ഉഗ്രശേഷിയുള്ള സ്ഫോടനവസ്‌തുക്കൾ ഏതു സമയവും പൊട്ടിത്തെറിക്കും, താജ് മഹലിന് ബോംബ് ഭീഷണി... താജ് മഹലിൽ പരിശോധന തുടരുന്നു... ആയിരത്തോളം സന്ദർശകരെ സ്ഥലത്ത് നിന്നും മാറ്റി...
ലോകാത്ഭുതങ്ങളിൽ ഏവർക്കും ഇഷ്ട സ്ഥലമായ താജ് മഹലിന് ബോംബ് ഭീഷണി. താജ്‌മഹൽ പരിസരത്ത് സ്ഫോടന വസ്‌തുക്കൾ കുഴിച്ചിട്ടിട്ടുണ്ടെന്നും, അത് ഏതു സമയത്തും പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി ലഭിച്ചത്.
ഉത്തർപ്രദേശ് പൊലീസിനാണ് ഫിറോസാബാദിൽ നിന്ന് അജ്ഞാത സന്ദേശം ഫോൺ മുഖാന്തരം ലഭിച്ചത്. വിവരമറിഞ്ഞ ഉടനെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊതുജനങ്ങളുടെ സന്ദർശനം താൽകാലികമായി നിർത്തിവെച്ചു. ഇതിനെ തുടർന്ന് സന്ദർശകരെ എത്രയും വേഗം തന്നെ ഒഴിപ്പിച്ച് താജ് മഹൽ താൽക്കാലികമായി അടച്ചിട്ടു.
കർശന പരിശോധനകൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.
സന്ദേശം ലഭിക്കുമ്പോൾ ആയിരത്തോളം സന്ദർശകർ താജ് മഹലിൽ ഉണ്ടായിരുന്നെന്നാണ് വിവരം. താജ് മഹലിന്റെ പടിഞ്ഞാറൻ കവാടവും കിഴക്കൻ കവാടവും അടയ്ക്കാനുള്ള നടപടികൾ പൂർത്തിയായി.
താജ് മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഉടൻ പൊട്ടുമെന്നുമായിരുന്നു ആഗ്ര പൊലീസിന് ലഭിച്ച ഭീഷണി സന്ദേശം. ഭീഷണിയെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
സി ഐ എസ് എഫും പ്രദേശത്ത് ജാഗ്രത പാലിക്കുകയാണ്. സന്ദേശമയച്ച ആളിനായി തിരച്ചിൽ തുടരുകയാണ്. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പരും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
കൊവിഡ് മഹാമാരി വ്യപിച്ച പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് വീണ്ടും ജനങ്ങൾക്കായി തുറന്നു നൽകിയത്.
കൊവിഡ് വ്യാപിച്ച് ആറ് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും താജ്മഹൽ തുറക്കുന്നതും, സന്ദർശകരെ അനുവദിക്കുന്നതും. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് താജ്മഹൽ വീണ്ടും തുറന്ന് നൽകിയത്.
കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് 17 മുതലാണ് താജ്മഹലിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha