Widgets Magazine
19
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിശക്തമായ മഴ... പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...


സ്ത്രീകളെ വലയിലാക്കി കൊന്നൊടുക്കുന്ന ‘സൈക്കോ’ സെബാസ്‌റ്റ്യൻ; ജെയ്‌നമ്മ വധത്തിൽ കൃത്യമായ തെളിവ്, മറ്റ് തിരോധാനങ്ങളിലും സംശയം!


നാലുവർഷം കാഷായം ധരിച്ച് സ്വാമിയായി പോലീസിനെ വെട്ടിച്ചുനടന്ന പോക്‌സോ കേസ് പ്രതി ഒടുവിൽ കുടുങ്ങി... കേസിൽ റിമാൻഡിൽക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു..


യമുന നദിയിൽ ജലനിരപ്പ് വീണ്ടും അപകടകരമാംവിധം ഉയർന്നു...പഴയ റെയിൽവേ പാലത്തിൽ രാവിലെ 7 മണിയോടെ ജലനിരപ്പ് 204.80 മീറ്ററായി..ഡൽഹിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

കുഞ്ഞുങ്ങളെ ചെരുപ്പിടാതെ പുറത്തിറക്കല്ലേ

12 AUGUST 2017 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

കഴിഞ്ഞ മാസം 24ന് സ്‌കോട്‌ലാന്‍ഡിലെ പ്രശസ്ത ബീച്ചുകളിലൊന്നായ ആര്‍ഡ്രോസന്‍ ബീച്ചിലേക്ക് എമിലി കവന എന്ന ഡാന്‍സ് ടീച്ചര്‍ തന്റെ ഒന്നരവയസ്സുളള മകളെയും കൊണ്ടു പോയതാണ്. മകളെ കടലിലേക്ക് ഇറക്കിയില്ല. പകരം ബീച്ചിലെ മണല്‍ പരപ്പില്‍ കളിക്കാന്‍ വിട്ടു. വൈകിട്ട് നാലുമണിവരെ മകള്‍ ബീച്ചില്‍ കളിച്ചു. ആകെമൊത്തം മണലില്‍ കുളിച്ചു നിന്ന കൊച്ചിനെയും എടുത്ത് വീട്ടിലെത്തിയ എമിലി ആദ്യമേ തന്നെ കുളിമുറിയിലേക്കാണു പോയത്. മണലൊക്കെ കഴുകി കൊച്ചിനെ നന്നായൊന്ന് കുളിപ്പിച്ചെടുത്തു. പക്ഷേ കുളി കഴിഞ്ഞ് അറിയയെ തൊട്ടതും എമിലി ഞെട്ടിപ്പോയി. തീ പോലെ പൊള്ളുന്നു. പിന്നെ ആകെയൊരു ആലസ്യവും മയക്കവും കരച്ചിലുമൊക്കെയായി അറിയക്കുട്ടി ബഹളവും തുടങ്ങി. ചുണ്ടിന് നേരിയ നീല നിറവും വന്നു. പനിയോ ജലദോഷമോ ആണെന്നാണ് എമിലി കരുതിയത്. പ്രാഥമിക ശുശ്രൂഷ അപ്പോള്‍ത്തന്നെ കൊടുത്തു.

ആരോഗ്യപരമായ കാര്യങ്ങളില്‍ ഉപദേശം തരുന്ന എന്‍എച്ച്എസ് 24ലേക്കു വിളിച്ചപ്പോള്‍ അവരും പറഞ്ഞു ഇതുവരെ എമിലി ചെയ്ത കാര്യങ്ങളെല്ലാം ശരിയാണ്, പേടിക്കേണ്ടെന്ന്. ബീച്ചില്‍ നിന്നെത്തി വെറും രണ്ടുമണിക്കൂറിനകമായിരുന്നു കുഞ്ഞിനെ കൊടുംപനി പിടികൂടിയത്. എന്തായാലും വീട്ടിലെ ചികിത്സ തുടര്‍ന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും ചൂടിന് കുറവില്ല. അപ്പോഴാണ് എമിലി ഒരു കാര്യം ശ്രദ്ധിച്ചത്. കുഞ്ഞിന് നടക്കുമ്പോള്‍ എന്തോ ബുദ്ധിമുട്ട് പോലെ. നോക്കിയപ്പോഴുണ്ട് ഇടതുകാലിന്റെ പെരുവിരലിനു സമീപം ചെറിയൊരു മുറിവ്. കാല്‍പ്പാദമാകട്ടെ ചുമന്ന് ചെറുതായി തടിച്ചിട്ടുമുണ്ട്. സമീപത്തെ ഡോക്ടറെ കാണിച്ചപ്പോള്‍ ആന്റിബയോട്ടിക്‌സ് നല്‍കി തിരിച്ചയച്ചു. പക്ഷേ തൊട്ടടുത്ത ദിവസം നോക്കിയപ്പോഴുണ്ട് കാല്‍പ്പാദത്തിലെ നീര് ഇരട്ടിയായിരിക്കുന്നു! മാത്രവുമല്ല മുറിവില്‍ നിന്ന് പഴുപ്പും പുറത്തു ചാടുന്നുണ്ട്. പിന്നെയും എന്‍എച്ച്എസ് 24ലേക്കു വിളിച്ചു.

ആന്റിബയോട്ടിക്‌സ് കഴിച്ചതിന്റേതായിരിക്കുമെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ വലുതായിരിക്കുന്ന ഭാഗം പേന കൊണ്ട് അടയാളപ്പെടുത്താനും പിറ്റേന്ന് എന്താണ് അവസ്ഥയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. പക്ഷേ തൊട്ടടുത്ത ദിവസമായപ്പോഴേക്കും ശരിക്കും ഒരു മുതിര്‍ന്നയാളുടെ കാലിന്റെയത്ര വലുപ്പമായി അറിയയുടെ ഇടതുകാല്‍പ്പാദം. അതോടെ നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. കാലിന്റെ അവസ്ഥ കണ്ടതും കുഞ്ഞിനെ അഡ്മിറ്റാക്കി. കാല്‍പ്പാദത്തെ ബാധിച്ച വിഷം മറ്റിടങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ഡോക്ടര്‍മാര്‍ എമിലിയോട് തലങ്ങും വിലങ്ങും ചോദ്യങ്ങളുന്നയിച്ചു. എന്തെങ്കിലും രാസവസ്തുക്കള്‍ കാലില്‍ പറ്റിയിരുന്നോ, എന്തെങ്കിലും ജീവി കടിച്ചിരുന്നോ എന്നൊക്കെ. പക്ഷേ എമിലിക്ക് ആകെ പറയാനുണ്ടായിരുന്നത് ബീച്ചില്‍ പോയ കാര്യമായിരുന്നു.

അവിടെ നിന്നു തിരിച്ചെത്തിയ ഉടനെ പനി ബാധിച്ചതിനെപ്പറ്റിയും പറഞ്ഞു. അതോടെയാണ് കാലിന് എങ്ങനെയാണ് ഇത്രയും ഭീകരമായ അവസ്ഥ വന്നുചേര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്. ബീച്ചില്‍ പലരും വളര്‍ത്തുനായ്ക്കളുമായി വരാറുണ്ട്. അവ മണലില്‍ മൂത്രമൊഴിക്കുന്നതും പതിവാണ്. അതില്‍ മാരകമായ അണുക്കളും കാണും. കളിക്കുന്നതിനിടെ അറിയ അതില്‍ ചവിട്ടിയതായിരിക്കാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. നേരത്തേത്തന്നെ ചെറിയൊരു മുറിവ് കാലില്‍ ഉണ്ടായിരുന്നിരിക്കണം. അതുവഴി അണുക്കളും കയറിക്കാണും. ബീച്ചില്‍ വിഷജീവികളും രാസമാലിന്യങ്ങളും ഇല്ലാത്തതും ഈ വാദം ഉറപ്പിക്കാന്‍ കാരണമായി.

അപ്പോഴും 100 ശതമാനവും ഇതാണ് പ്രശ്‌നമെന്നും പറയുന്നില്ല. അതിശക്തരായ, വിഷമേറിയ അണുക്കളായിരുന്നു അറിയയുടെ കാലിലേക്ക് കടന്നു കയറിയത്. ചികിത്സ കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വരുമായിരുന്നു. എന്തായാലും കാലിലെ പഴുപ്പും അണുബാധയേറ്റ തൊലിയും മാംസവുമെല്ലാം ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കി അറിയക്കുട്ടി ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. കാലിന്റെ വേദന ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ലെന്നു പറയുന്നു എമിലി. ആരെങ്കിലും കാലിന്നടുത്തേക്ക് കൈ കൊണ്ടു വന്നാല്‍ ഉടനെ കരച്ചിലും തുടങ്ങും. പുറത്തേക്കിറങ്ങുമ്പോള്‍ കുരുന്നുകളെ ചെരിപ്പു ധരിപ്പിക്കാന്‍ മറക്കരുതെന്നാണ് ഇതിനെപ്പറ്റി എമിലി പറയുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (13 minutes ago)

എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക്.  (16 minutes ago)

ശുഭാംശു ശുക്ലയുടെ തോളില്‍ കൈവെച്ച് അഭിനന്ദിച്ച് മോദി  (32 minutes ago)

യുവാവ് കരമനയാറ്റില്‍ മുങ്ങി മരിച്ചു... വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടതാകാമെന്ന്് പൊലീസ് നിഗമനം...  (50 minutes ago)

സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍  (7 hours ago)

യുവാക്കള്‍ക്ക് അച്ചടക്കമുള്ള പൗരന്മാരാകാന്‍ നിര്‍ബന്ധിത സൈനിക പരിശീലനം അത്യാവശ്യമെന്ന് ഗവര്‍ണര്‍  (7 hours ago)

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

രണ്ടു വയസ്സുകാരന്റെ തൊണ്ടയില്‍ മിഠായി കുടുങ്ങി  (7 hours ago)

അദ്ധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും അത് ഗൗരവത്തോടെ കാണാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം  (7 hours ago)

സി.പി.എമ്മിലെ കത്തുവിവാദം: എം.വി. ഗോവിന്ദനും മകനുമായി യാതൊരു പരിചയവുമില്ലെന്നും രത്തീന  (9 hours ago)

മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും  (10 hours ago)

റെയില്‍വേ മേല്‍പ്പാലം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

ഗെയിമുകള്‍ കളിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍  (11 hours ago)

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും  (11 hours ago)

Malayali Vartha Recommends