Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവളെ തേടി മലേഷ്യയില്‍ പോയി... പ്രതീക്ഷിച്ചത് സെക്‌സ് ആയിരുന്നു: പക്ഷെ നടന്നത് മറ്റൊന്ന്:- 42-ാം വയസിൽ വെളിപ്പെടുത്തലുമായി 'ബോയ്സ്' ലെ താരം മണികണ്ഠൻ

01 JANUARY 2023 04:55 PM IST
മലയാളി വാര്‍ത്ത

പുതുമുഖങ്ങളെ അണിനിരത്തി എസ്. ശങ്കർ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബോയ്സ്. കൗമാര ജീവിതത്തിന്റെ തകർച്ചകൾ അനുഭവിക്കുന്ന ആറ് യുവാക്കളെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിൽ സിദ്ധാര്‍ത്ഥ്, ജനീലിയ, ഭരത്, നകുല്‍ എസ് തമാന്‍ എന്നിവര്‍ക്കൊപ്പം മണികണ്ഠനും സിനിമയില്‍ അഭിനയിച്ചു. നായിക ജെനീലിയ ഡിസൂസ ദക്ഷിണ സിനിമയിലെ ഏറ്റവും ആരാധ്യരായ മുൻനിര നായികമാരിൽ ഒരാളായി മാറി. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എസ് എസ് തമൻ സംഗീത ലോകത്ത് ചുവടുറപ്പിച്ചു.

ഇപ്പോൾ തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീതസംവിധായകരിൽ ഒരാളാണ് തമൻ. നടൻ സിദ്ധാർതടക്കം കരിയറില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയപ്പോള്‍ അതില്‍ എങ്ങും എത്താതെ പോയ ഒരേ ഒരു നടന്‍ മണികണ്ഠനാവുകയായിരുന്നു. ബോയിസിന് ശേഷം ചില സിനിമകള്‍ ചെയ്തുവെങ്കിലും സിനിമയിൽ ശോഭിക്കാൻ മണികണ്ഠനായില്ല. ഇപ്പോഴിതാ ഒരു നടനെന്ന നിലയിൽ താൻ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഷക്കീലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് മണികണ്ഠന്‍ മനസ് തുറക്കുകയായിരുന്നു.


അച്ഛന് രണ്ട് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. ചേച്ചി ഒരു അമ്മയ്ക്ക് ജനിച്ചതാണ്, അനിയന്‍ മറ്റൊരു അമ്മയ്ക്കും. ഞാനും അനിയത്തിയും എന്റെ അമ്മയില്‍ ജനിച്ചതാണ്. അങ്ങനെ ആകെ മൊത്തം കണ്‍ഫ്യൂഷനായിരുന്നു അച്ഛന്റെ ദാമ്പത്യ ജീവിതം. അച്ഛന്‍ ഇപ്പോള്‍ മരിച്ചു. ചെറുപ്പം മുതലേ ഡാന്‍സില്‍ എനിക്ക് വലിയ താത്പര്യം ആയിരുന്നു. അത് എങ്ങിനെ വന്നു എന്ന് അറിയില്ല. കലാമാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പിലാല്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ബോയിസ് എന്ന സിനിമ വന്നത്. അതിന് ശേഷം നായകനായും വില്ലനായും പല സിനിമകളിലും അഭിനയിച്ചു. ചില സിനിമകളില്‍ അഭിനയിച്ചത് എന്റെ ഓര്‍മയില്‍ പോലും ഇല്ല.

പല സിനിമകളും വലിയ രീതിയില്‍ റീച്ചായില്ല. തിരിഞ്ഞു നോക്കുമ്പോള്‍ അത്ര മനോഹരമായ ഓര്‍മകള്‍ ഒന്നും എനിക്കില്ല. കുറേ കഷ്ടങ്ങള്‍, വഞ്ചനകള്‍, തോല്‍വികള്‍ ഒക്കെയാണ് ഞാന്‍ അനുഭവിച്ചത്. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ എന്റെ ജീവിത വിധി എന്ന് പറഞ്ഞ് പഴിക്കില്ല. പല തരത്തിലും അതിനെല്ലാം കാരണക്കാരന്‍ ഞാനും കൂടെയാണ്. എന്റെ അറിവില്ലായ്മയാണ്. മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയില്‍ പോയി, അവിടെ ഞങ്ങള്‍ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച് നിന്നില്ല, അതിനുള്ളില്‍ തന്നെ പല തരത്തിലുള്ള ടോര്‍ച്ചറിങ് ഞാന്‍ അവളില്‍ നിന്നും അനുഭവിച്ചു.

പല കാരണങ്ങള്‍ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവള്‍ വാങ്ങി, എപ്പോഴും പ്രശ്‌നങ്ങളെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നു. താമസിക്കാന്‍ നല്ല ഒരു മുറി പോലും തന്നില്ല. അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ല, അവള്‍ക്കും എനിക്കും എന്തോ ഒരു അട്രാക്ഷന്‍ ഉണ്ടായിരുന്നു. കുറേ ആയില്ലേ തനിച്ച് ജീവിയ്ക്കുന്നു, നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാം, നീ മലേഷ്യയിലേക്ക് വാ എന്ന് അവള്‍ നിര്‍ബന്ധിച്ചത് പ്രകാരം ആണ് ഞാന്‍ പോയത്. സത്യം പറഞ്ഞാല്‍ ഞാന്‍ പ്രതീക്ഷിച്ചത് സെക്‌സ് ആണ്. അതിന് വേണ്ടിയാണ് പോയത്.

എനിക്കൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു, ഞാന്‍ അവളെ കാണാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് ഞാന്‍ പോയത്. എന്തും തുറന്ന് പറയുന്ന ആളാണ് ഞാന്‍. എനിക്ക് ഇതുവരെ കല്യാണം ആയിട്ടില്ല. കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം എനിക്ക് അതിനുള്ള പക്വത ആയിട്ടില്ല എന്ന് അമ്മ പറയും. ഇപ്പോള്‍ എനിക്ക് 42 വയസ്സ് ആയി. പറ്റിക്കപ്പെടാന്‍ വേണ്ടി, സെക്‌സിന് മാത്രം ആഗ്രഹിച്ച് മലേഷ്യ വരെ പോകണമായിരുന്നോ, അതാണ് ആവശ്യമെങ്കില്‍ ഇവിടെ സെക്‌സ് വര്‍ക്കേഴ്‌സ് ഉണ്ടല്ലോ എന്ന് ഷക്കീല ചോദിച്ചപ്പോള്‍, രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നതായിരിക്കണം സെക്‌സ് എന്നായിരുന്നു മണികണ്ഠന്റെ മറുപടി.

 

പ്രണയം അല്ല, അതേ സമയം കാശിന് വേണ്ടിയും ആവരുത്. ഇഷ്ടപ്പെട്ട് ചെയ്യണം എന്ന് ആഗ്രഹിച്ചാണ് മലേഷ്യ വരെ പോയത്. ഈ പ്രായത്തിനിടയില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു പ്രണയം ഉണ്ട്. അത് കല്യാണത്തില്‍ എത്തുമോ എന്ന് അറിയില്ല. പക്വതയില്ലാത്ത വയസ്സില്‍ ഒരു മൂന്ന് നാല് പ്രണയം ഉണ്ടായിരുന്നു. പക്വത എത്തിയപ്പോഴുള്ള പ്രണയം കോംപ്ലിക്കേറ്റഡ് ആയി. എന്റെ കല്യാണം ഇപ്പോഴും നടക്കാത്തതിന് ഞാന്‍ ആരെയും കുറ്റം പറയില്ല, അവിടെ എവിടെയോ എന്റെ തെറ്റ് ഉണ്ട്.

ഇപ്പോള്‍ ഞാന്‍ സിനിമയില്‍ ചെറിയ ചെറിയ റോളുകളാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ജീവിയ്ക്കുന്ന ആ നിമിഷമാണ് പ്രധാനം. കഴിഞ്ഞ കാലത്തെ കുറിച്ചും വരാനിരിയ്ക്കുന്ന കാലത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാറുമില്ല, അതോര്‍ത്ത് ദുഃഖിക്കാറും ഇല്ല. എന്താണോ പ്രസന്റില്‍ സംഭവിയ്ക്കുന്നത്, അത് അഗീകരിക്കുക. അതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിരാശയില്ല- മണികണ്ഠന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (15 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (21 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (32 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (40 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (47 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (52 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends