Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

"എന്റെ കുഞ്ഞാണെ സത്യം, ഞാൻ ഈ ഷോ ക്വിറ്റ് ചെയ്യും"... ബിഗ് ബോസിനെ വെല്ലുവിളിച്ച് ആര്യ..രജിത്ത് കുമാറിന്റേത് നിയമം ലംഘിച്ചുള്ള വിജയം....സത്യാവസ്ഥ തെളിയിച്ചില്ലെങ്കിൽ താനിനി ഒരു മത്സരത്തിലും പങ്കെടുക്കില്ല ; കടുത്ത നിലപാടുമായി ആര്യ

07 MARCH 2020 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

ബിഗ് ബോസ് മത്സാർത്ഥികൾ വാശിയോടെ ഉറ്റുനോക്കുന്ന ടാസ്‌ക്കാണ് ഓരോ ആഴ്ച്ചയിലേയും ക്യാപ്റ്റൻസി ടാസ്ക്കുകൾ. ക്യാപ്റ്റന് ആ ആഴ്ച്ചയിലെ എലിമിനേഷനിൽ നിന്നും രക്ഷനേടാം എന്നതാണ് ക്യാപ്റ്റൻസി ടാസ്ക്കിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ മത്സരാർത്ഥികൾ വളരെ വാശിയോടെയാണ് ക്യാപ്റ്റൻ നോമിനേഷനിൽ ഉൾപ്പെടാൻ ശ്രമിക്കുന്നതും ടാസ്ക്കിൽ മത്സരിക്കുന്നതും. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റൻസി ടാസ്ക്ക് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾക്കാണ് വഴിതെളിച്ചത്. അക്കൂട്ടത്തിൽ പ്രേക്ഷകർ ഏറെ ഞെട്ടിച്ചത് ബിഗ് ഹൗസിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായ ആര്യയുടെ പ്രഖ്യാപനം ആയിരുന്നു.

അതീവദുഷ്‌കരമായ ഒരു ടാസ്‌കാണ് പത്താം ആഴ്ചയിലേയ്ക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുക്കാനായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നല്‍കിയത്. 'മടിയന്‍ മല ചുമക്കും' എന്നായിരുന്നു ടാസ്‌കിന്റെ പേര്.
പത്താം ആഴ്ചയില്‍ നിങ്ങളെ നയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മൂന്ന് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത് . ആര്യയുടെയും രജിത് കുമാറിന്റെയും രഘുവിന്റെയും ഒപ്പം ഷാജിയുടെയും പേരായിരുന്നുഉയർന്നുവന്നത് . കൂടുതല്‍ പേരും കൈയുയര്‍ത്തി വോട്ടു ചെയ്ത മൂന്നു പേരും ക്യാപ്റ്റന്‍സി ടാസ്‌കിലേയ്ക്ക് മത്സരിക്കുമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേർ പിന്തുണച്ച രജിത് കുമാര്‍, രഘു, ആര്യ എന്നിവരെ ക്യാപ്റ്റൻസി മത്സരാര്‍ഥികളായി തെരഞ്ഞെടുത്തു. ഇവരെ പിന്തുണയ്ക്കുന്നത് ആരെല്ലാമാണെന്ന് ചോദിച്ച ബിഗ് ബോസ് പിന്തുണയ്ക്കുന്നവരോട് അതതു മത്സരാര്‍ഥികള്‍ക്ക് സമീപം വന്നു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അമൃത - അഭിരാമിയും സുജോയും പിന്തുണച്ചത് രജിത്തിനെ ആയിരുന്നു . രഘുവിനെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത് രേഷ്മയും സാന്‍ഡ്രയും മാത്രമായിരുന്നു. ഫുക്രു, വീണ, ഷാജി, എലീന, ദയ എന്നിവര്‍ ആര്യയെ പിന്തുണക്കാനും മുന്നോട്ട് വന്നു. തുടർന്നായിരുന്നു മത്സരാർത്ഥികൾക്ക് വമ്പൻ പണിതന്നെ കൊടുത്ത ടാസ്ക്കിന്റെ നിർദേശം എത്തിയത്.

മത്സരാര്‍ഥികള്‍ അവർ പിന്തുണയ്ക്കുന്ന വ്യക്തിയെ ചുമന്നു കൊണ്ട് ഫിനിഷിങ് ലൈന്‍ വരെ നടക്കുകയാണ് വേണ്ടത്. മത്സരം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തുമുള്ള മഞ്ഞ വരകള്‍ക്ക് പുറമെ ട്രാക്കില്‍ ഇടയ്ക്കിടയക്കും ഏതാനും മഞ്ഞ വരകള്‍ വരച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം കേള്‍ക്കുമ്പോള്‍ നടന്നു തുടങ്ങാനും സംഗീതം നില്‍ക്കുമ്പോള്‍ അടുത്ത മഞ്ഞ വരയില്‍ നിലയുറപ്പിക്കാനുമാണ് നിര്‍ദ്ദേശം. വീണ്ടും സംഗീതം കേട്ടുതുടങ്ങുമ്പോള്‍ നടന്നു തുടങ്ങാം. ഇത്തരത്തില്‍ ആദ്യം ഫിനിഷ് ചെയ്യുന്ന മത്സരാര്‍ഥിയ്ക്കാണ് ക്യാപ്റ്റന്‍ പദവി ലഭിക്കുക. എന്നാല്‍ മത്സരത്തിനിടയില്‍ ഒരിക്കല്‍ പോലും മത്സാര്‍ഥിയുടെ ഒരു ശരീരഭാഗവും നിലത്തു സ്പര്‍ശിക്കാന്‍ പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ മത്സരത്തില്‍ നിന്നു പുറത്താകുകായും ചെയ്യും.

വീട്ടിലെ ജിമ്മനായ സുജോയാണ് രജിത്തിനെ എടുത്തത്. അമൃതയും അഭിരാമിയും സഹായിക്കാൻ ഒപ്പം കൂടി . അടുത്ത മത്സരാര്‍ഥിയായ ആര്യയെ ഫുക്രു എടുത്തുയര്‍ത്തിയപ്പോള്‍ എലീനയും വീണയും ഷാജിയും ഒപ്പം കൂടി. രണ്ടു പേര്‍ മാത്രം പിന്തുണയ്ക്കാനുണ്ടായിരുന്ന രഘുവിന്റെ ടീമായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്. രഘുവിനെ എടുത്തുയര്‍ത്തിയ രേഷ്മയ്ക്കും സാന്‍ഡ്രയ്ക്കും അധികം നേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. രഘുവിനെ താഴെയിറക്കിയ ഇരുവരും മത്സരത്തില്‍ നിന്നു പിന്‍മാറുന്നതായി അറിയിച്ചു. തുടര്‍ന്ന് വിധികര്‍ത്താക്കളുടെ റോളായിരുന്നു ബിഗ് ബോസ് മൂവര്‍ക്കും നല്‍കിയത്. തുടര്‍ന്ന് മത്സരം ആരംഭിച്ചു. മത്സാര്‍ഥികളെ സഹായികള്‍ എടുത്തുര്‍ത്തിയെങ്കിലും ഏറെ വൈകിയായിരുന്നു മുന്നോട്ടു പോകാനുള്ള പശ്ചാത്തല സംഗീതം കേട്ടത്. രജിത്തിന്റെ ടീമും ആര്യയുടെ ടീമും ഒരുപോലെയാണ് മുന്നേറിയത്.

ഏറ്റവും അവസാനമായി പശ്ചാത്തലസംഗീതം കേട്ടപ്പോള്‍ ഇരുടീമുകളും ഏതാണ്ട് ഒരേ സമയത്ത് ഫിനിഷിങ് ലൈനില്‍ സ്പര്‍ശിച്ചിരുന്നു . തുടര്‍ന്ന് രജിത്തിനെ സുജോ താഴെയിറക്കിയെങ്കിലും ആര്യയെ താഴെയിറക്കാന്‍ ഫുക്രു തയ്യാറായില്ല. വലിയ തര്‍ക്കത്തിനാണ് ബിഗ് ബോസ് വീട് പിന്നീട് സാക്ഷ്യം വഹിച്ചത്. മത്സരം തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ പൊസിഷൻ മാറ്റാൻ പാടില്ല എന്നതാണ് ടാസ്ക്കിന്റെ നിയമാവലിയിൽ പറയുന്നതെന്നും തങ്ങൾ പൊസിഷൻ മാറിയിട്ടില്ല എന്നും ആര്യയും ആര്യയെ പിന്തുണച്ചവരും വാദിച്ചു. എന്നാൽ ആദ്യം മഞ്ഞവര കടന്നത് തങ്ങളാണെന്ന് രജിത്ത് കുമാറും വാദിച്ചു. തുടർന്ന് ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വായിച്ച ആര്യ രജിത് കുമാര്‍ നിയമം ലംഘിച്ചാണ് മത്സരിക്കുന്നതെന്ന് വാദിച്ചു. ഫോട്ടോഫിനിഷാണ് നടന്നതെന്നും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

പക്ഷെ വിധികര്‍ത്താക്കളായ രഘുവിനോടും സാന്‍ഡ്രയോടും രേഷ്മയോടും അഭിപ്രായം ആരായുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. രഘുവും സാന്‍ഡ്രയും രജിത്തിനെ പിന്തുണച്ചപ്പോള്‍ രേഷ്മ ആര്യയെയായിരുന്നു പിന്തുണച്ചത്. ഒടുവില്‍ ഭൂരിപക്ഷ തീരുമാനം മാനിച്ച് രജിത്തിനെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാല്‍ രജിത് നിയമം ലംഘിച്ചെന്ന വാദത്തില്‍ ഉറച്ചു നിന്ന ആര്യ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. വരുന്ന ശനിയാഴ്ച ഇക്കാര്യത്തിലെ സത്യാവസ്ഥ പരിശോധിച്ചില്ലെങ്കില്‍ താന്‍ ഷോ ക്വിറ്റ് ചെയ്യുമെന്ന് ആര്യ പ്രഖ്യാപിച്ചു. തന്റെ കുഞ്ഞാണ് സത്യം എന്നായിരുന്നു ആര്യയുടെ വാക്കുകള്‍. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ താന്‍ ഇനി വരുന്ന മത്സരങ്ങളില്‍ സഹകരിക്കില്ലെന്നും ആര്യ പ്രഖ്യാപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends