ഒരു നടിയായത് കൊണ്ട് എപ്പോഴും ശരീര സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കണം.. അത് നിലനിര്‍ത്തുകയും വേണം.. അല്ലെങ്കില്‍ വളരെ മോശമായ അഭിപ്രായങ്ങള്‍ നേരിടേണ്ടി വരും! ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ട് വല്ലാതെ തടിച്ചിരുന്ന ഐശ്വര്യയുടെ ആ ലുക്കിൽ താരം തന്നെ പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞത്...

ബോളിവുഡിലെ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും താരമൂല്യമേറിയ നായിക കൂടിയാണ്. 90കളിൽ താരപദവിയിലേറി പിന്നീട് വിവാഹശേഷം വെള്ളിത്തിരയിൽ അത്ര സജീവമല്ലാത്ത ഐശ്വര്യ റായിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. എന്നാല്‍ ശരീരസൗന്ദര്യത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായിട്ടും വന്നിട്ടുണ്ട്. ഒരിടക്കാലത്ത് ഐശ്വര്യ റായി വല്ലാതെ തടിച്ചിരുന്നു. ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ടുള്ള ആ ലുക്കിനാണ് വിമര്‍ശനം ലഭിച്ചത്. അത് ബോഡി ഷെയിമിങ്ങിലേക്ക് വരെ എത്തുകയും ചെയ്തു.
എന്നാല്‍ അവര്‍ക്കുള്ള തക്കമറുപടി ഐശ്വര്യ തന്നെ നല്‍കിയ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിവും സൗന്ദര്യവും കൊണ്ട് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായി. എന്നാല്‍ മുന്‍വിധികളും വിമര്‍ശനങ്ങളുമാണ് പലപ്പോഴും നടിയെ തേടി എത്താറുള്ളത്. ഐശ്വര്യ പങ്കെടുക്കുന്ന പരിപാടികളും എയര്‍പോര്‍ട്ടില്‍ വരുന്നത് പോലും വലിയ വാര്‍ത്തയാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രസവത്തിന് ശേഷം തടിച്ചിയായി നടി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു നടിയായത് കൊണ്ട് എപ്പോഴും ശരീര സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കണം. അത് നിലനിര്‍ത്തുകയും വേണം. അല്ലെങ്കില്‍ വളരെ മോശമായ അഭിപ്രായങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐശ്വര്യയുടെ അനുഭവത്തിലൂടെ പറയാം. ഐശ്വര്യ ഗര്‍ഭിണിയായിരുന്ന കാലത്ത് അവളുടെ ശരീരത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളില്‍ വരെ വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഐശ്വര്യ തന്നെ ഒരു അഭിമുഖത്തില്‍ അതിനുള്ള മറുപടി കൊടുത്തിരുന്നു. 'ഇത് അമ്മയായതിന് ശേഷമുള്ള കാര്യമല്ല. സന്ദര്‍ഭത്തിന് അനുസരിച്ച് ബോഡി ഷെയിമിങ്ങിനെ പരാമര്‍ശിക്കുന്നതാണ്.
കാരണം ശരീരത്തിന്റെ ഘടന മാറുന്നത് ഒരു വശത്ത് നിന്ന് മാത്രമാണ് കാണുന്നത്. ഇത്രയും കാലം എന്റെ ജീവിതത്തില്‍ ഇത്തരം വിമര്‍ശനങ്ങളും വിധി കല്‍പ്പിക്കലും ഉണ്ടാവുന്നത് കൊണ്ടാണ് ഞാന്‍ ശരീരം അതുപോലെ നിലനിര്‍ത്തി വന്നതെന്നും ഐശ്വര്യ പറയുന്നു. എനിക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് സത്യമാണ്. എനിക്കതില്‍ നന്ദിയുമുണ്ടെന്നാണ് താരം പറഞ്ഞത്.
https://www.facebook.com/Malayalivartha






















