സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല.. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ "വെടിക്കെട്ട്" ആരംഭിക്കും... നിർണായക വെളിപ്പെടുത്തലുമായി എൻ.എം. ബാദുഷ

വൈപ്പിനിൽ വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണനു കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റത്. കൈകൾക്കു പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. ഇപ്പോഴിതാ സംഭവത്തിൽ പുതിയ വിവരങ്ങളുമായി നിർമാതാക്കളിലൊരാളായ എൻ.എം. ബാദുഷ രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയായിരുന്നു...
സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ "വെടിക്കെട്ട്" ആരംഭിക്കുമെന്ന് പറഞ്ഞു കുറിപ്പ് അവസാനിപ്പിക്കുകയാണ്.
വള്ളത്തിൽനിന്നു കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണു വൈകിട്ട് ഏഴോടെ അപകടമുണ്ടായത്. 5 മുതൽ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ കൈയിലേക്ക് വീണു തീ പടരുകയായിരുന്നു. രണ്ടു കൈയ്ക്കും പൊള്ളലേറ്റു. തുടർന്നു വൈപ്പിനിലെ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് സർജറി വേണമെന്നു ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ചത്തേക്കു സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവർത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. താരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നു സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്.
https://www.facebook.com/Malayalivartha

























