Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ; പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്; തുറന്നുപറഞ്ഞ് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്!!

12 OCTOBER 2024 06:47 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു.

ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പതനം തുടങ്ങി. സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. താരത്തിന്റെ കരിയര്‍ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്.


ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് മുതൽ ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചൊക്കെ അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.



'ദിലീപും ലാൽ ജോസുമായിട്ടെല്ലാം എടാ പോടാ ബന്ധമാണ് എനിക്ക്. ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരുമിച്ച് തുടങ്ങിയതാണ്. ദിലീപ് പിന്നീട് നടനായി. ദിലീപിനെ ഈ നിലയിൽ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. മഞ്ജു വാര്യറുമായുള്ള അടുപ്പമൊന്നും എന്നോട് പക്ഷെ പറഞ്ഞിരുന്നില്ല. അതിന്റെ വരുംവരായ്കകളെ കുറിച്ച് അദ്ദേഹം ആലോചിച്ച് കാണും. അതൊക്കെ വളരെ പെട്ടെന്ന് സംഭവിച്ചതാണ്.



പ്രശ്നങ്ങൾ പലതും ഞങ്ങൾ ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. എന്നോട് അങ്ങനെ പലതും തുറന്ന് പറയേണ്ട കാര്യമൊന്നുമില്ലായിരുന്നു. പക്ഷെ എന്നോട് പോലും പറയേണ്ടൊരു സാഹചര്യം ഉണ്ടായെന്നതാണ്. നീ വിചാരിക്കുന്നത് പോലെയല്ല എന്ന് പറഞ്ഞ് ചില സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്ക് അതൊന്നും പറയാൻ പറ്റില്ല. ഇതൊക്കെ ചില വിശ്വാസത്തിന്റെ പുറത്ത് പറയുന്നതല്ലേ. വർഷങ്ങളായുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. ഞങ്ങൾക്ക് പരസ്പരം ഏത് കാര്യങ്ങളും സംസാരിക്കാനുള്ളൊരു സ്പേസ് ഉണ്ട്, ഒരുപിരിധി വരെ. ഒരു ലിമിറ്റും ഞങ്ങൾ വെച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ.



പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്, അതൊന്നും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല. ചില കാര്യങ്ങളിലേക്ക് വരുമ്പോൾ എന്റെ തെറ്റിധാരണയാണെന്ന് മനസിലാക്കിയിട്ട് അത് തിരുത്താൻ പുള്ളി ശ്രമിക്കുമ്പോഴാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്. അങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ പല കാര്യങ്ങളും പുള്ളി പറഞ്ഞിട്ടുണ്ട്. ഇതൊന്നും എനിക്ക് പറയാനാകില്ല', അഖിലേഷ് പറഞ്ഞു.

 



'കിന്നാരത്തുമ്പികൾ സംവിധാനം ചെയ്തത് ഞാനാണെന്ന് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്റെ ജോലിയാണ്. കാണാൻ കുഴപ്പമില്ലാത്ത ഭാഗങ്ങളെ ഞാൻ ആ സിനിമയിൽ കാണിച്ചിട്ടുള്ളൂ. ഇതിന്റെ ബിസിനസിന് വേണ്ടി മറ്റ് പല കാര്യങ്ങളും ചെയ്തത് ചെന്നൈയിൽ ഉള്ള എക്സ്പേർട്സ് ആണ്. അവരെയങ്ങ് ഏൽപ്പിക്കും. അവർക്ക് വേണ്ട ഭാഗങ്ങൾ അവർ ഷൂട്ട് ചെയ്യുകയും എടുക്കുകയും ചെയ്യും. മറ്റൊരു കാര്യം ഞാൻ എല്ലാ തരം സിനിമകളേയും ഒരുപോലെയാണ് കാണുന്നത്. അത്തരത്തിലൊരു സിനിമ മാത്രമാണ് കിന്നാരത്തുമ്പികൾ. 22 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് ഞാൻ. ഇന്നത്തെ പോലെ അല്ല അന്നത്തെ സിനിമ. സംവിധായകർക്ക് വയ്യാതെ വന്നാൽ നമ്മളോട് കുറച്ച് ഭാഗങ്ങൾ ചെയ്യുമോയെന്ന് ചോദിക്കും. അതൊക്കെ സന്തോഷമല്ലേ.

 



കിന്നാരത്തുമ്പികൾ ചെയ്തത് കാശുള്ളൊരു നിർമ്മാതാവായിരുന്നില്ല. ചില സൗഹൃദങ്ങളുടെയൊക്കെ പേരിലായിരുന്നു ആ സിനിമ ചെയ്തത്.ആ സിനിമയുടെ മുഴുവൻ ഭാഗവും ഞാനല്ല ഷൂട്ട് ചെയ്തത്. സലീം കുമാർ അഭിനയിച്ച ഭാഗമൊക്കെയാണ് ഞാൻ ചെയ്തത്. ആ സിനിമയ്ക്ക് ലെങ്ത് കുറവായിരുന്നു. അങ്ങനെ ഡ്യൂപ് പ്രിന്റ് എന്ന് പറയും, മെമ്മറി പോലെയാണ് ലെങ്ത് കൂട്ടുകയായിരുന്നു. അത്തരത്തിൽ സിനിമ സെൻസർ ചെയ്യാൻ താൻ സഹായിച്ചിട്ടുണ്ട്', അഖിലേഷ് വ്യക്തമാക്കി.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ മത്സരിക്കാൻ എത്തിയശേഷമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ മലയാളികൾക്ക് സുപരിചിതനായി തുടങ്ങിയത് . ദിലീപ് വിഷയത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് അഖിലിന് നേരിടേണ്ടി വന്നത്. എത്രയൊക്കെ വിമർശനങ്ങൾ വന്നിട്ടും അഖിൽ പക്ഷെ തന്റെ നിലപാടിൽ നിന്നും മാറിയിട്ടില്ല.



ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ ഭാവിയിൽ മാപ്പ് പറയുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്നോട് എതിർപ്പ് പ്രകടിപ്പിച്ചു.‍  പക്ഷെ ദിലീപ് എവിടെയാണ് പ്രേക്ഷകർക്ക് മുമ്പിൽ കുറ്റക്കാരനായത്... പൾസർ സുനിയെന്ന് പറയുന്നവൻ പോലീസിന് കൊടുത്ത ഒറ്റ മൊഴിക്ക് അപ്പുറത്തേക്ക് കേരളത്തിലെ ജനതയ്ക്ക് എന്ത് ബോധ്യമാണുള്ളത് ഇയാൾ ഇത് ചെയ്തുവെന്നുള്ളതിന്?.



ഫാബ്രിക്കേറ്റഡായി കാര്യങ്ങൾ ചെയ്യാൻ കേരള പോലീസിനെ പോലെ കഴിയുന്ന മറ്റൊരു പോലീസ് ഇന്ത്യയിൽ വേറെയില്ല. എന്നോട് നാദിർഷ നേരിട്ട് പറഞ്ഞൊരു കാര്യമുണ്ട്. നാദിർഷ അമേരിക്കയിൽ നിൽക്കുമ്പോഴാണ് ഇവിടെ ഈ പ്രശ്നമുണ്ടാകുന്നത്. അന്ന് അദ്ദേഹത്തെ വിളിച്ച് പോലീസ് പറഞ്ഞു ദിലീപ് വിഷയത്തിൽ നിങ്ങളെ പ്രതിയാക്കുകയാണ് നിങ്ങളെ ചോദ്യം ചെയ്യണമെന്ന്.

 

അന്ന് നാദിർഷ പറഞ്ഞത്... സാർ ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന് എന്തെങ്കിലും കൈഅബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ ആരെ അറിയിച്ചില്ലെങ്കിലും അവൻ അത് എന്നോട് സൂചിപ്പിക്കും. പക്ഷെ ഇങ്ങനൊരു കാര്യം അവൻ എന്നോട് പറഞ്ഞിട്ടില്ല എന്നാണ്. ഇത് സ്റ്റേറ്റ്മെന്റായി കൊടുക്കാൻ അന്ന് പോലീസ് നാദിർഷയോട് പറഞ്ഞു. എന്നാൽ ഒരു കൈഅബദ്ധം പറ്റിയിട്ടുണ്ട്. ബാക്കി നീ വരുമ്പോൾ സംസാരിക്കാം എന്ന തരത്തിലേക്ക് അവർ അത് എഴുതിച്ചേർത്തു.

പിന്നീട് കോടതിയിൽ ഇക്കാര്യം നാദിർഷ പറഞ്ഞു. ദിലീപ് വിഷയത്തിൽ ദിലീപ് അത് ചെയ്തുവെന്നതിന് പൊതുജനത്തിനുള്ള ബോധ്യം എന്താണ്?. മഞ്ജു വാര്യരുമായി ഡിവോഴ്സായി എന്നതാണോ?. കുടുംബജീവിതത്തിൽ പലർക്കും പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഒരു മനുഷ്യന് ഒന്നിലധികം ആളുകളോട് ഇഷ്ടം തോന്നിയേക്കാം. അക്കാര്യത്തിൽ എല്ലാം നിങ്ങൾക്ക് വിമർശിക്കാം. അതുപോലെ ദിലീപ് പൾസർ സുനിയെ കണ്ടിട്ട് പോലുമില്ല. ഫോട്ടോ പോലും ഫാബ്രിക്കേറ്റഡാണ്.

 



മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്ന് മലയാള സിനിമയെ ഏറെക്കുറെ കയ്യിലാക്കത്തക്ക രീതിയിൽ ബിസിനസ് പ്ലാനുകളും തന്ത്രങ്ങളും അറിയാവുന്ന ഒരു നടൻ ഒന്നര കോടി രൂപ പൾസർ സുനിക്ക് വാക്ക് പറഞ്ഞിട്ട് പതിനായിരം രൂപ മാത്രം അഡ്വാൻസ് നൽകിയപ്പോൾ അത് വാങ്ങി ഈ പ്രവൃത്തി ചെയ്തുവെങ്കിൽ അവൻ ഗജഫ്രോഡല്ലേ?. അപ്പോൾ അവൻ ആർക്ക് വേണ്ടി ചെയ്തു?. എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് സത്യത്തിൽ കണ്ടുപിടിക്കേണ്ടത് എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (5 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (5 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (8 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends