കാവ്യ സേഫ് ! ദിലീപ് കോടികൾ എറിഞ്ഞത് വെറുതെയല്ല.. കേരളം കാത്തിരുന്ന ആ വിധി കോടതിയിൽ.. ഇനിയുള്ള ദിവസങ്ങൾ വെറും നാടകം; ദിലീപ് കേസിൽ വിചാരണ കോടതിക്കെതിരെ തുറന്നടിച്ച് വീണ്ടും ഭാഗ്യലക്ഷ്മി

ദിലീപ് കേസിൽ വിചാരണ കോടതിക്കെതിരെ ആദ്യമേ തന്നെ ഭാഗ്യലക്ഷ്മി തുറന്നടിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആരോപണങ്ങളുമായി എത്തുകയാണ് വിജയലക്ഷ്മി. കടുത്ത ഭാഷയിൽ തന്നെയാണ് വിചാരണ കോടതിക്കെതിരെ വീണ്ടും രംഗത്തെത്തിയത്. നേരത്തെ കോടതിയുടെ ഇടപെടല്‍ ദുരൂഹമാണെന്നും, ഇരയുടെ ഭാഗത്ത് നില്‍ക്കുന്ന സമീപനമല്ല കോടതിയുടേതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ദിലീപ് കേസില്‍ വിധി എഴുതി വെച്ച് കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്നത് വെറും നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നത്. ഉന്നതരോട് ഒരു നീതി സാധാരണക്കാരോട് മറ്റൊരു രീതി എന്നതാണ് ഇപ്പോള്‍ നടക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...
വിചാരണ കോടതി ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. അതവരുടെ കൈയ്യിലുണ്ട്. ഇനി അത് ഏത് ദിവസം പ്രഖ്യാപിക്കണം എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളും നാടകങ്ങളാണ്. കോടതിയില്‍ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന അപമാനവും പരിഹാസവുമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറി. എന്തുകൊണ്ട് ഇവര്‍ മാറി എന്ന് കോടതി ചോദിക്കുന്നില്ല. മേല്‍കോടതികളില്‍ ഉള്ളവര്‍ എന്തുകൊണ്ട് കീഴ്‌കോടതിയില്‍ നിന്ന് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോകുന്നു എന്ന് ചോദിക്കുന്നേയില്ല. അതിനൊരു കാരണമുണ്ടാവില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. കോടതിയില്‍ പോയി ചോദിക്കുമ്പോള്‍, അവിടെ നിന്ന് കോടതി ചോദിക്കുന്നത്, നിങ്ങള്‍ക്ക് ഇങ്ങനെ മൊബൈല്‍ സറണ്ടര്‍ ചെയ്ത് കൂടേ, നിങ്ങള്‍ക്ക് ഇങ്ങനൊക്കെ ചെയ്തൂടേ എന്നൊക്കെയാണ്. ഇങ്ങനൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയില്‍ കുറച്ച് വിശ്വാസവും ബഹുമാനവുമൊക്കെയുണ്ടാവും. പണമുള്ളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ.
എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കൂ. ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്നാണ് നമ്മളോട് കോടതികള്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിപിഠത്തോട് സാധാരണക്കാരന് ഭയവും സംശയവുമാണ്. അത് ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയായത് കൊണ്ടാണ്. ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്ന രീതിയിലാണ് ജഡ്ജി എന്നെ സംസാരിച്ചത്. പക്ഷേ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയ്യിലെടുത്തത് കൊണ്ട് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. പക്ഷേ ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നത് സാധാരണ രീതിയിലാണ്. സാധാരണക്കാര്‍ക്ക് ഒരു പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്. ഭയവുമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കോടതി വീഡിയോ പരിശോധിച്ചതിൽ എന്താണ് തെറ്റെന്ന് നടൻ ദിലീപ് കഴിഞ്ഞ ദിവസം കോടതിയോട് ചോദിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിന് പിന്നിൽ പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലില്ലെന്നും ഒരു ദിവസം പോലും തുടരന്വേഷണം നീട്ടരുതെന്നും നടൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണം നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കവെയായിരുന്നു ദിലീപിന്റെ പരാമർശം. കേസിൽ തന്റെ അഭിഭാഷകരെയും പ്രതിയാക്കാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടെന്ന് ദിലീപ് ആരോപിച്ചു. 2022 ഫെബ്രുവരി വരെ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയത് പ്രോസിക്യൂഷൻ അറിഞ്ഞിരുന്നില്ലേ. മൂന്ന് വർഷത്തിന് ശേഷമാണ് പ്രോസിക്യൂഷൻ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും, അഭിഭാഷകന്റെ നോട്ടാണ് ദൃശ്യത്തിന്റെ വിവരണമെന്നാണ് പൊലീസ് പറയുന്നതെന്നും നടൻ ചൂണ്ടിക്കാണിച്ചു. വിചാരണ ഒഴിവാക്കാനാണ് ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു.
എന്നാൽ ദിലീപിൻ്റെ വാദങ്ങൾ കളവാണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപ് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. ദിലീപിന്റെ ഫോണുകളിൽ നിന്ന് ഡാറ്റ തിരിച്ചെടുക്കേണ്ടതുണ്ട്. കൂടാതെ ഡോക്യുമെന്റ്സും, വോയ്സ് ക്ലിപ്സ് എന്നിവ വേറെയും ഉണ്ട്. ആയിരക്കണക്കിന് ഫോട്ടോസ്, വീഡിയോസ് എന്നിവയും ഇതിൽ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു.
https://www.facebook.com/Malayalivartha

























