ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം... കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ... ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ! അമൃതയുടെ കുറിപ്പ് വൈറൽ

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാണ് അമൃതസുരേഷും ഗോപിസുന്ദറുമായുള്ള റിലേഷൻ. ചിത്രങ്ങള്‍ വൈറലായതിനൊപ്പമായി രൂക്ഷമായ വിമര്‍ശനങ്ങളുമായും ഒരുവിഭാഗമെത്തിയിരുന്നു. തനിക്ക് ലഭിച്ച സ്‌നേഹസന്ദേശം പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം സന്ദേശം പങ്കിട്ടത്.
നദിയ കുറ്റിപ്പുറത്ത് എന്നയാളുടെ സ്‌നേഹസന്ദേശമാണ് അമൃത സ്റ്റോറിയാക്കിയത്. ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം. കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ. ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ, വിമര്‍ശനങ്ങള്‍ സ്വഭാവികം. സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് മറുപടിയുമായി ഗോപി സുന്ദറും എത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴെല്ലാം ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട് ഗോപി സുന്ദര്‍. എത്രകാലത്തിനാണ് എന്ന് ചോദിക്കുമ്പോഴും ഒരിത്തിരി മിനിറ്റുകള്‍ക്കാണെങ്കിലും ഒരുപാട് കാലം മരിച്ച് ജീവിക്കുന്നതിനേക്കാള്‍ ഒരിത്തിരി നേരം അവളായി ജീവിച്ചു എന്ന് പറയാലോ. കെട്ടിയോ, കെട്ടുമോ എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യം. ഒരു കയറാണല്ലോ പലപ്പോഴും തുടക്കവും ഒടുക്കവും എന്നായിരുന്നു മെസേജ്.
ഗോപി സുന്ദറും അമൃതയും ഒന്നിക്കാന്‍ തീരുമാനിച്ചത് അവരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ ഇത്രയധികം വിമര്‍ശിക്കാനെന്തിരിക്കുന്നു എന്ന് ചോദിച്ചവരും കുറവല്ല. ഇവരെ പിന്തുണച്ചുള്ള പോസ്റ്റുകളും വൈറലായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. മികച്ച പിന്തുണയായിരുന്നു അമൃതയ്ക്ക് ലഭിച്ചിരുന്നത്. സ്വന്തമായി മ്യൂസിക് ബാന്‍ഡും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാവുകയായിരുന്നു അമൃത.
https://www.facebook.com/Malayalivartha

























