വർഷങ്ങൾ നീണ്ട പ്രണയത്തിന് പിന്നാലെ വിവാഹം! അധികനാൾ ദാമ്പത്യം നീളില്ലെന്ന ജോത്സ്യന്റെ പ്രവചനം തലയ്ക്ക് മുകളിൽ! വിവാഹത്തിന്റെ രണ്ടാം നാൾ തന്നെ ഇരുവർക്കും വക്കീൽ നോട്ടീസ്.. പ്രവചനം ഫലിച്ച് തുടങ്ങി! പണി തിരുപ്പതിയിൽ നിന്നും... ക്ഷമാപണത്തിലും ഒതുങ്ങാതെ തിരുപ്പതി ദേവസ്ഥാനം ബോർഡ്

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായത് ജൂൺ ഒമ്പതിനായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. എന്നാൽ വിവാഹശേഷം വീട്ടിൽ പോലും കയറാതെ ഇരുവരും എത്തിയത് ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായിരുന്നു. തങ്ങളുടെ വിവാഹ ജീവിതത്തിനായി ദേവനോട് അനുഗ്രഹം വാങ്ങാൻ എത്തിയതായിരുന്നു അവർ. ഇപ്പോഴിതാ ഇരുവരുടെയും സന്ദർശനം പുതിയൊരു വിവാദത്തിന് തിരി തെളിയിച്ചിരിക്കുകയാണ്. ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ച് നടന്നതിനും ഫോട്ടോഷൂട്ട് നടത്തിയതിനും ദമ്പതികൾക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരിക്കുകയാണ്.
എന്നാൽ, ഇതിന് ക്ഷമാപണം നടത്തി ശിവൻ ഇപ്പോൾ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. ഇന്റർനെറ്റിൽ വൈറലായ ചിത്രങ്ങളിലും വീഡിയോകളിലും നയൻതാര തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പുമിട്ട് നടക്കുന്നതാണ്. തിരുമല തിരുപ്പതി ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറയുന്നതനുസരിച്ച് ക്ഷേത്രപരിസരത്ത് ചെരിപ്പുകൾ ധരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു, "നയനതാര മാട തെരുവിൽ പാദരക്ഷകൾ ഇട്ട് നടക്കുന്നത് കണ്ടു. ഞങ്ങളുടെ സെക്യൂരിറ്റി ഉടൻ പ്രതികരിച്ചു. അവർ ക്ഷേത്ര പരിസരത്ത് ഫോട്ടോ ഷൂട്ട് നടത്തിയതായി ഞങ്ങൾ ശ്രദ്ധിച്ചു, അതും നിരോധിച്ചിരിക്കുകയാണ്. ക്ഷേത്രത്തിൽ സ്വകാര്യ ക്യാമറകൾ അനുവദിക്കില്ല. ഞങ്ങൾ നയൻതാരയ്ക്ക് നോട്ടീസ് നൽകുന്നുണ്ട്. സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് ഒരു വീഡിയോ നൽകാൻ അവർ ആഗ്രഹിച്ചു. എന്നിരുന്നാലും, നോട്ടീ അയക്കാനാണ് ഞങ്ങളുടെ തീരുമാനം. - ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞു.
ഉടൻ തന്നെ വിഘ്‌നേഷ് ശിവൻ തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡിന് ക്ഷമാപണ കത്ത് അയച്ചു. “കല്യാണം കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ പോലും പോകാതെ നേരെ തിരുപ്പതി ക്ഷേത്രത്തിൽ പോയി. അതിനു ശേഷം അമ്പലത്തിൽ ഒരുപാട് പേർ വന്ന് ഞങ്ങളെ വളഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി കുറച്ചു കഴിഞ്ഞു തിരികെ ഏഴുമലയൻ ക്ഷേത്രത്തിനു മുന്നിൽ എത്തി. ഞങ്ങൾ പെട്ടെന്ന് ഫോട്ടോഷൂട്ട് പൂർത്തിയാക്കി അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു. ഞങ്ങളെ കണ്ടാൽ ആരാധകർ വളയുമെന്നതിനാൽ ചെരുപ്പ് ധരിക്കാൻ വിലക്കുണ്ടായിരുന്നിടത്ത് ഞങ്ങൾ ചെരുപ്പിട്ടാണ് നടക്കുന്നതെന്ന കാര്യം ശ്രദ്ധയിൽ പെട്ടില്ല. അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു. തിരുപ്പതിയിൽ വച്ച് വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി കഴിഞ്ഞ മാസം അഞ്ച് തവണ തിരുപ്പതിയിൽ പോയി. പല കാരണങ്ങളാൽ തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ഞങ്ങളുടെ വിവാഹം നടത്താൻ കഴിഞ്ഞില്ലെന്നും വിഘ്‌നേശ് ശിവൻ വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് നയൻതാരയും വിഘ്നേഷ് ശിവനും തിരുപ്പതിയിലും മറ്റ് നിരവധി ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
വിവാഹത്തിന്റെ രണ്ടാം നാൾ തന്നെ ഇരുവർക്കും വക്കീൽ നോട്ടീസ് കിട്ടിയതോടെ വീണ്ടും ജോത്സ്യന്റെ വാക്കുകൾ കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് ജ്യോത്സ്യന്‍ രംഗത്ത് എത്തിയത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അധികനാള്‍ ദാമ്പത്യം നീണ്ടു പോകില്ല എന്നായിരുന്നു്ജ്യോത്സൻ്റെ കണ്ടെത്തല്‍. നയൻസിൻ്റെ ജാതകം സാമന്തയുടെ ജാതകത്തിന് സമാനമാണെന്നും ജ്യോത്സൻ കണക്കുകൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ ജാതകദോഷ തീര്‍ത്തതിന് ശേഷമാണ് വിവാഹം നടക്കുന്നതെന്നും ജ്യോത്സ്യൻ്റെ പ്രവചനത്തിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























