രഘുവിന്റെ തനി നിറം പുറത്ത്...രജിത്ത് കുമാർ പുറത്ത് പോയത് കയ്യിലിരിപ്പ് കൊണ്ടെന്ന് രഘു..ടീമംഗങ്ങൾ പോലും രജിത്തിനെ തഴയുന്നു...രജിത്ത് കുമാർ തിരിച്ചുവരുന്നതും കാത്ത് ആരാധകർ
പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് ഹൗസിൽ നടന്നത്. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹൗസിലെ ഏറ്റവും ശക്തരായായ മത്സരാർഥികളിൽ ഒരാളായ രജിത്ത് കുമാറിന്റെ അപ്രതീക്ഷിത പുറത്തുപോകാൻ ആണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചത്. വളരെ നാടകീയ സംഭവങ്ങളായിരുന്നു അടുത്തിടെ ഹൗസിൽ നടന്നത്. സംഭവത്തിന് ശേഷം ഹൗസിലും മത്സരാർഥികളിലും പലവിധ മാറ്റങ്ങളും സംഭവിച്ചു. അപ്രതീക്ഷിത മാറ്റങ്ങളാണ് ഒരോരുത്തരുടേയും പെരുമാറ്റങ്ങളിലും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
ബിഗ് ബോസ് ഹൗസ് ഒരു ഹൈസ്‌കൂള്‍ ആക്കിക്കൊണ്ടുള്ളതായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾക്ക് കാരണമായ വീക്ക്‌ലി ടാസ്‌ക്. ആര്യ 'കര്‍ക്കശക്കാരിയായ' പ്രധാനാധ്യാപികയും സുജോ മോറല്‍ സയന്‍സ് അധ്യാപകനും ദയ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയും ഫുക്രു പൊളിറ്റിക്‌സ് പഠിപ്പിക്കുന്ന അധ്യാപകനുമായിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാം വികൃതികളായ വിദ്യാര്‍ഥികളും. 'പറഞ്ഞാല്‍ അനുസരിക്കാത്ത, വീണ്ടുവിചാരമില്ലാത്ത, ഏത് സമയവും തല്ലും വഴക്കുമായിക്കഴിയുന്ന വിദ്യാര്‍ഥികള്‍' പഠിക്കുന്ന സ്‌കൂളെന്ന് ബിഗ് ബോസിന്റെ ടാസ്‌ക് ഫയലില്‍ പ്രത്യേകമായിത്തന്നെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ടാസ്‌ക് ആരംഭിച്ചപ്പോള്‍ രജിത് കാണിച്ച വികൃതിയാണ് അതിരുകടന്ന് പോയതും പുറത്താക്കലിലേക്ക് എത്തിച്ചതും. പിന്നാലെ രേഷ്മയുടെ പിറന്നാള്‍ ദിനമാണ് ഇതെന്ന വിവരം ആരോ പറഞ്ഞു. എല്ലാവരും അഭിനന്ദിച്ച കൂട്ടത്തില്‍ രജിത് വ്യക്തിപരമായി അഭിനന്ദനം അറിയിക്കാനായി രേഷ്മയുടെ അടുത്തേക്ക് നീങ്ങി. ശേഷം കയ്യില്‍ കരുതിയിരുന്ന മുളകിന്റെ അംശം രേഷ്മയുടെ കണ്ണിന് താഴെ എഴുതുകയായിരുന്നു. നീറ്റല്‍ സഹിക്കാനാവാതെ നിലവിളിച്ച രേഷ്മയെ രണ്ടുപേര്‍ ചേര്‍ന്ന് ആദ്യം വാഷ്‌റൂം ഏരിയയിലേക്ക് കൊണ്ടുപോയി കണ്ണ് കഴുകിച്ചു. പിന്നാലെ ബിഗ് ബോസ് രേഷ്മയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും വൈദ്യസഹായം നല്‍കുകയുംചെയ്യുകയായിരുന്നു.
രജിത് കുമാറുമായി അടുത്ത സൗഹൃദത്തിലായിരുന്നു രഘു. നേരത്തെ അദ്ദേഹവുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ടീമായി മാറുകയായിരുന്നു ഇവര്‍. സുജോയും അമൃതയും അഭിരാമിയും സാന്‍ഡ്രയും ഇവര്‍ക്കൊപ്പമുണ്ട്. ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ് അദ്ദേഹം ചെയതതെന്നും ഈ വിഷയത്തില്‍ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നുമായിരുന്നു രഘു പറഞ്ഞത്. മുളക് തേച്ച സംഭവത്തില്‍ തങ്ങളും ഇതേ അഭിപ്രായക്കാരാണെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. രജിത്തിന്റെ അഭാവത്തില്‍ കിട്ടിയ അവസരം മുതലെടുക്കുകയാണ് രഘു. രജിത്തിനെതിരെ ആഞ്ഞടിക്കുന്ന രഘുവിനെയായിരുന്നു പിന്നീടുള്ള എപ്പിസോഡില്‍ കണ്ടത്. അദ്ദേഹത്തിന് വില്ലന്റെ മുഖമായിരുന്നു ആ സമയത്ത്. ഇതേക്കുറിച്ച് മറ്റാരോടും പറയാനാവില്ലെന്നും രഘു പറയുന്നുണ്ടായിരുന്നു. സുജോയുമായാണ് ഇതേക്കുറിച്ച് സംസാരിച്ചത്. രഘു അവസരം മുതലെടുക്കുകയായിരുന്നുവെന്ന് പ്രേക്ഷകരും വിലയിരുത്തിയിരുന്നു.
രജിത്തിനെക്കുറിച്ച് രഘു കഴിഞ്ഞ ദിവസവും സുജോയുമായി ചര്‍ച്ച ചെയ്തിരുന്നു. വല്യ ഡിപെന്‍ഡന്റാണ്, ആ ഡിപെന്‍ഡന്‍സി എനിക്ക് കാണിക്കാന്‍ പറ്റൂലേ, അത് എന്ത് പറഞ്ഞാലും പുറത്ത് കുറേ കാട്ടിക്കൂട്ടിയിട്ടുണ്ട്. നിന്നോട്ുകൂടി പറയുകയാണ്, എന്റെ പട്ടി നില്‍ക്കും. ചെയ്യേണ്ട സമയത്ത് പുള്ളിയും ചെയ്തിട്ടുണ്ട്. പുള്ളിക്ക് കിട്ടിയത് കര്‍മ്മയാണ്. പുള്ളി പോയത് പുള്ളിയുടെ കൈയ്യിലിരുപ്പ് കൊണ്ടാണ്. 70 ദിവസത്തില്‍ താഴെയേ പുള്ളി നില്‍ക്കുമെന്ന് പ്രവചിച്ചവരുണ്ടെന്നും രഘു സുജോയോടും സാന്‍ഡ്രയോടും പറയുന്നുണ്ടായിരുന്നു.രജിത്തിന്റെ അഭാവത്തിൽ ആ സ്ഥാനം ഏറ്റെടുക്കാനാണ് രഘു ശ്രമിക്കുന്നതെന്നും മാത്രമല്ല രജിത്ത് ഫാൻസ് ഗ്രുപ്പുകളുടെ വോട്ട് ലഭിക്കാനാണെന്നും പരാമർശങ്ങൾ ഉയർന്നുവരുന്നുണ്ട്. വോട്ടിംഗില്‍ ഏറെ മു്ന്നിലാണ് രഘുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അവസാനത്തെ അഞ്ചിലൊന്നായി രഘു മാറുമോയെന്നറിയാനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha