Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

അത്രയും പ്രതിസന്ധിയിൽ നിന്ന് രജിത് കുമാർ അകത്തേക്ക് ഇനി വരേണ്ട എന്ന് തീരുമാനമെടുത്ത രേഷ്മയോട് എനിക്ക് ബഹുമാനം തന്നെയാണ്...അയാൾ ചെയ്തത് കരുതിക്കൂട്ടി...രജിത്തിനെതിരെ രേഷ്മയുടെ 'അമ്മ രംഗത്ത്

15 MARCH 2020 01:56 PM IST
മലയാളി വാര്‍ത്ത

വളരെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് ഹൗസിൽ നടന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളായ, ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള ഡോ.രജിത്ത് കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ആണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. രജിത്ത് കുമാറിന്റെ പുറത്താകലിന് കാരണമായത് ടാസ്ക്കിനിടെ രജിത്ത് കുമാറിന് സംഭവിച്ച തെറ്റും. എന്നാലത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്. രജിത്തിന്‌ പിന്തുണയുമായി നിരവധി ആരാധകരും സിനിമ താരങ്ങളടക്കമുള്ളവരും രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ രേഷ്മയുടെ തീരുമാനത്തിൽ അഭിമാനമുണ്ടെന്ന വെളിപ്പടുത്തലുമായി രേഷ്മയുടെ അമ്മ രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻ ലാലിൻറെ നിർദേശമനുസരിച്ച് രജിത്ത് കുമാർ രേഷ്മയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. തുടർന്ന് മാതാപിതാക്കളോടും രജിത്ത് തന്റെ തെറ്റിന് മാപ്പ് ചോദിച്ചിരുന്നു.രജിത്തിന്റെ ക്ഷമാപണം സ്വീകരിച്ച രേഷ്മയുടെ അച്ഛൻ ഇനി തുടർന്നടപടിയൊന്നും വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ രേഷ്മയുടെ അമ്മ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് രജിത്ത് കുമാറിനെ പുറത്താക്കിയ രേഷ്മയുടെ നടപടിയെ ശെരിവെച്ചു രേഷ്മയുടെ അമ്മ രംഗത്തുവന്നിരിക്കുന്നത്.

മകളുടെ നടപടിയെ ന്യായീകരിച്ച് എട്ടു കാര്യങ്ങളാണ് രേഷ്മയുടെ അമ്മ വെളിപ്പെടുത്തുന്നത്. രേഷ്മയുടെ അമ്മ എന്ന നിലയിൽ അഭിമാനത്തോടെയാണ് താനിന്ന് നിൽക്കുന്നത്. കാരണം രേഷ്മ ഇന്ന് ബിഗ് ബോസിൽ രജിത് കുമാറിനെ പുറത്താക്കാൻ എടുത്ത തീരുമാനമാണ് ശരി. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത് തനിക്ക് തോന്നിയത് ഇക്കാരണങ്ങൾ കൊണ്ടാണ്. തുടർന്ന് തന്റെ വാക്കുകളെ പിന്തുണക്കുന്ന കാരണങ്ങൾ നിരത്തുകയും ചെയ്യുകയാണ്‌രേഷ്മയുടെ അമ്മ.

രജിത് കുമാർ ഇത് അറിയാതെ ചെയ്തതല്ല. അയാൾ പ്ലാൻഡ് ആയിരുന്നു. ഇന്നലെ ലാലേട്ടനോട് പറഞ്ഞത് പാഷാണം ഷാജിയുടെ അല്ലെങ്കിൽ രഘുവിന്‍റെ കണ്ണിൽ തേക്കുമായിരുന്നു എന്നാണ്. ആരുടെയെങ്കിലും കണ്ണിൽ മുളക് തേക്കുക എന്ന ലക്ഷ്യത്തോടെ രജിത് കുമാർ മുളക് കയ്യിൽ കരുതിയിരുന്നു.ഇതായിരുന്നു രേഷ്മയുടെ 'അമ്മ പറഞ്ഞ ഒന്നാമത്തെ കാരണം. എന്നാൽ രജിത്ത് കുമാർ തന്റെ ബാഗിൽ മുളകിനോടൊപ്പം ബീറ്റ് റൂട്ട്, ബലൂൺ എന്നിവയും ബാഗിൽ കരുതിയിരുന്നു. മാത്രമല്ല രേഷ്മയെ രജിത്ത് ടാർഗറ്റ് ചെയ്തിരുന്നില്ല എന്നതിന് തെളിവനു രാജിത്തും ഷാജിയും രഘുവും ചേർന്ന് ടാസ്ക്കിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ച കാര്യങ്ങൾ.

എപ്പിസോഡിൽ രജിത് കുമാർ തന്നെ ഒരിക്കൽ പറയുന്നുണ്ട്, രേഷ്മക്കിവിടെ ഒരേയൊരു ശത്രുവേയുള്ളു, അത് താനാണ് എന്ന്. ഇതിൽ നിന്നും രജിത് കുമാറിന് രേഷ്മയോട് ശത്രുതയുണ്ടായിരുന്നു എന്നത് വ്യക്തം. കല്യാണത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും രജിത് കുമാറും രേഷ്മയും തമ്മിൽ നടന്ന സംസാരം മുതലാണ് രജിത് കുമാറിന് രേഷ്മയോട് ശത്രുത തുടങ്ങിയത്. പിന്നീട് പ്രദീപിനെ ചേർത്ത് കള്ളം പറയുന്നത് വരെ അത് എത്തി. അവൾക്ക് വക തിരിവില്ലെന്നും മുൻ കോപമാണെന്നും ഒക്കെ അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു.എന്നാൽ ഇക്കാര്യങ്ങളൊക്കെ തുടർന്നുള്ള എപ്പിസോഡുകളിൽ വ്യക്തമായിരുന്നു. കാൾ സെന്റർ ടാസ്ക്കിൽ മറ്റുള്ളവരുടെ കൂടി നിർദേശത്തെ തുടർന്നാണ് രജിത്ത് രേഷ്മയെ പ്രദീപുമായി ചേർത്ത് സംസാരിച്ചത്. മാത്രമല്ല തുടർന്നുള്ള എപ്പിസോഡുകളിൽ രജിത്തും രേഷ്മയും രമ്യതയിലായിരുന്നു.

രജിത് കുമാറിന് ഇപ്പോഴും കുറ്റബോധമില്ല. അദ്ദേഹം ഇപ്പോഴും പറയുന്നത് നല്ലവനായ, സത്യസന്ധനായ താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ്. ആ ടാസ്ക്കിലെ വിദ്യാർത്ഥി ചെയ്തുവെന്ന്. അതെങ്ങനെ ശരിയാവും എന്നും രേഷ്മയുടെ 'അമ്മ ചോദിക്കുന്നു. എന്നാൽ രജിത്തിനെതിരെ സംസാരിച്ച രഘുവും അവതാരകനായ മോഹൻ ലാലും രജിത്ത് വളരെ സത്യസന്ധമായി സംസാരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രജിത്തിനെ എപ്പോഴും വിമർശിക്കുന്ന ആര്യയും പാഷാണം ഷാജിയും പോലും രജിത്തിനെ പിന്തുണക്കുകയാണ് ചെയ്തത്.

രജിത് കുമാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് സത്യം. നിരന്തരം സ്നേഹം, നന്മ, സത്യസന്ധത എന്ന് പറയുകയും കണ്ണിൽ മുളക് തേക്കുകയും ചെയ്യുന്നതും തമ്മിൽ ബന്ധമൊന്നുമില്ലല്ലോ. സഹജീവി സ്നേഹം എന്നത് തൊട്ടു തീണ്ടാത്ത മനുഷ്യർക്ക് എന്ത് പി എച്ച്ഡി ഉണ്ടായിട്ട് എന്ത് കാര്യം എന്നും രേഷ്മയുടെ 'അമ്മ ചോദിക്കുന്നു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള രജിത് കുമാറിന്റെ മുഖഭാവവും പെരുമാറ്റവും വളരെ ഭീകരമായിരുന്നു. എന്തോ ഒരു തകരാർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. കുറ്റബോധം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത് പക തന്നെയായിരുന്നു. എന്നാൽ താൻ തന്റെ ടാസ്‌ക്കും ക്യാരക്റ്ററും അത്രത്തോളം ബെസ്റ്റ് ആക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് രജിത്തും ആര്യ ഷാജി തുടങ്ങിയവരും മോഹൻ ലാലിനോട് വെളിപ്പെടുത്തിയിരുന്നു.

രേഷ്മക്കിത് സംഭവിച്ചതിനു ശേഷം ബിഗ് ബോസ് വീടിനകത്തുള്ളവരിൽ ഫുക്രു ഒഴികെയുള്ള ആരും രേഷ്മയോട് അനുഭവം പ്രകടിപ്പിച്ചില്ല. ഇന്നലെയും എല്ലാവരും രജിത് കുമാറിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. അയാൾക്ക് കിട്ടേണ്ട നീതി, അയാൾക്ക് കൊടുക്കേണ്ട മാപ്പ് എന്നിങ്ങനെ. അത്രയും പ്രതിസന്ധിയിൽ നിന്ന് രജിത് കുമാർ അകത്തേക്ക് ഇനി വരേണ്ട എന്ന് തീരുമാനമെടുത്ത രേഷ്മയോട് എനിക്ക് ബഹുമാനം തന്നെയാണ് എന്നും 'അമ്മ പറയുന്നു.

രേഷ്മക്ക് ബിഗ് ബോസിനകത്തു വച്ച് വന്ന കണ്ണിന്റെ അസുഖം ചെറിയ അസുഖമായിരുന്നില്ല. അവളുടെ കോര്‍ണിയയില്‍ ഒരു പോറൽ വീണിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാനോ കണ്ണ് തുറക്കാനോ പറ്റാത്ത അവസ്ഥ ആയിരുന്നു. ബിഗ് ബോസിൽ തിരിച്ചു കയറുന്നതിനു മൂന്നു ദിവസം മുൻപാണ് അവൾക്ക് കാഴ്ച പോലും ശരിയായത്. അവളുടെ അസുഖത്തിന്റെ ഭീകരതയും കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയും അവൾ രജിത് കുമാറിനോട് തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ കണ്ണിനു സുഖമില്ലാത്ത അവളുടെ കണ്ണിൽ ബോധപൂർവം ഒരു ടാസ്ക്കിന്‍റെ പേരും പറഞ്ഞു മുളക് തേച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും 'അമ്മ പറയുന്നു. എന്നാൽ രജിത്ത് കുമാറിന്റെ മുൻപുള്ള പ്രകടനങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. രജിത്ത് കുമാർ മുൻപൊരിക്കലും മറ്റ് മത്സരാർത്ഥികളെ ശാരീരികമായി ഉപ്രാവായിച്ചിരുന്നില്ല. എന്നാൽ ഫുക്രുവും സുജോയുമൊക്കെ തുടക്കത്തിൽ രജിത്തിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഏതായാലും രജിത്ത് കുമാർ ഹൗസിൽ നിന്നും എന്നന്നേക്കുമായിപ്പുറത്തായിരിക്കുകയാണ്. പുറത്താക്കലിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (1 hour ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (1 hour ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (2 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (2 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (7 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (7 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (7 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (7 hours ago)

Malayali Vartha Recommends