Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

''ഞാന്‍ ഒരു മോശം പെണ്‍കുട്ടിയാണ്, നിങ്ങളെ പോലെ നല്ല ഒരു ജോലിയില്‍ ഇരിക്കുന്ന ഒരാളുടെ സുഹൃത്താകുവാന്‍ യോഗ്യത ഉള്ളവളല്ല ഞാന്‍ താത്കാലിക സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരാണ് എന്റെ സുഹൃത്തുക്കള്‍' പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ യുവതിയെകുറിച്ചുള്ള കരളലിയിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു

28 JULY 2018 11:49 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

യു.എ.ഇ ദിബ്ബ ഫുജൈറയില് മിനിസ്ട്രി ഓഫ് ലേബറില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന യുവാവ് തൊഴില്‍ സംബന്ധിയായി പരിചയപ്പെട്ട ഒരു പാക്കിസ്ഥാനി യുവതിയെക്കുറിച്ച് പറയുന്ന കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം .

ആ കുറിപ്പ് ഇങ്ങനെ:

ഷാസിയ

...................................

ഒരു വര്‍ഷം മുന്‍പ് പരിചയ പെട്ട് മരുഭൂമിയുടെ തിരക്കിലേക്ക് നടന്നു മറഞ്ഞു പോയ ഷാസിയ എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയെ വീണ്ടും ഓര്‍ക്കാനും അവളെ കുറിച്ച് നിങ്ങളോടു പറയാനും ടാക്‌സി കാരന്‍ വഴി അവള്‍ എനിക്ക് കൊടുത്ത് വിട്ട ( ഒരു വര്‍ഷം മുന്‍പ് എന്നോട് കടം വാങ്ങിയ ) നൂറു ദിര്‍ഹവും എനിക്ക് വന്ന അവളുടെ കോളും ആണ് .

അവള്‍ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് അവസാനം പറയാം .

ഷാസിയയെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ഒരു വര്‍ഷം മുന്‍പുള്ള ഒരു ആഗസ്ത് മാസത്തില്‍ നിന്നാണ് .

കാലത്തെ ഡ്യൂട്ടിക്ക് ഓഫീസിലേക്ക് പോകുമ്പോള്‍ മൊബൈലിലേ ക്ക് വന്ന അപരിചിത നമ്പറില്‍ മറുതലക്കല്‍ മനോഹരമായ ശബ്ദത്തിലും അതിനേക്കാള്‍ മനോഹരമായ ഉറുദുവിലും അവള്‍ ആദ്യമായി എന്നോട് സംസാരിച്ചു .

വിസ ക്യാന്‍സല്‍ ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു അവളുടെ പ്രശ്‌നം .

എന്തോ കൗതുകം കൊണ്ട് മൊബൈലിലൂടെ സംസാരിക്കാന്‍ പറ്റില്ല , തിരക്കാണ് , ഓഫീസിലേക്ക് വരൂ അവിടെ നിന്നും മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം എന്ന് പറഞ്ഞത് മനോഹരമായ ശബ്ദത്തിന്റെ ഉടമയെ കാണുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു .

അല്‍പ സമയത്തിനുള്ളില്‍ ഓഫീസിലേക്ക് അവള്‍ കടന്നു വന്നു .

ശബ്ദം പോലെ തന്നെ കാണാന്‍ ഭംഗിയുള്ളവള്‍ , ഹിന്ദി സിനിമകളിലെ നായികയെ പോലെ .

പക്ഷെ നിറം കെട്ട കണ്ണില്‍ നിരാശയും ആശങ്കയും ...

അവള്‍ പറഞ്ഞു തുടങ്ങുകയാണ് , ശമ്പളം കിട്ടുന്നില്ല , പാകിസ്ഥാനിയായ സ്ഥാപന ഉടമ പുതിയ ജോലി തേടാന്‍ വിസ ക്യാന്‍സല്‍ ചെയ്തു തരുന്നതും ഇല്ല ... എന്ത് ചെയ്യും ?

' സമയമെടുക്കും , താമസിക്കാന്‍ റൂമും ഭക്ഷണം കഴിക്കാന്‍ പൈസയും ഉണ്ടോ ? ' ഞാന് ചോദിച്ചു .

' എസ് , എനിക്ക് പുതിയ ജോലി ശരിയായിട്ടുണ്ട് , അവിടേക്ക് മാറിയില്ലെങ്കില്‍ ... എന്റെ കുട്ടികള്‍ ......' അവളുടെ കണ്ണുകള്‍ നിറഞ്ഞു .

അവള്‍ ലേബറില്‍ കേസ് ഫയല് ചെയ്തു ...

എന്റെ മൊബൈലില്‍ അവള്‍ ഇടയ്ക്കിടെ വിളിക്കും , വാട്‌സ് ആപ്പില്‍ മെസ്സേജ് അയക്കും ...

നിരവധി കേസുകളായി ഇതുപോലെ ഒരു പാട് പെണ്‍കുട്ടികള്‍ വരാറുണ്ട് , പക്ഷെ എന്തോ ഒരു അടുപ്പം ഷാസിയയോട് .

പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിച്ചു തുടങ്ങിയിരിക്കുന്നു .

' എനിക്ക് ഷാസിയയുടെ സുഹൃത്താക്കണം '

ഒരു ദിവസം മെസ്സേജില് ഞാന് അവളോട് ചോദിച്ചു .

' നിങ്ങളെ പോലെ നല്ല ഒരു ജോലിയില്‍ ഇരിക്കുന്ന ഒരാളുടെ സുഹൃത്താകുവാന്‍ യോഗ്യത ഉള്ളവളല്ല ഞാന്‍ '

' എന്ത് പറ്റി '

' ഞാന്‍ ഒരു മോശം പെണ്‍കുട്ടിയാണ് ... താത്കാലിക സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരാണ് എന്റെ സുഹൃത്തുക്കള്‍ ... '

' ഞാന് നല്ല ആളാണെന്നു താങ്കളോട് ആരാ പറഞ്ഞെ '

' നിങ്ങള്‍ ഒരിക്കലും ഇത്തരം സൗഹൃദങ്ങള്‍ തേടി പോകില്ല എന്നറിയാം , എനിക്ക് പേടിയാണ് , എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെ വിളിക്കുന്നത് പോലും പേടിച്ചിട്ടാണ് , ഞാന്‍ കാരണം നിങ്ങള്‍ക്ക് ഒരു മോശം പേര് ഉണ്ടാവരുത് , നമ്മള്‍ താമസിക്കുന്നത് വളരെ ചെറിയ ഒരു പ്രദേശത്താണ് , എല്ലാവരും പരസ്പരം അറിയുന്ന ഒരു ചെറിയ പ്രദേശത്തു ....'

'.......... '

' എന്റെ ഒരു പാട് സൗഹൃങ്ങള്‍ക്കിടയില്‍ നിങ്ങളെ നന്മയുള്ള ഒരു സഹോദരനായി കാണാനാണ് എനിക്കിഷ്ടം '

അവളുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു , പഴയ വിസ ക്യാന്‍സല്‍ ചെയ്യുകയും പുതിയ തൊഴിലിടത്തേക്ക് അവള്‍ പോകുന്ന ദിവസം എന്നെ കാണുവാന്‍ വന്നു .

നിറഞ്ഞതെങ്കിലും സന്തോഷമുള്ള കണ്ണുകള്‍ . ' എനിക്കൊരു നൂറു ദിര്‍ഹം തരണം , പുതിയ ജോലിയിലെ ശമ്പളം കിട്ടിയാല്‍ തിരിച്ചു തരാം '

അവള്‍ നൂറു ദിര്‍ഹം വാങ്ങി നടന്നു മറഞ്ഞു , രണ്ടു മൂന്ന് തവണ വിളിച്ചു , ഇടയ്ക്കു മെസ്സേജ് അയച്ചു ... പിന്നീട് പതിവുപോലെ മരുഭൂമിയിലെ തിരക്കില്‍ , നന്ദിയും നന്ദികേടും തരം തിരിക്കാന്‍ സമയമില്ലാത്തതു കൊണ്ട് ഞാനും എന്റെ തിരക്കിലേക്ക് .

ഒരു മാസം മുന്‍പ് അവളുടെ മെസ്സേജ് , എന്റെ കയ്യില്‍ നിന്നും വാങ്ങിയ നൂറു ദിര്‍ഹം ഒരു ടാക്‌സികാരന്‍ വഴി കൊടുത്തു വിടുന്നു . പിന്നീട് വിളിക്കാം .... കൂടുതല്‍ ഒന്നും എഴുതിയില്ല ....

ഷാസിയ പിന്നീട് വിളിച്ചത് എയര്‍ പോര്‍ട്ടില്‍ നിന്നാണ് .

' ഭായി , ഞാന്‍ നാട്ടില് പോകുകയാണ് '

' സന്തോഷം , എന്ന് മടങ്ങി വരും '

' അറിയില്ല '

' എന്ത് പറ്റി ? '

' ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്തു പോകുകയാണ് , ട്രീറ്റ്‌മെന്റിന് വേണ്ടി ... '

' എന്ത് പറ്റി , എന്താ അസുഖം '

' .... ക്യാന്‍സര്‍ .............. നിങ്ങള്‍ എന്റെ സഹോദരനാണ് , നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം ... ഞാന്‍ മടങ്ങി വരുമോ...... ' ഇടറുന്ന ശബ്ദംഇടക്ക് വെച്ച് മുറിഞ്ഞു ...

എനിക്കൊന്നും പറയാന് ഉണ്ടായിരുന്നില്ല ... കാള്‍ കട്ട് ചെയ്തു .

അരമണിക്കൂര്‍ നേരത്തേക്ക് പ്രിയപെട്ട ആര്‍ക്കോ സംഭവിച്ച ഒരു ദുരന്തം പോലെ മനസ്സ് വിങ്ങി കൊണ്ടിരുന്നു .

കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു . അവളുടെ മൊബൈല്‍ സ്വിച്ചോഫ് ...

അവള്‍ എനിക്കാരുമല്ല , ഏതോ ഒരു പാകിസ്ഥാന്‍ പെണ്‍കുട്ടി .

കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ വെടിവെച്ചു കൊല്ലുന്ന പാകിസ്ഥാന്‍ പട്ടാള കാരനെ ഓര്‍ത്തു . അവന്റെ സഹോദരി ആയിരിക്കും ... അവള് എന്റെ ആരുമല്ല ... ഷാസിയ നീ എന്റെ ആരുമല്ല .

– അന്‍വര്‍ ഷാ യുവധാര ദിബ്ബ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (9 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (24 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (54 minutes ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (1 hour ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (1 hour ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (1 hour ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (1 hour ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (1 hour ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (2 hours ago)

Malayali Vartha Recommends