Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല, കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്

08 JANUARY 2020 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല. കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. പൗരത്വനിയമഭേദഗതി അടക്കം എല്ലാ ഭരണഘനാ വിരുദ്ധമാണെന്ന പൂര്‍ണബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ അനുകൂലിച്ച് വിവരിക്കാന്‍ വരേണ്ടതില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്. പൗരത്വനിയമഭേദഗതിയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്താന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയമത്തെ അനുകൂലിച്ച് ആരും വീടുകളിലേക്ക് വരുന്നത് വിലക്കിയുള്ള ചിഹ്നവും ബോര്‍ഡിനൊപ്പമുണ്ട്.

തിങ്കളാഴ്ച മുതലാണ് ഇത്തരത്തിലൊരു പരിപാടി നാട്ടുകാര്‍ സംഘടിപ്പിച്ചത്. പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന ബുക്ക്‌ലെറ്റ് നല്‍കിയ ശേഷം അതിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് ഇതിലേക്ക് നയിപ്പിച്ചതെന്ന് പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആസാദ് കാരാടി പറയുന്നു. മുസ്്‌ലിം സ്ത്രീകളും പുരുഷന്‍മാരും പൗരത്വനിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇവിടങ്ങളിലെ എല്ലാ വീടുകളിലും ജാതിമത, രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും കടന്ന് ചെല്ലാം. അതിനെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും ആസാദ് പറയുന്നു.

സുന്നി യൂത്ത് മൂവ്‌മെന്റ് നേതാവ് നാസര്‍ഫൈസി കൂടത്തായിയേയും എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖിനെയും ഇത്തരത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കബിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരും പ്രതിസന്ധിയിലായിരുന്നെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു. രണ്ട് പേര്‍ക്കും പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന ബുക്ക്‌ലെറ്റുകള്‍ കൈമാറിയ ശേഷം ഫോട്ടോ എടുത്തിരുന്നു. അതിന് ശേഷം ഇരുവരും നിയമത്തെ അനുകൂലിക്കുന്നെന്ന് പറഞ്ഞാണ് നവമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചത്. മുസ്്‌ലിം മതപണ്ഡിതര്‍ക്കും പുരോഹിതന്‍മാര്‍ക്കും ഏറെ സ്വാധീനമുള്ള സമസ്തകേരള ജമിഅത്തുല്‍ ഉലമ എന്ന സംഘടനയുടെ യുവജനവിഭാഗമാണ് സുന്നി യൂത്ത് മൂവ്‌മെന്റ്. തങ്ങളെ കാണാന്‍ വരുന്നവരെ വിലക്കാന്‍ കഴിയില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എയും നാസര്‍ ഫൈസിയും പിന്നീട് വിശദീകരിച്ചു. പൗരത്വനിയമഭേദഗതിയേയും പരത്വ രജിസ്റ്ററിനെയും ജനസംഖ്യാ രജിസ്റ്ററിനെയും തങ്ങള്‍ എതിര്‍ക്കുന്നെന്നും വ്യക്തമാക്കി.

നാസര്‍ഫൈസിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാരാട്ട് റസാഖിന് വലിയ പ്രശ്‌നങ്ങളുണ്ടായില്ല. മനുഷ്യര്‍ സൗഹാര്‍ദ്ദമായി താമസിക്കുന്ന കേരളം പോലൊരിടത്ത് വീട്ടിലെത്തുന്നവരുടെ രാഷ്ട്രീയം പോലും നോക്കാതെ ആളുകള്‍ സ്വീകരിക്കും പക്ഷെ, അത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിച്ച് കൊടുക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിക്കേണ്ടി വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹിന്ദു, മുസ്്‌ലിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. സൗഹൃദം ചൂഷണം ചെയ്യാനുള്ളതല്ലെന്നും നാട്ടുകാര്‍ പറയുന്നു.

എം.എല്‍.എ എന്ന നിലയിലാണ് വീട്ടിലെത്തിയവരെ സ്വീകരിച്ചതും ബുക്ക്‌ലെറ്റ് വാങ്ങിയതും അവരാ ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. മുസ്്‌ലിംകളും ഇടത്പക്ഷക്കാരും പൗരത്വനിയമത്തെ അനുകൂലിക്കുന്നു എന്ന ധാരണ പടര്‍ത്താന്‍ ആ ചിത്രത്തിനായെന്നും കാരാട്ട് റസാഖ് പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (6 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (6 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (7 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (7 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (7 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (7 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (8 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (9 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (9 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (9 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (9 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (9 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (10 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

Malayali Vartha Recommends