Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സുധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് അട്ടിമറിയോ..? നിർണായക വെളിപ്പെടുത്തലുമായി സുധിയുടെ ഡ്രൈവർ...

07 JUNE 2023 04:10 PM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച രാവിലെ പനമ്പിക്കുന്നിലുണ്ടായ അപകടത്തിലാണ് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങിയ കൊല്ലം സുധി മരിച്ചത്. പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. താരങ്ങൾ അപകടത്തിൽപ്പെട്ട സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാരും പറയുന്നു. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസും പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കൊല്ലം സുധിയുടെ ഡ്രൈവറും സുഹൃത്തുമായ ലിജോ ജോൺസൺ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്....

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

കുറച്ച് കാലമായി പുള്ളിയുടെ കൂടെ പ്രോഗാമിനും വർക്കിനും പോകാറുണ്ട്. സ്നേഹമുള്ള മനുഷ്യനായിരുന്നു. നമ്മളോടൊക്കെ ഭയങ്കര കാര്യമായിരുന്നു. ഫാമിലിയെ പോലെയായിരുന്നു ഞങ്ങൾ. കൂട്ടുകാരെ പോലെ തന്നെയായിരുന്നു. കുറെ പ്രോഗാമിന് ഒരുമിച്ച് പോയിട്ടുണ്ട്. സുധി ചേട്ടന്റെ വണ്ടിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്. നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും. എന്നെ അനിയനെ പോലെയാണ് കണ്ടത്. എന്റെ പെങ്ങളുടെ കല്യണത്തിനാണെങ്കിലും വീട്ടിലെ എന്ത് ആവിശ്യത്തിനാണെങ്കിലും സുധി ചേട്ടൻ എത്തും.

 

അദ്ദേഹം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സേഫ്റ്റിയ്ക്ക് പ്രാധാന്യം കൊടുക്കും. ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും. പതിയെ പോയാൽ മതിയെന്ന് പറയും. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ലിജോ മോനെ സീറ്റ് ബെൽറ്റ് ഇടാൻ പറയും. സുധി ചേട്ടൻ മുൻവശത്താണ് ഇരുന്നതെങ്കിൽ ഒരിക്കലും സ്പീഡിൽ പോകാൻ പറയില്ല. അത്തരത്തില്ല ഒരാളാണ്. എപ്പോഴും സുധി ചേട്ടൻ സീറ്റ് ബെൽറ്റ് ഇടാറുണ്ട്. ഞാൻ ഇട്ടിലില്ലെങ്കിലും ഇടാനാണ് പറയാറുള്ളത്.

ഡ്രൈവർ ഉറങ്ങിപോയതാണെന്ന് പലരും പറയുന്നുണ്ട്. അല്ലാതെ ഒരപകടം ഉണ്ടാവില്ല. കഴിഞ്ഞ ദിവസം പോകുന്നതിന് മുൻപ് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. വിളിച്ചില്ലെങ്കിൽ മെസ്സേജ് അയക്കുകയും ചെയ്യും. എന്റെ ചേട്ടനെയാണ് നഷ്ടപെട്ടത്. ഓരോ തമാശയെല്ലാം പറഞ്ഞിട്ടാണ് ഞങ്ങൾ യാത്ര ചെയ്യാറുള്ളത്. സ്റ്റാർ മാജിക്കിൽ കാണുന്നത് പോലെയാണ്. എപ്പോഴും ഹാപ്പിയാണ്.

 

സുധി ചേട്ടന് ഏറ്റവും വലുത് കുടുംബമാണ്. ആരോടും ഒരു ദേഷ്യവും പിണക്കവുമില്ല. ഒരു വീട് വേണമെന്നാണ് സുധി ചേട്ടൻ എപ്പോഴും പറയാറുള്ളത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വാന്തമായി വീടെന്നുള്ളത്. ചാനലിലൂടെയാണ് മരണവാർത്ത അരിഞ്ഞത്. ഇപ്പോഴും സഹിക്കാനാവുന്നില്ല. ഈ അപകടം ദുരൂഹതയായി പറയാൻ പറ്റുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് മരുവുപടി നൽകിയത്. നമുക്ക് അറിയാത്ത കാര്യം പറയാൻ പറ്റില്ല. പോലീസ് അന്വേഷിച്ച് കണ്ടത്തട്ടെ എന്നാണ് ലിജോ ജോൺസൺ പറഞ്ഞത്.

അതേ സമയം ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. സാക്ഷാത്കരിക്കുകയാണ് ഫ്‌ളവേഴ്‌സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടമായിരിക്കുന്നത്. സുധി അവശേഷിപ്പിച്ചുപോയ നല്ല ഓർമ്മകളുണ്ട്.

ഫ്ലവേയ്‌സും 24 ചേർന്ന് സുധിയ്ക്ക് വീട് വെച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസം ഈ നെറ്റ്വർക്ക് മുന്നോട്ട് കൊണ്ടുപോകും. കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല. ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും. ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (6 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (7 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (7 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (7 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (10 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (10 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (11 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (11 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (11 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (11 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (11 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (12 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (12 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (12 hours ago)

Malayali Vartha Recommends