ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡ് കോടതിയിലെ രഹസ്യമുറിയിൽ നിന്നും തുറന്നത് രണ്ടുവട്ടം! അതിജീവിതയ്‌ക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് സർക്കാർ.. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടെടുത്ത് സർക്കാർ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ രണ്ട് തവണ ചോര്‍ന്നുവെന്ന് എഫ്എസ്എല്ലിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ കേസില്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുകയാണ്. നടിയുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതയില്‍ സ്വീകരിച്ചിരിക്കുന്നത്. കേസന്വേഷിക്കുന്ന സംഘത്തിനുള്ള അതേ പരാതികളാണ് നടിയുടെ ഭാഗത്തുനിന്ന് ഹൈക്കോടതിയില്‍ എത്തിയത്.
കേസിന്റെ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അനുകൂലമായ സമീപനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതയിലേക്കെത്തുന്ന സാഹചര്യമുണ്ടായത്. നടി പരാതി ഉന്നയിച്ചത് രാഷ്ട്രീയമായും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ഒരു ഘട്ടത്തിലാണ് നടിക്കൊപ്പമാണെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും എന്നും നിന്നിട്ടുള്ളത്. ആ വഴിക്കുതന്നെയാണ് അന്വേഷണം മുന്നോട്ട് പോയിട്ടുള്ളത്. അതില്‍ ഒരു വീഴ്ചയും സംഭവിച്ചിക്കില്ലെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കി. നടിയുടെ ആവശ്യങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നതിലും സര്‍ക്കാരിന് അനുകൂല നിലപാടാണ്.
അതേസമയം 2018 ജനുവരി ഒന്‍പതിനും 2018 ഡിസംബര്‍ 13നുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് എഫ്എസ്എല്ലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജനുവരിയില്‍ അങ്കമാലി കോടതിയില്‍ നിന്നും ഡിസംബറില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഡിസംബറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ എട്ട് വീഡിയോ ക്ലിപ്പുകളും ആക്‌സസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രണ്ട് തവണ ദൃശ്യങ്ങള്‍ ചോര്‍ന്നതായിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് എഫ്എസ്എല്ലിന്റെ മറുപടി. മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്തതിന് ശേഷം ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ അനവധി തവണ ആക്‌സസ് ചെയ്യപ്പെട്ടുവെന്ന് നേരത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്എസ്എല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ മറ്റേതെങ്കിലും കമ്പ്യൂട്ടറിലേക്ക് മാറ്റിയിട്ടുണ്ടോ, ഏത് സമയത്ത് അത് ആക്‌സസ് ചെയ്തു, തുടങ്ങിയ കാര്യങ്ങള്‍ക്കായി വിശദ പരിശോധന ആവശ്യമാണ്. മെമ്മറി കാര്‍ഡില്‍ ഇതറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. പകര്‍പ്പെടുത്ത ദൃശ്യങ്ങളോ ഒറിജിനല്‍ ഫോണിലെ ദൃശ്യങ്ങളോ ആണ് ദിലീപിന്റെ കൈയ്യില്‍ ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. വിശദമായ പരിശോധനയില്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും. ഫയലിന്റെ ഒറ്റയ്ക്കുള്ള ഹാഷ് വാല്യു മാറിയിട്ടില്ല. ഇതിനര്‍ത്ഥം കോടതിയില്‍ ഇരിക്കുന്ന ദൃശ്യങ്ങളില്‍ പിന്നീട് എഡിറ്റിംഗ് നടന്നിട്ടില്ലെന്നാണ്. മറ്റൊരു തിയതിയിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഇത് വിശദമായ പരിശോധനയില്‍ അറിയാം.
https://www.facebook.com/Malayalivartha

























