Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാണിക്യമലരായ പൂവീ... മറ്റൊരു മാപ്പിളപ്പാട്ടിന്റെ ട്യൂണില്‍ 40 വര്‍ങ്ങള്‍ക്ക് മുമ്പ് താന്‍ പാടിയ ഗാനമെന്ന് എരഞ്ഞോളി മൂസ

18 FEBRUARY 2018 01:22 PM IST
മലയാളി വാര്‍ത്ത

മാണിക്യമലരായ പൂവീ എന്ന ഒറ്റഗാനം കൊണ്ട് പ്രിയാ വാര്യര്‍ എന്ന പുതുമുഖ നായിക ലോക പ്രശസ്തയായപ്പോള്‍ ഒപ്പം പ്രശസ്തി നേടിയ ഒരുപാടുപേരുണ്ട്. അറിയപ്പെടാതിരുന്ന നിരവധിപേരാണ് ഈ പാട്ട് വഴി ലോകത്തിന് പരിചിതരായത്. പാട്ട് എഴുതിയ തലശ്ശേരി സ്വദേശി പിഎംഎ ജബ്ബാര്‍ ആയിരുന്നു അതിലൊരാള്‍. പാട്ടിന് സംഗീതം നല്‍കുകയും ആദ്യമായി ആലപിക്കുകയും ചെയ്ത തലശ്ശേരി സ്വദേശി തന്നെയായ കെ റഫീഖ് ആയിരുന്നു രണ്ടാമത്തെയാള്‍.

ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഗാനരംഗത്തിലെ ആ കണ്ണിറുക്കല്‍ രംഗം ഏറ്റെടുത്തു വിജയിപ്പിച്ച പ്രേക്ഷകര്‍ ഗാനം എഴുതുകയും സംഗീതം നല്‍കുകയും ചെയ്ത പ്രതിഭകളെയും അനുമോദിക്കാന്‍ മടി കാണിച്ചില്ല. എന്നാല്‍ കെ റഫീഖ് എന്ന പിന്നണി ഗായകന്‍ സംഗീതം നല്‍കിയെന്ന് അവകാശപ്പെടുന്ന മാണിക്യമലരായ പൂവിക്ക് മറ്റൊരു അവകാശിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മാപ്പിളപ്പാട്ട് കലാകരനായ എരഞ്ഞോളി മൂസ.

മാണിക്യമലരായ പൂവീ എന്നു തുടങ്ങുന്ന ഗാനം മറ്റൊരു മാപ്പിളപ്പാട്ടിന്റെ അനുകരണമാണെന്നാണ് എരഞ്ഞോളി മൂസ അവകാശപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീര്‍ മുഹമ്മദ് പാടി തരംഗം സൃഷ്ടിച്ച 'മുത്ത് വൈര കല്ല് വെച്ച' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ട്യൂണിലാണ് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മാണിക്യമലരായ പൂവീ എന്ന ഗാനം പാടിയത്. അതേ ട്യൂണ്‍ തന്നെയാണ് ആ ഗാനം ഇന്ന് അഡാര്‍ ലൗ എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. പീര്‍ മുഹമ്മദിന്റെ ഹാര്‍മോണിയം വായനക്കാരനായിരുന്ന മാളിയേക്കല്‍ ജലീല്‍ എന്ന വ്യക്തിയാണ് ഈ പാട്ടിന് സംഗീതം നല്‍കിയത്.

എന്നാല്‍ ഈ പാട്ടിന് സംഗീതം നല്‍കിയത് താനാണെന്ന് കെ റഫീഖ് അവകാശപ്പെടുന്നതിന്റെ പിന്നിലെ കാരണം അറിയില്ലെന്ന് എരഞ്ഞോളി മൂസ പറയുന്നു. ഈ ഗാനം ആദ്യം പാടിയത് താനാണെന്നും റഫീഖ് അവകാശപ്പെടുന്നു എന്നാല്‍ ഗാനമേള വേദികളിലോ മറ്റ് എവിടെയെങ്കിലുമോ അദ്ദേഹം ഈ പാട്ട് തനിയെ പാടുന്നത് താനിതുവരെ കണ്ടിട്ടില്ലെന്നും എരഞ്ഞോളി മൂസ പറയുന്നു. ഇക്കാര്യത്തില്‍ തലശ്ശേരിക്കാര്‍ക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകില്ലെന്നും മൂസ പറഞ്ഞു.

ജിദ്ദയില്‍ ഒരിക്കല്‍ മാപ്പിളപ്പാട്ടിന്റെ വേദിയില്‍ വെച്ച് ഈ പാട്ട് എഴുതിയ പിഎംഎ ജബ്ബാര്‍ തന്റെ അരികില്‍ വന്ന് 'നിങ്ങള്‍ ഈ പാട്ട് പാടിയതിനു ശേഷമാണ് തനിക്കൊരു അഡ്രസുണ്ടായതെന്ന്' പറഞ്ഞിരുന്നുവെന്നും എരഞ്ഞോളി മൂസ ഓര്‍ത്തെടുത്തു. എന്നാല്‍ എന്തുകൊണ്ടാണ് കെ റഫീഖ് പാട്ടിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതെന്ന് മനസിലാകുന്നില്ല. തന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നും അല്ലാതെ മറ്റുള്ളവര്‍ ചെയ്തുവെച്ചതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കരുതെന്നും മൂസ പറഞ്ഞു. റഫീഖിനെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയല്ല താന്‍ സംസാരിക്കുന്നത്. എന്നാല്‍ വാസ്തമവമിതാണെന്നിരിക്കെ അത് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും മൂസ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ പാട്ടില്‍ വളരെ മനോഹരമായ പ്രേമരംഗമാണ് ചിത്രീകരിച്ചതെന്നും ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഇത്ര മനോഗരമായ ഒരു പ്രണയരംഗം കണ്ടിട്ടില്ലെന്നും അഭിനന്ദന സൂചകമായി എരഞ്ഞോളി മൂസ പറഞ്ഞു. എന്നാല്‍ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും മൂസ കൂട്ടിച്ചേര്‍ത്തു. ഈ ഗാനരംഗത്തില്‍ ആ കുട്ടികളുടെ പ്രകടനമാണ് വിജയിച്ചത് അല്ലാതെ പാട്ടല്ല, ഏത് പാട്ടായിരുന്നെങ്കിലും ആ രംഗം വിജയിക്കുമായിരുന്നു. അതിനാല്‍ വിവാദത്തിനിടയാകുമെന്ന് ഊഹിക്കാന്‍ കഴിയുന്ന ഈ പാട്ട് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും മൂസ കൂട്ടിച്ചേര്‍ത്തു.

പാട്ടുകാരന്‍ എപ്പോഴും മൂന്നാംസ്ഥാനക്കാരനായിരിക്കും. പാട്ട് എഴുതിയയാള്‍ക്കായിരിക്കും ഒന്നാംസ്ഥാനം. സംഗീതം ചെയ്തയാള്‍ രണ്ടാമതായിരിക്കും. അതിനാല്‍ തന്നെ ഈ പാട്ട് സിനിമയില്‍ ഉപയോഗിക്കുന്നതിന് രചയിതാവായ ജബ്ബാറിന്റെ അനുവാദം മാത്രം മതി. എന്നാല്‍ ഈ പാട്ട് എങ്ങനെയാണ് പരിചയമെന്ന് ആയിരം പേരോട് ചോദിച്ചാല്‍ അത്രയും പേരും തന്റെ പേരാണ് പറയുകയെന്നും എരഞ്ഞോളി മൂസ പറയുന്നു. പാട്ട് ഇപ്പോള്‍ ഫെയ്മസ് ആയതിന്റെ പേരില്‍ താന്‍ അവകാശം ഏറ്റെടുക്കുന്നതല്ലെന്നും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതല്ലെന്നും മൂസ പറഞ്ഞു.

അതേസമയം ഈ ഗാനരംഗത്തില്‍ അത്ര നല്ല പ്രണയരംഗം സൃഷ്ടിച്ച ഒമര്‍ ലുലുവിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും മൂസ പറഞ്ഞു. ഇതുവരെയുള്ള ജീവിതത്തിനിടയില്‍ ഇത്ര മനേഹരമായ മറ്റൊരു പ്രണയരംഗം കണ്ടിട്ടില്ല. യാതൊരു അശ്ലീലവും ഇല്ലാതെ ഓമനത്വമാര്‍ന്നൊരു പ്രണയരംഗം. അപ്പോഴും ഒരു അഭിപ്രായവ്യത്യാസം മത്രം, ഈ രംഗങ്ങള്‍ക്ക് ഏത് പാട്ടിട്ടാലും വിജയിക്കുമെന്നിരിക്കെ വിവാദമുണ്ടാക്കാനനായി ഈ പാട്ട് തന്നെ ഉപയോഗിക്കേണ്ടിയിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (21 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (32 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (40 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (1 hour ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (1 hour ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (6 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (7 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (7 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends