Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ; പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്; തുറന്നുപറഞ്ഞ് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്!!

12 OCTOBER 2024 06:47 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു.

ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പതനം തുടങ്ങി. സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. താരത്തിന്റെ കരിയര്‍ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്.


ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് മുതൽ ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചൊക്കെ അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.



'ദിലീപും ലാൽ ജോസുമായിട്ടെല്ലാം എടാ പോടാ ബന്ധമാണ് എനിക്ക്. ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരുമിച്ച് തുടങ്ങിയതാണ്. ദിലീപ് പിന്നീട് നടനായി. ദിലീപിനെ ഈ നിലയിൽ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. മഞ്ജു വാര്യറുമായുള്ള അടുപ്പമൊന്നും എന്നോട് പക്ഷെ പറഞ്ഞിരുന്നില്ല. അതിന്റെ വരുംവരായ്കകളെ കുറിച്ച് അദ്ദേഹം ആലോചിച്ച് കാണും. അതൊക്കെ വളരെ പെട്ടെന്ന് സംഭവിച്ചതാണ്.



പ്രശ്നങ്ങൾ പലതും ഞങ്ങൾ ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. എന്നോട് അങ്ങനെ പലതും തുറന്ന് പറയേണ്ട കാര്യമൊന്നുമില്ലായിരുന്നു. പക്ഷെ എന്നോട് പോലും പറയേണ്ടൊരു സാഹചര്യം ഉണ്ടായെന്നതാണ്. നീ വിചാരിക്കുന്നത് പോലെയല്ല എന്ന് പറഞ്ഞ് ചില സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്ക് അതൊന്നും പറയാൻ പറ്റില്ല. ഇതൊക്കെ ചില വിശ്വാസത്തിന്റെ പുറത്ത് പറയുന്നതല്ലേ. വർഷങ്ങളായുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. ഞങ്ങൾക്ക് പരസ്പരം ഏത് കാര്യങ്ങളും സംസാരിക്കാനുള്ളൊരു സ്പേസ് ഉണ്ട്, ഒരുപിരിധി വരെ. ഒരു ലിമിറ്റും ഞങ്ങൾ വെച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ.



പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്, അതൊന്നും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല. ചില കാര്യങ്ങളിലേക്ക് വരുമ്പോൾ എന്റെ തെറ്റിധാരണയാണെന്ന് മനസിലാക്കിയിട്ട് അത് തിരുത്താൻ പുള്ളി ശ്രമിക്കുമ്പോഴാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്. അങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ പല കാര്യങ്ങളും പുള്ളി പറഞ്ഞിട്ടുണ്ട്. ഇതൊന്നും എനിക്ക് പറയാനാകില്ല', അഖിലേഷ് പറഞ്ഞു.

 



'കിന്നാരത്തുമ്പികൾ സംവിധാനം ചെയ്തത് ഞാനാണെന്ന് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്റെ ജോലിയാണ്. കാണാൻ കുഴപ്പമില്ലാത്ത ഭാഗങ്ങളെ ഞാൻ ആ സിനിമയിൽ കാണിച്ചിട്ടുള്ളൂ. ഇതിന്റെ ബിസിനസിന് വേണ്ടി മറ്റ് പല കാര്യങ്ങളും ചെയ്തത് ചെന്നൈയിൽ ഉള്ള എക്സ്പേർട്സ് ആണ്. അവരെയങ്ങ് ഏൽപ്പിക്കും. അവർക്ക് വേണ്ട ഭാഗങ്ങൾ അവർ ഷൂട്ട് ചെയ്യുകയും എടുക്കുകയും ചെയ്യും. മറ്റൊരു കാര്യം ഞാൻ എല്ലാ തരം സിനിമകളേയും ഒരുപോലെയാണ് കാണുന്നത്. അത്തരത്തിലൊരു സിനിമ മാത്രമാണ് കിന്നാരത്തുമ്പികൾ. 22 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് ഞാൻ. ഇന്നത്തെ പോലെ അല്ല അന്നത്തെ സിനിമ. സംവിധായകർക്ക് വയ്യാതെ വന്നാൽ നമ്മളോട് കുറച്ച് ഭാഗങ്ങൾ ചെയ്യുമോയെന്ന് ചോദിക്കും. അതൊക്കെ സന്തോഷമല്ലേ.

 



കിന്നാരത്തുമ്പികൾ ചെയ്തത് കാശുള്ളൊരു നിർമ്മാതാവായിരുന്നില്ല. ചില സൗഹൃദങ്ങളുടെയൊക്കെ പേരിലായിരുന്നു ആ സിനിമ ചെയ്തത്.ആ സിനിമയുടെ മുഴുവൻ ഭാഗവും ഞാനല്ല ഷൂട്ട് ചെയ്തത്. സലീം കുമാർ അഭിനയിച്ച ഭാഗമൊക്കെയാണ് ഞാൻ ചെയ്തത്. ആ സിനിമയ്ക്ക് ലെങ്ത് കുറവായിരുന്നു. അങ്ങനെ ഡ്യൂപ് പ്രിന്റ് എന്ന് പറയും, മെമ്മറി പോലെയാണ് ലെങ്ത് കൂട്ടുകയായിരുന്നു. അത്തരത്തിൽ സിനിമ സെൻസർ ചെയ്യാൻ താൻ സഹായിച്ചിട്ടുണ്ട്', അഖിലേഷ് വ്യക്തമാക്കി.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ മത്സരിക്കാൻ എത്തിയശേഷമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ മലയാളികൾക്ക് സുപരിചിതനായി തുടങ്ങിയത് . ദിലീപ് വിഷയത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് അഖിലിന് നേരിടേണ്ടി വന്നത്. എത്രയൊക്കെ വിമർശനങ്ങൾ വന്നിട്ടും അഖിൽ പക്ഷെ തന്റെ നിലപാടിൽ നിന്നും മാറിയിട്ടില്ല.



ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ ഭാവിയിൽ മാപ്പ് പറയുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്നോട് എതിർപ്പ് പ്രകടിപ്പിച്ചു.‍  പക്ഷെ ദിലീപ് എവിടെയാണ് പ്രേക്ഷകർക്ക് മുമ്പിൽ കുറ്റക്കാരനായത്... പൾസർ സുനിയെന്ന് പറയുന്നവൻ പോലീസിന് കൊടുത്ത ഒറ്റ മൊഴിക്ക് അപ്പുറത്തേക്ക് കേരളത്തിലെ ജനതയ്ക്ക് എന്ത് ബോധ്യമാണുള്ളത് ഇയാൾ ഇത് ചെയ്തുവെന്നുള്ളതിന്?.



ഫാബ്രിക്കേറ്റഡായി കാര്യങ്ങൾ ചെയ്യാൻ കേരള പോലീസിനെ പോലെ കഴിയുന്ന മറ്റൊരു പോലീസ് ഇന്ത്യയിൽ വേറെയില്ല. എന്നോട് നാദിർഷ നേരിട്ട് പറഞ്ഞൊരു കാര്യമുണ്ട്. നാദിർഷ അമേരിക്കയിൽ നിൽക്കുമ്പോഴാണ് ഇവിടെ ഈ പ്രശ്നമുണ്ടാകുന്നത്. അന്ന് അദ്ദേഹത്തെ വിളിച്ച് പോലീസ് പറഞ്ഞു ദിലീപ് വിഷയത്തിൽ നിങ്ങളെ പ്രതിയാക്കുകയാണ് നിങ്ങളെ ചോദ്യം ചെയ്യണമെന്ന്.

 

അന്ന് നാദിർഷ പറഞ്ഞത്... സാർ ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന് എന്തെങ്കിലും കൈഅബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ ആരെ അറിയിച്ചില്ലെങ്കിലും അവൻ അത് എന്നോട് സൂചിപ്പിക്കും. പക്ഷെ ഇങ്ങനൊരു കാര്യം അവൻ എന്നോട് പറഞ്ഞിട്ടില്ല എന്നാണ്. ഇത് സ്റ്റേറ്റ്മെന്റായി കൊടുക്കാൻ അന്ന് പോലീസ് നാദിർഷയോട് പറഞ്ഞു. എന്നാൽ ഒരു കൈഅബദ്ധം പറ്റിയിട്ടുണ്ട്. ബാക്കി നീ വരുമ്പോൾ സംസാരിക്കാം എന്ന തരത്തിലേക്ക് അവർ അത് എഴുതിച്ചേർത്തു.

പിന്നീട് കോടതിയിൽ ഇക്കാര്യം നാദിർഷ പറഞ്ഞു. ദിലീപ് വിഷയത്തിൽ ദിലീപ് അത് ചെയ്തുവെന്നതിന് പൊതുജനത്തിനുള്ള ബോധ്യം എന്താണ്?. മഞ്ജു വാര്യരുമായി ഡിവോഴ്സായി എന്നതാണോ?. കുടുംബജീവിതത്തിൽ പലർക്കും പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഒരു മനുഷ്യന് ഒന്നിലധികം ആളുകളോട് ഇഷ്ടം തോന്നിയേക്കാം. അക്കാര്യത്തിൽ എല്ലാം നിങ്ങൾക്ക് വിമർശിക്കാം. അതുപോലെ ദിലീപ് പൾസർ സുനിയെ കണ്ടിട്ട് പോലുമില്ല. ഫോട്ടോ പോലും ഫാബ്രിക്കേറ്റഡാണ്.

 



മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്ന് മലയാള സിനിമയെ ഏറെക്കുറെ കയ്യിലാക്കത്തക്ക രീതിയിൽ ബിസിനസ് പ്ലാനുകളും തന്ത്രങ്ങളും അറിയാവുന്ന ഒരു നടൻ ഒന്നര കോടി രൂപ പൾസർ സുനിക്ക് വാക്ക് പറഞ്ഞിട്ട് പതിനായിരം രൂപ മാത്രം അഡ്വാൻസ് നൽകിയപ്പോൾ അത് വാങ്ങി ഈ പ്രവൃത്തി ചെയ്തുവെങ്കിൽ അവൻ ഗജഫ്രോഡല്ലേ?. അപ്പോൾ അവൻ ആർക്ക് വേണ്ടി ചെയ്തു?. എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് സത്യത്തിൽ കണ്ടുപിടിക്കേണ്ടത് എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (19 minutes ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (26 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (37 minutes ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (42 minutes ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (1 hour ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (1 hour ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (1 hour ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (2 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (2 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (2 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (2 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (2 hours ago)

ഡേ മലയാളിക്ക് ആവാമെങ്കിൽ അവർക്കും ആവാം..!വായിൽ 'ബീഫ് കുത്തിക്കയറ്റി' നടന്നിട്ടുണ്ട് തെളിവ് ഇതാ..!പൊട്ടിത്തെറിച്ച് സന്തോഷ്  (3 hours ago)

മാറിമറിഞ്ഞ് മുന്നറിയിപ്പ് മഴ വന്നു എന്നാൽ ഇല്ല കൊടും മഴയും..! കേരളത്തിലെ ഈ ജില്ലകളിൽ സംഭവിക്കുന്നത്  (3 hours ago)

വിരോധം തീരുന്നില്ല വി എസിന്റെ മകനെയും ചതിക്കും നേട്ടം ബി ജെ പിക്ക്  (3 hours ago)

Malayali Vartha Recommends