Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

സുധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് അട്ടിമറിയോ..? നിർണായക വെളിപ്പെടുത്തലുമായി സുധിയുടെ ഡ്രൈവർ...

07 JUNE 2023 04:10 PM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച രാവിലെ പനമ്പിക്കുന്നിലുണ്ടായ അപകടത്തിലാണ് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങിയ കൊല്ലം സുധി മരിച്ചത്. പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. താരങ്ങൾ അപകടത്തിൽപ്പെട്ട സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാരും പറയുന്നു. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസും പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കൊല്ലം സുധിയുടെ ഡ്രൈവറും സുഹൃത്തുമായ ലിജോ ജോൺസൺ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്....

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

കുറച്ച് കാലമായി പുള്ളിയുടെ കൂടെ പ്രോഗാമിനും വർക്കിനും പോകാറുണ്ട്. സ്നേഹമുള്ള മനുഷ്യനായിരുന്നു. നമ്മളോടൊക്കെ ഭയങ്കര കാര്യമായിരുന്നു. ഫാമിലിയെ പോലെയായിരുന്നു ഞങ്ങൾ. കൂട്ടുകാരെ പോലെ തന്നെയായിരുന്നു. കുറെ പ്രോഗാമിന് ഒരുമിച്ച് പോയിട്ടുണ്ട്. സുധി ചേട്ടന്റെ വണ്ടിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്. നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും. എന്നെ അനിയനെ പോലെയാണ് കണ്ടത്. എന്റെ പെങ്ങളുടെ കല്യണത്തിനാണെങ്കിലും വീട്ടിലെ എന്ത് ആവിശ്യത്തിനാണെങ്കിലും സുധി ചേട്ടൻ എത്തും.

 

അദ്ദേഹം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സേഫ്റ്റിയ്ക്ക് പ്രാധാന്യം കൊടുക്കും. ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും. പതിയെ പോയാൽ മതിയെന്ന് പറയും. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ലിജോ മോനെ സീറ്റ് ബെൽറ്റ് ഇടാൻ പറയും. സുധി ചേട്ടൻ മുൻവശത്താണ് ഇരുന്നതെങ്കിൽ ഒരിക്കലും സ്പീഡിൽ പോകാൻ പറയില്ല. അത്തരത്തില്ല ഒരാളാണ്. എപ്പോഴും സുധി ചേട്ടൻ സീറ്റ് ബെൽറ്റ് ഇടാറുണ്ട്. ഞാൻ ഇട്ടിലില്ലെങ്കിലും ഇടാനാണ് പറയാറുള്ളത്.

ഡ്രൈവർ ഉറങ്ങിപോയതാണെന്ന് പലരും പറയുന്നുണ്ട്. അല്ലാതെ ഒരപകടം ഉണ്ടാവില്ല. കഴിഞ്ഞ ദിവസം പോകുന്നതിന് മുൻപ് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. വിളിച്ചില്ലെങ്കിൽ മെസ്സേജ് അയക്കുകയും ചെയ്യും. എന്റെ ചേട്ടനെയാണ് നഷ്ടപെട്ടത്. ഓരോ തമാശയെല്ലാം പറഞ്ഞിട്ടാണ് ഞങ്ങൾ യാത്ര ചെയ്യാറുള്ളത്. സ്റ്റാർ മാജിക്കിൽ കാണുന്നത് പോലെയാണ്. എപ്പോഴും ഹാപ്പിയാണ്.

 

സുധി ചേട്ടന് ഏറ്റവും വലുത് കുടുംബമാണ്. ആരോടും ഒരു ദേഷ്യവും പിണക്കവുമില്ല. ഒരു വീട് വേണമെന്നാണ് സുധി ചേട്ടൻ എപ്പോഴും പറയാറുള്ളത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വാന്തമായി വീടെന്നുള്ളത്. ചാനലിലൂടെയാണ് മരണവാർത്ത അരിഞ്ഞത്. ഇപ്പോഴും സഹിക്കാനാവുന്നില്ല. ഈ അപകടം ദുരൂഹതയായി പറയാൻ പറ്റുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് മരുവുപടി നൽകിയത്. നമുക്ക് അറിയാത്ത കാര്യം പറയാൻ പറ്റില്ല. പോലീസ് അന്വേഷിച്ച് കണ്ടത്തട്ടെ എന്നാണ് ലിജോ ജോൺസൺ പറഞ്ഞത്.

അതേ സമയം ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. സാക്ഷാത്കരിക്കുകയാണ് ഫ്‌ളവേഴ്‌സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടമായിരിക്കുന്നത്. സുധി അവശേഷിപ്പിച്ചുപോയ നല്ല ഓർമ്മകളുണ്ട്.

ഫ്ലവേയ്‌സും 24 ചേർന്ന് സുധിയ്ക്ക് വീട് വെച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസം ഈ നെറ്റ്വർക്ക് മുന്നോട്ട് കൊണ്ടുപോകും. കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല. ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും. ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (7 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (7 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (9 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (9 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (9 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (10 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (11 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (12 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (12 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (12 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (12 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (12 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (12 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (13 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (13 hours ago)

Malayali Vartha Recommends