Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

24 MARCH 2026 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും

അക്ഷരം ആരോഗ്യം: കുട്ടികള്‍ ഹെല്‍ത്ത് അമ്പാസഡര്‍മാരാകുന്നു, സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി: എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്

കേരളത്തിലെ വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്. അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐ.വി.എഫ് സെന്ററുകൾ തുറക്കുന്നതിലൂടെ സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്. കേരളത്തിൽ ക്രാഫ്റ്റ് ഫെർട്ടിലിറ്റിക്കുള്ള ശക്തമായ ക്ലിനിക്കൽ പാരമ്പര്യവും, നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയുടെ ദേശീയ ശൃംഖലയും അത്യാധുനിക സാങ്കേതിക വിദ്യയും ഒത്തുചേരുന്നതാണ് ഈ സഹകരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.വി.എഫ് ലാബ് സംവിധാനങ്ങൾ, ഭ്രൂണ തിരഞ്ഞെടുപ്പിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും.

"കേരളത്തിലെ ജനനനിരക്ക് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് 1.35 മുതൽ 1.7 വരെയാണ്, എന്നാൽ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ട കുറഞ്ഞ നിരക്ക് (Replacement Level) 2.1 ആണ്. ഈ സാഹചര്യത്തിൽ വന്ധ്യതാ ചികിത്സാ രംഗത്ത് കൂടുതൽ മികച്ച സൗകര്യങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ പ്രൊഫ. ഡോ. സി. മുഹമ്മദ് അഷ്റഫ് പറഞ്ഞു. 1999 മുതൽ പതിനായിരക്കണക്കിന് ദമ്പതികൾക്ക് ആശ്വാസമായ ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും, ഇന്ത്യയിലെ പ്രമുഖരായ നോവ ഐ.വി.എഫും കൈകോർക്കുന്നത് ഈ ലക്ഷ്യത്തോടെയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കൊച്ചു നഗരങ്ങളിലേക്കും ആധുനിക ചികിത്സ എത്തിക്കാനും, പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാനും വിദഗ്ദ്ധരായ ഡോക്ടർമാരെ പരിശീലിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"പ്രത്യുൽപാദന ആരോഗ്യ രംഗത്ത് ഡോ. അഷ്റഫും ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നൽകുന്ന മികച്ച സേവനങ്ങളും അവരുടെ ശാസ്ത്രീയ ചികിത്സാ രീതികളും പ്രശംസനീയമാണ്. കേരളത്തിൽ വന്ധ്യതാ ചികിത്സയെക്കുറിച്ചുള്ള അവബോധം കൂടിവരുന്ന സാഹചര്യത്തിൽ, എ.ഐ ഉപയോഗിച്ചുള്ള ഭ്രൂണ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇവിടുത്തെ രോഗികൾക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും. വരും വർഷങ്ങളിൽ കേരളത്തിലെ 10 പ്രധാന നഗരങ്ങളിലേക്ക് ഞങ്ങളുടെ സേവനം വിപുലീകരിക്കും." നോവ ഐ.വി.എഫ് ഫെർട്ടിലിറ്റി സി.ഇ.ഒ ശോഭിത് അഗർവാൾ പറഞ്ഞു. ഈ സഹകരണം ഇന്ത്യൻ ഐ.വി.എഫ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വിശാൽ ബാലി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഈ രംഗത്തുണ്ടാകുന്ന അത്യാധുനിക മാറ്റങ്ങൾ രോഗികളിലേക്ക് എത്തിക്കാനും, ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സാ രീതികൾ ഉറപ്പുവരുത്തി മികച്ച വിജയം കൈവരിക്കാനും ഈ കൂട്ടുകെട്ടിലൂടെ സാധിക്കും. രോഗീ കേന്ദ്രീകൃതമായ ഈ സമീപനം വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് പ്രതിവർഷം മൂന്ന് ലക്ഷത്തോളം ഐ.വി.എഫ് ചികിത്സകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഐ.വി.എഫ് ഇന്ന് കൂടുതൽ ജനകീയമായി മാറിക്കഴിഞ്ഞു. വിട്രിഫിക്കേഷൻ, പി.ജി.ടി, എ.ഐ അധിഷ്ഠിത ഭ്രൂണ തിരഞ്ഞെടുപ്പ് തുടങ്ങിയ നൂതന രീതികൾ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഓരോ രോഗിയുടെയും ശാരീരിക അവസ്ഥ പരിഗണിച്ചുള്ള ചികിത്സാ രീതികൾ ഇന്ന് മികച്ച ഫലം നൽകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (1 hour ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (1 hour ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (1 hour ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (1 hour ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (2 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (2 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (4 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (4 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (6 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (6 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (6 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (7 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (7 hours ago)

Malayali Vartha Recommends