ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു ആ സമയത്ത്... ആ കല്യാണം മുടക്കണം... സുനിയുമായി ഇത്തരമൊരു ബന്ധം നടിക്ക് ഉണ്ടെന്ന് കാണിക്കാനായിരുന്നു പദ്ധതി... അതിലൂടെ അവള്‍ക്ക് കിട്ടുന്ന നല്ല വിവാഹ ബന്ധം ഇല്ലാതാക്കണം.. അതായിരുന്നു ലക്ഷ്യം! എന്നാല്‍ കാവ്യയുടെ പെൺ പകയിൽ ദിലീപ് വിചാരിച്ചതില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി... കൂടുതൽ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തുകയാണ് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് അടങ്ങാത്ത പകയെന്ന് തുറന്ന് പറയുകയാണ് ലിബര്‍ട്ടി. ഇത്രയും ക്രൂരമായി നടിയെ ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാവില്ലെന്നും ബഷീര്‍ പറഞ്ഞു. ദിലീപുമായി തനിക്കുള്ള ബന്ധം മഞ്ജു വാര്യരോട് അതിജീവിത പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവന്‍ കാവ്യയ്ക്കാണ്. പുരുഷന്മാരുടെ മനസല്ല പെണ്‍കുട്ടികളുടേത്. ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്ക്ക് പെണ്‍പകയുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു ആ സമയത്ത്. ആ കല്യാണം മുടക്കണം. സുനിയുമായി ഇത്തരമൊരു ബന്ധം നടിക്ക് ഉണ്ടെന്ന് കാണിക്കാനായിരുന്നു പദ്ധതി. അതിലൂടെ അവള്‍ക്ക് കിട്ടുന്ന നല്ല വിവാഹ ബന്ധം ഇല്ലാതാക്കണം. അതായിരുന്നു ലക്ഷ്യം. എന്നാല്‍ ദിലീപ് വിചാരിച്ചതില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോയി. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാവില്ല. പള്‍സര്‍ സുനി വേറെ തന്ത്രം ഉപയോഗിച്ചതാവും. ഇതെല്ലാം തന്റെ നിഗമനമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതേസമയം മഞ്ജു വാര്യര്‍ക്ക് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു. മഞ്ജുവിനെ ഫോണില്‍ കിട്ടണമെങ്കില്‍ പോലും നേരിട്ട് കിട്ടില്ല. ദിലീപിന്റെ അമ്മയാണ് ഫോണ്‍ എടുത്തിരുന്നത്. വിശദമായി എല്ലാം ചോദിച്ചറിഞ്ഞേ ഫോണ്‍ കൊടുക്കൂ. ഒരു സ്വാതന്ത്ര്യവും അവര്‍ക്ക് ആ വീട്ടില്‍ ഇല്ലായിരുന്നു. ഇതൊന്നും മഞ്ജു എന്നോട് എന്നും തുറന്ന് പറഞ്ഞിട്ടില്ല. അന്ന് മഞ്ജു ഹോട്ടലില്‍ വെച്ച് മീനാക്ഷിയെ കെട്ടിപ്പിടിച്ച് കരയുന്നത് ഞാന്‍ കണ്ടിരുന്നു. ദിലീപിനെ കണ്ടില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ദിലീപിനെ അന്വേഷിച്ച് പോയപ്പോള്‍ ഒരു ബാത്ത് റൂമില്‍ ഇരുന്ന് ദിലീപ് കാവ്യാ മാധവനെ വിളിക്കുകയാണ്. ഇതെല്ലാം മീശമാധവന്‍ നടക്കുന്ന സമയത്താണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ദിലീപിനെ അന്ന് ഒരുപാട് ഞാന്‍ തെറി പറഞ്ഞിരുന്നു. മഞ്ജു അവിടെ നില്‍ക്കുന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞു. ഒടുവില്‍ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് അവരെ കാറില്‍ കയറ്റി വിട്ടത്. മീശമാധവന്റെ 125ാം ദിവസമായിരുന്നു സംഭവം. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന്, മീനാക്ഷി നാല് മാസം മാത്രമാണ് ആ സമയത്തെ പ്രായം. ഇന്ന് പറയുന്നത് പോലെയല്ല കാര്യങ്ങള്‍. സിനിമാ മേഖലയിലുള്ള ഒരുപാട് പേര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാം. അന്ന് കാവ്യയുമായുള്ള ബന്ധം ഇത്ര രൂക്ഷതയില്ലായിരുന്നു. ദിലീപും കാവ്യയും ഒരു ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ പരിപാടിക്കിടെയായിരുന്നു പ്രശ്‌നങ്ങള്‍ എന്നത് തെറ്റിദ്ധാരണയാണ്. ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയില്ലെന്നായിരുന്നു ദിലീപ് വിചാരിച്ചത്.
കാവ്യയുടെ വിവാഹത്തിന്റെ സമയത്ത്, മഞ്ജു നീ രക്ഷപ്പെട്ടല്ലോ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്ന് സംയുക്താ വര്‍മ അടക്കമുള്ളവര്‍ അവിടെയുണ്ടായിരുന്നു. മഞ്ജുവിന് കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന് ഉറപ്പാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് ഉറപ്പാണ്. ഞാനാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മമ്മൂട്ടി ഈ കേസില്‍ ഇടപെട്ടില്ലെങ്കില്‍, ദിലീപിനെ അറസ്റ്റ് ചെയ്യുമെന്നും, ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇതിന് കാരണം മമ്മൂട്ടിയും പിണറായിയും തമ്മിലുള്ള വ്യക്തി ബന്ധമാണ്. പക്ഷേ പിണറായി ഇത് തള്ളുകയാണ് ചെയ്തത്. ദിലീപിനെ ഈ ആക്രമിക്കപ്പെട്ട കുട്ടിയെ ആദ്യമായി പരിചയപ്പെടുത്തുന്നത് ഞാനാണ്. ഫെഡറേഷന്റെ ഉദ്ഘാടന സമയത്തായിരുന്നു ഇത്. അന്ന് അവള്‍ കമലിന്റെ പടത്തില്‍ ചെറിയൊരു വേഷം ചെയ്തതേ ഉണ്ടായിരുന്നൂള്ളൂ. ദിലീപും അവിടെ വന്നിരുന്നു. ഞാനാണ് നടിയെ പരിചയപ്പെടുത്തിയത്. അന്ന് ദിലീപുമൊത്തുള്ള സിനിമ അവര്‍ക്ക് ചെയ്യാനായില്ല. ഭാവിയില്‍ പരിഗണിക്കാമെന്ന് ദിലീപ് ഉറപ്പ് കൊടുത്തിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ലിബർട്ടി ബഷീർ.
https://www.facebook.com/Malayalivartha

























