Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

സുധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് അട്ടിമറിയോ..? നിർണായക വെളിപ്പെടുത്തലുമായി സുധിയുടെ ഡ്രൈവർ...

07 JUNE 2023 04:10 PM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച രാവിലെ പനമ്പിക്കുന്നിലുണ്ടായ അപകടത്തിലാണ് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങിയ കൊല്ലം സുധി മരിച്ചത്. പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. താരങ്ങൾ അപകടത്തിൽപ്പെട്ട സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാരും പറയുന്നു. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസും പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കൊല്ലം സുധിയുടെ ഡ്രൈവറും സുഹൃത്തുമായ ലിജോ ജോൺസൺ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്....

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

കുറച്ച് കാലമായി പുള്ളിയുടെ കൂടെ പ്രോഗാമിനും വർക്കിനും പോകാറുണ്ട്. സ്നേഹമുള്ള മനുഷ്യനായിരുന്നു. നമ്മളോടൊക്കെ ഭയങ്കര കാര്യമായിരുന്നു. ഫാമിലിയെ പോലെയായിരുന്നു ഞങ്ങൾ. കൂട്ടുകാരെ പോലെ തന്നെയായിരുന്നു. കുറെ പ്രോഗാമിന് ഒരുമിച്ച് പോയിട്ടുണ്ട്. സുധി ചേട്ടന്റെ വണ്ടിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്. നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും. എന്നെ അനിയനെ പോലെയാണ് കണ്ടത്. എന്റെ പെങ്ങളുടെ കല്യണത്തിനാണെങ്കിലും വീട്ടിലെ എന്ത് ആവിശ്യത്തിനാണെങ്കിലും സുധി ചേട്ടൻ എത്തും.

 

അദ്ദേഹം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സേഫ്റ്റിയ്ക്ക് പ്രാധാന്യം കൊടുക്കും. ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും. പതിയെ പോയാൽ മതിയെന്ന് പറയും. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ലിജോ മോനെ സീറ്റ് ബെൽറ്റ് ഇടാൻ പറയും. സുധി ചേട്ടൻ മുൻവശത്താണ് ഇരുന്നതെങ്കിൽ ഒരിക്കലും സ്പീഡിൽ പോകാൻ പറയില്ല. അത്തരത്തില്ല ഒരാളാണ്. എപ്പോഴും സുധി ചേട്ടൻ സീറ്റ് ബെൽറ്റ് ഇടാറുണ്ട്. ഞാൻ ഇട്ടിലില്ലെങ്കിലും ഇടാനാണ് പറയാറുള്ളത്.

ഡ്രൈവർ ഉറങ്ങിപോയതാണെന്ന് പലരും പറയുന്നുണ്ട്. അല്ലാതെ ഒരപകടം ഉണ്ടാവില്ല. കഴിഞ്ഞ ദിവസം പോകുന്നതിന് മുൻപ് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. വിളിച്ചില്ലെങ്കിൽ മെസ്സേജ് അയക്കുകയും ചെയ്യും. എന്റെ ചേട്ടനെയാണ് നഷ്ടപെട്ടത്. ഓരോ തമാശയെല്ലാം പറഞ്ഞിട്ടാണ് ഞങ്ങൾ യാത്ര ചെയ്യാറുള്ളത്. സ്റ്റാർ മാജിക്കിൽ കാണുന്നത് പോലെയാണ്. എപ്പോഴും ഹാപ്പിയാണ്.

 

സുധി ചേട്ടന് ഏറ്റവും വലുത് കുടുംബമാണ്. ആരോടും ഒരു ദേഷ്യവും പിണക്കവുമില്ല. ഒരു വീട് വേണമെന്നാണ് സുധി ചേട്ടൻ എപ്പോഴും പറയാറുള്ളത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വാന്തമായി വീടെന്നുള്ളത്. ചാനലിലൂടെയാണ് മരണവാർത്ത അരിഞ്ഞത്. ഇപ്പോഴും സഹിക്കാനാവുന്നില്ല. ഈ അപകടം ദുരൂഹതയായി പറയാൻ പറ്റുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് മരുവുപടി നൽകിയത്. നമുക്ക് അറിയാത്ത കാര്യം പറയാൻ പറ്റില്ല. പോലീസ് അന്വേഷിച്ച് കണ്ടത്തട്ടെ എന്നാണ് ലിജോ ജോൺസൺ പറഞ്ഞത്.

അതേ സമയം ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. സാക്ഷാത്കരിക്കുകയാണ് ഫ്‌ളവേഴ്‌സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടമായിരിക്കുന്നത്. സുധി അവശേഷിപ്പിച്ചുപോയ നല്ല ഓർമ്മകളുണ്ട്.

ഫ്ലവേയ്‌സും 24 ചേർന്ന് സുധിയ്ക്ക് വീട് വെച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസം ഈ നെറ്റ്വർക്ക് മുന്നോട്ട് കൊണ്ടുപോകും. കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല. ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും. ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (12 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends