എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ നിർമ്മാതാവിനെ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണി! തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ.. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പോലീസിൽ പരാതി നൽകി തൃശൂർ സ്വദേശി

കേരളത്തിൽ ഇപ്പോൾ ഹണി ട്രാപ് സ്ഥിര കാഴ്ചയായി മാറുകയാണ്. ഇപ്പോഴിതാ നിരവധി മലയാളം സിനിമകളുടെ നിർമ്മാതാവിനെ കുടുക്കി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് മലയാള സിനിമ. തൃശൂർ സ്വദേശിയായ സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി നഗ്ന ദൃശ്യം പകർത്തി കോടികൾ തട്ടിയെടുത്തതായി പരാതി നൽകിയതോടെ സംഭവം പുറം ലോകം അറിയുന്നത്. നിർമ്മാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തതായും, ഭീഷണി സഹിക്കാനാവാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു എന്നും നിർമ്മാതാവ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ ഒല്ലൂരിൽ പോലീസിനു പരാതി നൽകി. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് നിർമ്മാതാവ് പരാതി നൽകിയിട്ടുള്ളത്.
സംഭവത്തിൽ അജിനി സണ്ണി എന്ന യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരനായ നിർമ്മാതാവിന്റെ സ്ഥാപനത്തിലെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഈ സമയം, അജിനി സണ്ണിയ്ക്ക് നിർമ്മാതാവ് പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. മുറിയിലെത്തിയതും പ്രതികൾ ബലമായി നഗ്ന ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഭയം മൂലം പലപ്പോഴായി പ്രതികൾക്ക് 1.70 കോടി രൂപ നൽകിയെന്നും സാമ്പത്തികമായി തകർന്നതോടെ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും നിർമ്മാതാവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























