Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല, കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്

08 JANUARY 2020 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല. കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. പൗരത്വനിയമഭേദഗതി അടക്കം എല്ലാ ഭരണഘനാ വിരുദ്ധമാണെന്ന പൂര്‍ണബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ അനുകൂലിച്ച് വിവരിക്കാന്‍ വരേണ്ടതില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്. പൗരത്വനിയമഭേദഗതിയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്താന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയമത്തെ അനുകൂലിച്ച് ആരും വീടുകളിലേക്ക് വരുന്നത് വിലക്കിയുള്ള ചിഹ്നവും ബോര്‍ഡിനൊപ്പമുണ്ട്.

തിങ്കളാഴ്ച മുതലാണ് ഇത്തരത്തിലൊരു പരിപാടി നാട്ടുകാര്‍ സംഘടിപ്പിച്ചത്. പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന ബുക്ക്‌ലെറ്റ് നല്‍കിയ ശേഷം അതിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് ഇതിലേക്ക് നയിപ്പിച്ചതെന്ന് പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആസാദ് കാരാടി പറയുന്നു. മുസ്്‌ലിം സ്ത്രീകളും പുരുഷന്‍മാരും പൗരത്വനിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇവിടങ്ങളിലെ എല്ലാ വീടുകളിലും ജാതിമത, രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും കടന്ന് ചെല്ലാം. അതിനെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും ആസാദ് പറയുന്നു.

സുന്നി യൂത്ത് മൂവ്‌മെന്റ് നേതാവ് നാസര്‍ഫൈസി കൂടത്തായിയേയും എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖിനെയും ഇത്തരത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കബിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരും പ്രതിസന്ധിയിലായിരുന്നെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു. രണ്ട് പേര്‍ക്കും പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന ബുക്ക്‌ലെറ്റുകള്‍ കൈമാറിയ ശേഷം ഫോട്ടോ എടുത്തിരുന്നു. അതിന് ശേഷം ഇരുവരും നിയമത്തെ അനുകൂലിക്കുന്നെന്ന് പറഞ്ഞാണ് നവമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചത്. മുസ്്‌ലിം മതപണ്ഡിതര്‍ക്കും പുരോഹിതന്‍മാര്‍ക്കും ഏറെ സ്വാധീനമുള്ള സമസ്തകേരള ജമിഅത്തുല്‍ ഉലമ എന്ന സംഘടനയുടെ യുവജനവിഭാഗമാണ് സുന്നി യൂത്ത് മൂവ്‌മെന്റ്. തങ്ങളെ കാണാന്‍ വരുന്നവരെ വിലക്കാന്‍ കഴിയില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എയും നാസര്‍ ഫൈസിയും പിന്നീട് വിശദീകരിച്ചു. പൗരത്വനിയമഭേദഗതിയേയും പരത്വ രജിസ്റ്ററിനെയും ജനസംഖ്യാ രജിസ്റ്ററിനെയും തങ്ങള്‍ എതിര്‍ക്കുന്നെന്നും വ്യക്തമാക്കി.

നാസര്‍ഫൈസിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാരാട്ട് റസാഖിന് വലിയ പ്രശ്‌നങ്ങളുണ്ടായില്ല. മനുഷ്യര്‍ സൗഹാര്‍ദ്ദമായി താമസിക്കുന്ന കേരളം പോലൊരിടത്ത് വീട്ടിലെത്തുന്നവരുടെ രാഷ്ട്രീയം പോലും നോക്കാതെ ആളുകള്‍ സ്വീകരിക്കും പക്ഷെ, അത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിച്ച് കൊടുക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിക്കേണ്ടി വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹിന്ദു, മുസ്്‌ലിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. സൗഹൃദം ചൂഷണം ചെയ്യാനുള്ളതല്ലെന്നും നാട്ടുകാര്‍ പറയുന്നു.

എം.എല്‍.എ എന്ന നിലയിലാണ് വീട്ടിലെത്തിയവരെ സ്വീകരിച്ചതും ബുക്ക്‌ലെറ്റ് വാങ്ങിയതും അവരാ ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. മുസ്്‌ലിംകളും ഇടത്പക്ഷക്കാരും പൗരത്വനിയമത്തെ അനുകൂലിക്കുന്നു എന്ന ധാരണ പടര്‍ത്താന്‍ ആ ചിത്രത്തിനായെന്നും കാരാട്ട് റസാഖ് പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (13 minutes ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (26 minutes ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (1 hour ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (2 hours ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (5 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (6 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (6 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

Malayali Vartha Recommends