Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ദേവി ചന്ദന ഡ്രഗ്‌സ് കടത്തുകയാണെന്ന് പറഞ്ഞ് ഫോൺ കോൾ: ആഫ്രിക്കയിൽ വച്ച് പേടിച്ച് വിറച്ച നിമിഷത്തെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ....

30 NOVEMBER 2022 08:57 AM IST
മലയാളി വാര്‍ത്ത

തന്റെ ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവച്ച് ദേവി ചന്ദന. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു താരം സംസാരിച്ചത്. അതിലൊന്ന് മയക്ക് മരുന്ന് കടത്തുന്ന ആളാണെന്ന തരത്തില്‍ ഒരാള്‍ വിളിച്ചതാണ്. ജീവിതത്തില്‍ അത്രയധികം വിറച്ച് പോയൊരു സംഭവമായിരുന്നു അതെന്നാണ് നടി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ദേവി ചന്ദന ഡ്രഗ്‌സ് കടത്തുകയാണെന്ന് പറഞ്ഞൊരു ഫോണ്‍ കോള്‍ വന്നതിനെ പറ്റി അവതാരകന്‍ചോദിച്ചു. 'അതൊരു ഭയങ്കര വിഷയം ആയിരുന്നു. കാരണം ഞാന്‍ അത്രയധികം പേടിച്ച് പോയൊരു സംഭവമായി പോയി. ഉഗാണ്ടയില്‍ ഷോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുകയായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്.

കാരണം ഒരു ആഫ്രിക്കന്‍ നാട്ടില്‍ ആദ്യമായി പോവുന്നതിന്റെ എല്ലാ ത്രില്ലും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. എന്തോ പേര് അദ്ദേഹം പറഞ്ഞു. എന്നിട്ട് നര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിളിക്കുകയാണ്. വളരെ മാന്യമായി ഇംഗ്ലീഷിലൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇതോടെ ഞാനും മാന്യമായി തന്നെ സംസാരിച്ചു.

നിങ്ങള്‍ ഈ ദിവസം ആഫ്രിക്കന്‍ നാട്ടിലേക്ക് യാത്ര പോവുന്നുണ്ടോന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാനും പറഞ്ഞു. ഈ സ്ഥലത്തേക്ക് അല്ലേ പോവുന്നേ, ഒരു ഗ്യാങ്ങ് തന്നെ കൂടെയില്ലേ എന്നിങ്ങനെ ഞങ്ങള്‍ പോവുന്നതിനെ പറ്റി ഒരുവിധം കാര്യങ്ങളും പുള്ളി ഇങ്ങോട്ട് പറഞ്ഞു. പിന്നെ നിങ്ങളൊരു ഡ്രഗ് മാഫിയയുടെ കൂടെയാണ് പോവുന്നതെന്ന് ഒരു ഇന്‍ഫോര്‍മേഷന്‍ ലഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അത് തെറ്റായ കാര്യമാണെന്നും മലയാളി അസോസിയേഷനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നതെന്നും ഞാന്‍ അങ്ങോട്ട് പറഞ്ഞു.

 

വര്‍ഷങ്ങളായി അവരവിടെ ഷോ ചെയ്യുന്നതാണ്. സാറിനെ ആരോ തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതാണെന്നും ഒറ്റയ്ക്ക് അല്ല, വലിയ ഗ്രൂപ്പായിട്ടാണ് ഞങ്ങള്‍ പോവുന്നതെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കോള്‍ വന്നു. രണ്ടാമത്തെ കോളില്‍ അപ്പുറത്ത് നിന്നുള്ള പ്രതികരണം വളരെ മോശമായി തുടങ്ങി. 'നീയെന്താണ് വിചാരിച്ചത്. കള്ളക്കടത്ത് നടത്താമെന്നാണോ എന്നൊക്കെ ചോദിച്ച് വളരെ മോശമായി സംസാരിച്ചു. ഇവിടെ നിന്നും നിങ്ങള്‍ ആഫ്രിക്കയില്‍ കാല് കുത്തിയാല്‍ അഞ്ച് വര്‍ഷത്തേക്ക് ജാമ്യമില്ലാത്ത കുറ്റമാണെന്നൊക്കെ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഇതൊക്കെ കേട്ട് ഞാന്‍ പേടിച്ച് പോയി.

നമ്മള്‍ യാത്ര ചെയ്യുന്നതിന്റെ കാര്യങ്ങളും അവിടുത്തെ ഷോ യെ കുറിച്ചും എല്ലാം അത്രയും കൃത്യമായിട്ടാണ് അദ്ദേഹം പറഞ്ഞത്. എന്നെ പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോന്ന് ഞാന്‍ സുഹൃത്തുക്കളെയൊക്കെ വിളിച്ച് ചോദിച്ചിരുന്നു. അവരാരും അറിഞ്ഞിട്ടില്ല. പോസ്റ്റര്‍ പോലും വരാതെ ഇതെങ്ങനെ പുറത്തറിയാനാണെന്ന് പറഞ്ഞ് അവരൊക്കെ എന്നെ കൈയ്യൊഴിഞ്ഞു. അന്ന് ഐ.ജി ശ്രീജിത്ത് സാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇങ്ങനൊരു കോള്‍ വന്നുവെന്ന് പറഞ്ഞപ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞു.

 

അങ്ങനെ വീണ്ടും വിളിച്ചപ്പോള്‍ കോള്‍ റെക്കോര്‍ഡ് ചെയ്തു. അന്ന് വളരെ മോശമായി എന്നോട് സംസാരിച്ചു. മാന്യമായി സംസാരിക്കണമെന്നൊക്കെ പറഞ്ഞിട്ടും പുള്ളി കേട്ടില്ല. ഒടുവില്‍ ഈ കോള്‍ റെക്കോര്‍ഡ് വെച്ചിട്ട് ഞാന്‍ കേസ് കൊടുത്തു. കുറച്ച് ദിവസത്തിന് ശേഷം സാര്‍ വിളിച്ചിട്ട് ആരാധകരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഭ്രാന്തന്മാരായ ആരാധകരെ കാണുന്നത് ഇപ്പോഴാണെന്ന് പറഞ്ഞു. എന്നെ വിളിച്ചത് അബ്‌നോര്‍മലായിട്ടുള്ള ഒരാളാണ്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നതാണെന്ന് പറഞ്ഞു. പുള്ളിയുടെ മാതാപിതാക്കള്‍ വന്ന് ക്ഷമയൊക്കെ പറഞ്ഞു. ഒടുവില്‍ അതവിടെ അവസാനിച്ചെന്നും ദേവി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (16 minutes ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (21 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (27 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (34 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (48 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (1 hour ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (2 hours ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (3 hours ago)

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (6 hours ago)

Malayali Vartha Recommends