Widgets Magazine
18
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി...


ചരക്ക് നീക്കവും തീവ്രവാദവും ഒരുമിച്ച് പോവില്ല..മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍.. ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി..47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത്..


ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു... ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു..രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ..


പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാമിനെതിരെ ഉയർന്ന രഹസ്യ ആരോപണം.. സി പി എം ഡൽഹി കേന്ദ്രങ്ങൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി..എം.വി. ഗോവിന്ദന്റെ കസേരക്ക് ഇളക്കം തട്ടുമെന്ന് ഉറപ്പായി..


ഓൺലൈൻ ക്ലിയറൻസ് പെർമിറ്റോടെ മരുന്നുമായി സൗദിയിലേക്ക് എളുപ്പ യാത്ര; 36,000 കോടി രൂപയുടെ വരുമാനം നേടി ലുലു...

കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം..ബ്ലൂ വെയിൽ ഗെയിം കേരളത്തിലും

29 JUNE 2017 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം..ബ്ലൂ വെയിൽ ഗെയിം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കളിയിലാണ് ഇപ്പോൾ കൗമാരക്കാർ അകപ്പെട്ടുക്കൊണ്ടിരിക്കുന്നത്. മദ്യത്തിനേക്കാളും മയക്കു മരുന്നിനെക്കാളും ഭീകരമായ ഈ കളിയെ ഭീതിയോടെ അല്ലാതെ നോക്കി കാണാൻ ഒരു രക്ഷാകർത്താവിനുമാവില്ല.
പലപ്പോഴും ഒരു രാസത്തിനോ കൗതുകത്തിനോ വേണ്ടിയാണ് കുട്ടികൾ ഈ കളി ഡൌൺലോഡ് ചെയ്യുന്നത്. പ്ലേ സ്റ്റേറുകളിൽ ഈ മരണക്കളി ലഭ്യമല്ല. ഓൺലൈൻ വഴി മാത്രമാണ് ഈ കാലിൽ കുട്ടികളിലേക്ക് എത്തുന്നത്.
ഗെയിം ലെവൽ 1 ആരംഭിക്കുമ്പോൾ അവസാന ലെവലിൽ ഇത് തങ്ങളുടെ ജീവനെടുക്കുമെന്നു പാവം കുട്ടികൾ അറിയുന്നേയില്ല. 50 ദിവസമാണ് ഈ ഗെയിം കളിക്കുന്നവർക്ക് വിധിച്ചിട്ടുള്ള ആയുസ്സ്.

2013 ൽ റഷ്യയിൽ ആരംഭിച്ച ഈ മൈന്‍ഡ് മാനിപ്പുലേറ്റിംഗ് കളിയുടെ സ്ഥാപകൻ ആരാണെന്നത് ഇപ്പോഴും ദുരൂഹമാണ്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച്‌ അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ബ്ലൂ വെയിലിന്റെ രീതി.
50 ഘട്ടങ്ങൾ !!! 50 വെല്ലുവിളികൾ എന്നിങ്ങനെയാണ് ഗെയിംപുരോഗമിക്കുന്നത്. കളി തുടങ്ങുമ്പോൾ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾ തന്നെ മുന്നറിയിപ്പു നൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളിയിൽ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ് കെണിയിൽ വീഴുന്നത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്.

ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കണം. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്നതിന്റെ വീഡിയോ അയച്ചു കൊടുക്കണം. രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക,എന്നിങ്ങനെയുള്ള വിചിത്രങ്ങളായ ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു.


ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആ‍ജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം
ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അൻപതാം ദിവസം ഗെയിമറോട് ഗെയിം മാസ്റ്റർ ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്.


10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നിട് 2015-16 ൽ 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.
റഷ്യയിൽ വേരുറപ്പിച്ച മരണക്കളി ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. ഒരിക്കൽ തുടങ്ങിയാൽ പിന്നെ ഒരിക്കലും ഇതിൽ നിന്ന് വിട്ടു നിൽക്കണോ ഗെയിം ഡിലീറ്റ് ചെയ്യാനോ പറ്റില്ല. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീഷണി കലർന്ന നിർദ്ദേശം അനുസരിക്കാൻ കുട്ടികൾ നിർബന്ധിതരാകും. തുടർന്ന് സ്വന്തമായി ഇവർ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്.

കുട്ടികളുടെ സ്വഭാവത്തിൽ എന്തെങ്കിലും പ്രത്യേകതയോ കയ്യിലോ കാലിലോ മുഖത്തോ അസാധാരമായ മുറിവുകളോ കണ്ടാൽ അധ്യാപകരും രക്ഷിതാക്കളും അത് ഗൗരവമായി കാണണം. നിങ്ങളുടെ വീട്ടിലോ പരിചയത്തിലോ ഉള്ള ആരെങ്കിലും ഈ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ കുറ്റപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിൽനിന്നു പിന്തിരിപ്പിക്കണം.
ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി...  (19 minutes ago)

.ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്  (34 minutes ago)

ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു....  (49 minutes ago)

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച  (1 hour ago)

ഡാമുകളില്‍ ജലനിരപ്പ്  (1 hour ago)

ജമ്മു കാശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം...  (1 hour ago)

സൗജന്യ ഓണക്കിറ്റ് വിതരണം  (2 hours ago)

ശുഭാംശുവിന് ഉജ്ജ്വല വരവേല്‍പ്പ്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

വിവാദങ്ങള്‍ക്കിടെ വികസന നേട്ടം എണ്ണിപ്പറഞ്ഞ് സുരേഷ് ഗോപി  (9 hours ago)

കനത്ത മഴ ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (9 hours ago)

പട്ടിക പരസ്പരം കൈമാറാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും സുപ്രിംകോടതി നിര്‍ദ്ദേശം  (9 hours ago)

അധികൃതര്‍ ഒത്ത് തീര്‍പ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ  (10 hours ago)

INDIA പാകിസ്താന് മുട്ടന്‍ പണികൊടുത്ത് ഇന്ത്യ  (13 hours ago)

RAIN ALERT ശബരിമല തീര്‍ത്ഥാടകര്‍ കരുതല്‍ എടുക്കണം  (13 hours ago)

Malayali Vartha Recommends