Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ബാലയുടെ ആരോഗ്യനില മോശം; ബിപി ഉയർന്നു: അടിയന്തര മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷക...

14 OCTOBER 2024 03:49 PM IST
മലയാളി വാര്‍ത്ത

കസ്റ്റഡിയിലെടുത്ത നടൻ ബാലയുടെ ആരോഗ്യനില മോശമാണെന്നും അടിയന്തര മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി നടന്റെ അഭിഭാഷക ഫാത്തിമ രംഗത്ത്. നടൻ ബാലയുടെ അറസ്റ്റിൽ പ്രതികരിക്കവെയായിരുന്നു വെളിപ്പെടുത്തൽ. മുൻ ഭാര്യയുടെ പരാതി പ്രതികാരത്തിന്റെ ഭാഗമായാണെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 'മകളുടെ വിഷയത്തിൽ ഇനി പോകില്ലെന്നും മകൾക്ക് എന്നെ വേണ്ടെങ്കിൽ എനിക്ക് മകളേയും വേണ്ടെന്ന് ബാല വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന്റെ അവസാന വീഡിയോ എല്ലാവരും കണ്ടതാണ്. പിന്നീട് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്.

ബിപി ഉയർന്നു, അടിയന്തരമായിട്ടുള്ള മെഡിക്കൽ സഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്. എന്തൊക്കെ വകുപ്പുകളാണ് ചുമത്തിയതെന്ന് വ്യക്തമായിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. യഥാർത്ഥത്തിൽ 41 എ ചുമത്തി നോട്ടീസ് നൽകേണ്ട സാഹചര്യമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സഹകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. തളർന്ന അവസ്ഥയിലാണ്. അതിരാവിലെ മരുന്ന് കഴിക്കേണ്ടതുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളാണ്. മരുന്നിലാണ് അദ്ദേഹം ജീവിക്കുന്നത്. പ്രത്യേക തരത്തിലുള്ള ഭക്ഷണങ്ങളും പാലിച്ച് വരികയാണ്.


ബാല പരാതിയെ കുറിച്ച് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പരാതി ലഭിച്ചത് എന്നാണ് മനസിലാക്കാൻ സാധിച്ചത്. ഈ കേസ് നിലനിൽക്കാൻ സാധ്യത ഇല്ലാത്തതാണ്. അദ്ദേഹത്തിന് കുഞ്ഞിനോടുള്ള സ്നേഹം എല്ലാവർക്കും അറിയാം. കുഞ്ഞിന് താത്പര്യമില്ലെങ്കിൽ പിന്നെ അദ്ദേഹത്തിന് അതിൽ നിന്നും വിട്ടുനിന്നല്ലേ പറ്റൂ. കുട്ടിയെ കൊണ്ട് പറയിച്ചതാണെന്ന് പറയാനാകില്ല. കുട്ടിക്ക് 12 വയസുണ്ട്. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. പക്ഷെ അമ്മയാണ് പെർമനന്റ് കസ്റ്റോഡിയൻ എന്നുള്ളത് വസ്തുതയാണ്.

 

 

ബാലയ്ക്കെതിരെയാണ് ആരോപണം ഉയർന്നുവന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. അമൃത എന്ന വ്യക്തി സാധാരണക്കാരിയല്ല. അവർക്ക് നിയമപരമായ അറിവൊക്കെയുള്ള ആളാണ്. നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടില്ല. അന്നൊന്നും പറയാത്ത പരാതിയാണ് ഇപ്പോൾ അവർ നൽകിയിരിക്കുന്നത്. ഇത് മനപ്പൂർവ്വം വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായി പോലീസിനേയും സിസ്റ്റത്തേയും ദുരുപയോഗപ്പെടുത്തുകയാണ് അവർ ചെയ്തത്. അവർ ഇപ്പോൾ ഒരു പ്രതികാര മനോഭാവത്തിലാണ്. എന്തായാലും നിയപരമായി തന്നെ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതൊരു അവസാനമല്ല, തുടക്കം മാത്രമാണ്.

 

 

വിവാഹമോചനം എന്നത് ഇവരുടെ വ്യക്തിപരമായ വിഷയം മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ ക്രിമിനൽ കേസുമായി മുന്നോട്ട് പോയിരിക്കുകയാണ്. തീർച്ചയായും ആ രീതിക്കെ നമ്മുക്കും മുന്നോട്ട് പോകാൻ സാധിക്കൂ. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും', അഭിഭാഷക പറഞ്ഞു.

 

 

തിങ്കളാഴ്ച രാവിലെയോടെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി. ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി തളർത്തുന്നുവെന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

 

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിച്ചത്. ഒരു ഘട്ടത്തിൽ മകൾ തന്നെ ബാലയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു. പിതാവ് പറയുന്നത് കള്ളമാണെന്നും തനിക്ക് അദ്ദേഹത്തിനൊപ്പം നിൽക്കാൻ താത്പര്യമില്ലെന്നുമായിരുന്നു മകൾ തുറന്നടിച്ചത്. തന്നേയും അമ്മയേയും കുടുംബത്തേയും ദ്രോഹിക്കുകയാണ് അദ്ദേഹമെന്നും മകൾ ആരോപിച്ചിരുന്നു. എന്നാൽ മകളേെ കൊണ്ട് മുൻ ഭാര്യയും കുടുംബവും തനിക്കെതിരെ പറയിപ്പുകയാണെന്നും തന്നെ വേണ്ടാത്ത മകളെ തനിക്കും വേണ്ടെന്നും ബാല മറ്റൊരു വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിലെ സാഹചര്യം ദോഷം  (12 minutes ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (17 minutes ago)

സൂര്യദേവന്റെ അപൂർവ ശില്പം  (32 minutes ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (37 minutes ago)

ട്രംപിന് നിരാശയെന്ന് കാരണം  (47 minutes ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (51 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (59 minutes ago)

താനൊരു തൊഴിലാളി മാത്രം  (1 hour ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (1 hour ago)

മലയാളി യുവതി മരിച്ചു  (1 hour ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (1 hour ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (1 hour ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (2 hours ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (11 hours ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (11 hours ago)

Malayali Vartha Recommends