതല്‍ ആവശ്യമെന്ന് തോന്നുന്ന ദിവസം അടുക്കളയില്‍ പാചകം നടത്തിക്കൊണ്ടിരിക്കുന്ന ആളെ പുകഴ്ത്തുന്ന പതിവ് രജിത്തിന് ഉണ്ടെന്നും അത്തരം പുകഴ്ത്തലില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്കാര്യമാണ് ഗെയിമിനിടെ പറഞ്ഞതെന്നും മഞ്ജു പ്രതികരിച്ചു.

ടോയ്‌ലറ്റ് ആരുടെ ഭാഗത്തുള്ള പാളിച്ചകൊണ്ട് വൃത്തികേടായാലും മഞ്ജു തന്നെ കുറ്റം പറയുന്നുവെന്നായിരുന്നു രജിത്തിന്റെ ആരോപണം. എന്നാല്‍ ടോയ്‌ലറ്റ് വൃത്തിഹീനമായി കണ്ട ദിവസം അതിനുശേഷം രജിത് ടോയ്‌ലറ്റില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ടവര്‍ ചര്‍ച്ച ചെയ്തതുകൊണ്ടാണ് അക്കാര്യം പറഞ്ഞതെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം . താന്‍ ഉള്‍പ്പെടാത്ത മറ്റ് കാര്യങ്ങളിലും താനാണ് കുറ്റക്കാരനെന്ന് മഞ്ജു എപ്പോഴും ആരോപിക്കാറുണ്ടെന്നും ഹൗസിലെ ഏറ്റവും മോശപ്പെട്ട വ്യക്തി താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഞ്ജു ഗൂഢാലോചന നടത്തുന്നുവെന്നും രജിത് ആരോപിച്ചു. എന്നാല്‍ രജിത്തിനെതിരേ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും താങ്കള്‍ക്കെതിരേ വോട്ട് ചെയ്യാത്ത നോമിനേഷനുകള്‍ പലതവണ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. മറ്റൊരു പ്രസ്താവന കൂടി രജിത്തിനെക്കുറിച്ച് മഞ്ജു തുടര്‍ന്ന് നടത്തി. 'നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്താന്‍ മാത്രം വാല്യു നിങ്ങളില്‍ ഞാന്‍ കാണുന്നില്ല' എന്നായിരുന്നു മഞ്ജുവിന്റെ കമന്റ്റ്.

ഇതോടെ രജിത്തിന്റെ വിചാരണ അവസാനിക്കുകയും മഞ്ജുവിന്റെ ഊഴം വരികയും ചെയ്തു.എന്നാൽ പിന്നീട് കണ്ടത് മറ്റൊരു ട്വിസ്റ്റായിരുന്നു. ഇനി ആർക്കെങ്കിലും ഇപ്രകാരം അനീതി തോന്നിയിട്ടുണ്ടോ ആരെയെങ്കിലും വിസ്തരിക്കാനോ എന്ന മോഹൻ ലാലിൻറെ ചോദ്യത്തിന് മഞ്ജു കൈ ഉയർത്തി. രജിത്ത് കുമാറിനെ വിസ്തരിക്കണമെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. രജിത് പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ മഞ്ജു ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി. മഞ്ജുവിനെതിരേ പല ആരോപണങ്ങള്‍ രജിത് ഉയര്‍ത്തിയെങ്കില്‍ മഞ്ജുവിന്റെ വിചാരണ പ്രധാനമായും ഒറ്റ പോയിന്റിനെ മുന്‍നിര്‍ത്തി ഉള്ളതായിരുന്നു. കോള്‍സെന്റര്‍ ടാസ്‌കില്‍ രേഷ്മയോട് സംസാരിക്കവെ രേഷ്മ പ്രദീപിനെ രാത്രി ഉമ്മ വെക്കുന്നത് കണ്ടെന്ന് രജിത് പറഞ്ഞിരുന്നു. ഇത് താങ്കള്‍ എപ്പോഴാണ് കണ്ടതെന്നും, ഒരു ടാസ്‌കിനുവേണ്ടി ഏതറ്റം വരെയും പോകാനുള്ള മാനസികാവസ്ഥ എന്തെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ടാസ്‌കില്‍ രേഷ്മയോട് ചോദിച്ച കാര്യങ്ങള്‍ തന്റെ മാത്രം തീരുമാനപ്രകാരമുള്ള കാര്യങ്ങള്‍ അല്ലെന്നും ഗ്രൂപ്പ് അംഗങ്ങള്‍ കൂട്ടായി ചർച്ച ചെയ്തതിന്റെ ഭാഗമായി അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രജിത് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നും രജിത് തുടര്‍ന്നു. ഒരിക്കല്‍ ചോദിച്ചപ്പോള്‍ പ്രദീപിനോട് രാത്രി സംസാരിക്കാറില്ലെന്ന് രേഷ്മ പറഞ്ഞിരുന്നുവെന്നും പിന്നീടൊരിക്കല്‍ അവര്‍ ഒരുമിച്ച് രാത്രി ഇരുന്ന് സംസാരിക്കുന്നത് താന്‍ കണ്ടുവെന്നും രജിത് പറഞ്ഞു. രേഷ്മ സൗഹൃദത്തിന്റെ പേരിലും മറ്റും പലരെയും ഉമ്മ വെക്കുന്നത് താൻ കണ്ടിട്ടുണ്ട്. അങ്ങനെയെല്ലാം ഉരുത്തിരിഞ്ഞ ഒരു ആശയമാണ് കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞത്. 'പിന്നെ, ഉമ്മ ലോകത്തിലെ ഏറ്റവും വലിയ മിസ്‌റ്റേക്ക് അല്ല', രജിത് പറഞ്ഞവസാനിപ്പിച്ചു.

എന്നാല്‍ രജിത് തന്റെ ചോദ്യത്തില്‍നിന്ന് മറുപടി പറയാതെ അതിവിദഗ്ധമായി തെന്നിമാറിയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. താൻ മഞ്ജുവിനെ വിസ്താരക്കൂട്ടിൽ കയറ്റിയതിന്റെ പ്രതികാരമായാണ് മഞ്ജു തിരിച്ചു തന്നെ പ്രതിക്കൂട്ടിൽ കയറ്റിയതെന്നും രജിത്ത് കുമാർ ആരോപിച്ചു. എന്നാൽ ഇരുവരുടെയും വാക്കേറ്റത്തിൽ മോഹൻ ലാൽ ഇടപെട്ടിരുന്നില്ല. മാത്രമല്ല തർക്കത്തിന് ശേഷം മത്സരാർത്ഥികളുടെ പിരിമുറുക്കം അവസാനിപ്പിക്കാൻ മത്സരാർത്ഥികൾ നേരത്തെ ചെയ്ത ആഫ്രിക്കൻ നിർത്താം ഒന്നൂടി ചെയ്യാൻ മോഹൻ നിർദേശിച്ചു.കോടതി രംഗങ്ങളുടെ തുടർച്ചയായി ഇനി എന്തൊക്കെ ബിഗ് ഹൗസിൽ സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (40 minutes ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (57 minutes ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (1 hour ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (2 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (2 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (4 hours ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (4 hours ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (4 hours ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (5 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (5 hours ago)

Malayali Vartha Recommends