Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

വചനപ്രഘോഷണം പാതിരി പിരിവ് പ്രസംഗമാക്കി, കോടികള്‍ മുടക്കി പണിയുന്ന പള്ളിക്ക് സംഭാവന വേണം. പൊന്നും പണവും സ്വീകരിക്കും. മാതാവിന്റെ വണക്കമാസം ചങ്ങനാശേരി പിതാക്കന്മാര്‍ നിര്‍ത്തിക്കളഞ്ഞതെന്തേ എന്ന് ചോദ്യം തികട്ടി വന്നെങ്കിലും ആമേന്‍ കൂട്ടി വിഴുങ്ങിയെന്ന് വിശ്വാസിയുടെ പരിഹാസം

01 JUNE 2018 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

നല്ലൊരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്നവര്‍ ഒരുപാടുണ്ട്. വീടിനുള്ളിലേക്ക് മഴവെള്ളം ചോര്‍ന്നിറങ്ങുന്ന വിടവുകള്‍ അടയ്ക്കാന്‍ പാടുപെടുമ്പോള്‍, എലിയും ചിതലും ഉറുമ്പും അട്ടയുമൊക്കെ ഭീഷണിയാകുമ്പോള്‍, വിരുന്നുകാര്‍ക്കുമുന്നില്‍ വൃത്തിയും വെടിപ്പും ഉറപ്പാക്കാന്‍ പരക്കം പായുമ്പോള്‍, അധികമായി ഒരാളെത്തിയാല്‍ കിടക്കയൊരുക്കാന്‍ വീട്ടുസാധനങ്ങളുമായി നെട്ടോട്ടമോടുമ്പോള്‍, എല്ലാവരും ഉള്ളില്‍ പറയും എങ്ങനെയെങ്കിലും നല്ലൊരു വീട് പണിയണം. അങ്ങനെ ആയിരങ്ങള്‍ നടക്കുമ്പോള്‍ കോടികള്‍ മുടക്കി പള്ളി പണിയുന്ന പാതിരിമാര്‍ക്കെതിരെ ചങ്ങനാശേരിയിലെ ഒരു വിശ്വാസിയായ ജസ്റ്റിന്‍ പുനത്തില്‍ രംഗത്തെത്തിയിരിക്കുന്നു...

കുര്‍ബാനയില്‍ വിശ്വാസികള്‍ ഏറ്റുമധികം ആവര്‍ത്തിക്കുന്ന വാക്കുകളിലൊന്ന് ആമ്മേന്‍ ആണ്. ഹീബ്രു ഭാഷയില്‍ നിന്നു വന്ന ഈ വാക്കിന്റെ അര്‍ത്ഥം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ 'അങ്ങനെ തന്നെ' എന്നാണ്. അതായത് തൊട്ടു മുമ്പ് പറഞ്ഞ കാര്യം അംഗീകരിക്കുന്നു എന്ന വിവക്ഷയിലാണ് ആമ്മേന്‍ പറയുന്നത്. പ്രസംഗ വേളയില്‍ അച്ചന്‍ എന്തു വേണ്ടാതീനം പറഞ്ഞാലും ഉള്ളില്‍ ആമ്മേന്‍ പറഞ്ഞ് നിശബ്ദനായിരിക്കാനാണ് നസ്രാണിയുടെ നിയോഗം. ഈ നിസ്സഹായതയുടെ തടവില്‍ കഴിയുന്ന നെടുംകുന്നത്തെ വിശ്വാസികളുടെ നടുവിലേക്കാണ് മെയ് 27 ഞായറാഴ്ച്ച ചങ്ങനാശേരി അതിരൂപതാ അസ്ഥാനത്തുനിന്ന് ഫാ. ജോസഫ് മുണ്ടകത്തില്‍ വന്നിറങ്ങിയത്.



തുടക്കം വചനപ്രഘോഷണമായിരുന്നു. ക്രമേണ അതൊരു പിരിവ് പ്രസംഗമായി മാറി. സാധാരണ വിശ്വാസികളടെ തലച്ചോറു കഴുകിയെടുക്കുന്ന കഥകളും കെട്ടുകഥകളും ബലിപീഠത്തില്‍ നിന്ന് ഒഴുകിയെത്തി. ഉദ്ദേശം സിമ്പിളാണ് പാറേല്‍ ഇടവകയില്‍ കോടികള്‍ വാരിയെറിഞ്ഞ് നടത്തുന്ന പള്ളി പണിക്ക് സംഭാവന വേണം. പണവും പൊന്നും തടിയുമൊക്കെ സ്വീകരിക്കും. 'നമ്മള്‍ പ്രതിസന്ധികളില്‍ പെടുമ്പോള്‍ ചൊല്ലുന്നത് എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയാണ്. ആ മാതാവിനു വേണ്ടി ആലയം പണിയാന്‍ സഹകരിക്കണം. നാളെ വീടുകളില്‍ പിരിവിനു വരുമ്പോള്‍ ഉദാരമായി നല്‍കണം. പുതിയ പള്ളി എല്ലാവരുടെയും കൂടിയാണ്' ഇങ്ങനെ പോയി
പ്രസംഗം .

ഇതേ മാതാവിന്റെ വണക്കമാസം ചങ്ങനാശേരി പിതാക്കന്മാര്‍ നിര്‍ത്തിക്കളഞ്ഞതെന്തേ എന്നും പള്ളിയുടെ സ്വത്തില്‍ വിശ്വാസിക്ക് അവകാശമില്ലെന്നാണല്ലോ അലഞ്ചേരി പിതാവ് പറഞ്ഞതെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ തികട്ടി വന്നവര്‍ അമ്മേന്‍ കുട്ടി അത് വിഴുങ്ങി.
ബസ് സ്റ്റാന്‍ഡിലെ പുസ്തക കച്ചവടക്കാര്‍ വിളിച്ചു പറയുന്നതിന്റെ അള്‍ത്താര പതിപ്പായ ആ പ്രസംഗം
ഒരു സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ തുടക്കം മാത്രമായിരുന്നു. ആഡംബര പള്ളിമേട പണിയാന്‍ പിരിവു കൊടുത്ത് നടുവൊടിഞ്ഞിരിക്കുന്ന, സ്‌കള്‍ തുറക്കുന്നതു പ്രമാണിച്ചുള്ള ചെലവുകളോര്‍ത്ത് ആശങ്കയില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ ആലോചിക്കാന്‍ ഇട നല്‍കാത്ത ഓപ്പറേഷന്‍.

മറ്റ് ഇടവകകളിലൊക്കെ പിരിവു നടത്തിയ നേരത്ത് നെടുംകുന്നംകാരെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിര്‍ത്തിയത് ഇവിടെ പണിത പള്ളിമേടയുടെ പിരിവ് തീരാന്‍ വേണ്ടിയായിരുന്നു. പക്ഷെ പുതിയ പള്ളിക്കായി മാതാവ് ധൃതികൂട്ടിയപ്പോള്‍ വികാരിയച്ചന് അടങ്ങിയിരിക്കാനായില്ല. പത്തു കല്‍പ്പനകള്‍ രണ്ടായി സംഗ്രഹിച്ചിരിക്കുന്നതുപോലെ പന്ത്രണ്ടു മാസത്തെ പിരിവ് ഏഴു മാസംകൊണ്ട് സംഗ്രഹിച്ച് ചങ്ങനാശേരിയിലെ അച്ചന്‍മാരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.

മുണ്ടകത്തിലച്ചന്റെ പ്രസംഗത്തിനു പിന്നാലെ വൈകുന്നേരമായപ്പോള്‍ എസ്റ്റിമേറ്റ് തുക ഒഴികെ പുതിയ പള്ളിയുടെ എല്ലാ വിവരങ്ങളുമടങ്ങിയ ബ്രോഷര്‍ വീടുകളിലെത്തിച്ചു. ഒപ്പം പ്രാര്‍ത്ഥനയും. വിശ്വാസികള്‍ അതു മുഴുവന്‍ വായിച്ചിട്ടുണ്ടാവില്ല. നേരം പുലര്‍ന്നു തുടങ്ങുമ്പോഴേക്കും ചങ്ങനാശേരിയില്‍ നിന്നും അച്ചന്‍മാരും വൈദിക വിദ്യര്‍ഥികളും അടങ്ങുന്ന വലിയൊരു സംഘം വന്നിറങ്ങി. ഒറ്റ ദിവസം കൊണ്ട് ഒരു നാട് മുഴുവന്‍ അരിച്ചുപെറുക്കാന്‍. അവര്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു കര്‍ത്താവേ പരമാവധി ഊറ്റിയെടുക്കാന്‍ സഹായിക്കേണമേ എന്നായിരിക്കാം.

ഇടവകക്കാരില്‍ ചിലര്‍ പിരിവു സംഘത്തെ നേരില്‍ കണ്ട് സംസാരിച്ചു. മറ്റ് അതിരൂപതകളോട് മത്സരിക്കാന്‍ നടത്തുന്ന ആഡംബര മാമാങ്കത്തില്‍ ഇന്നാട്ടുകാരെ ബലിയാടുകളാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ആരു കേള്‍ക്കാന്‍? വെള്ളക്കുപ്പായമിട്ട വിശുദ്ധ കൊള്ളക്കാര്‍ വീടുവീടാന്തരം കയറിയിറങ്ങി. നിര്‍ബന്ധിത പിരിവല്ല, താല്‍പര്യമുണ്ടെങ്കില്‍ തന്നാല്‍ മതി എന്ന് പ്രത്യേകം പറഞ്ഞു. അങ്ങനെയെങ്കില്‍ ഇങ്ങോട്ടു വന്നതെന്തിന് എന്ന ചോദ്യം വിഴുങ്ങി, ഉള്ളില്‍ അമ്മേന്‍ പറഞ്ഞ് വിശ്വാസികള്‍ പണം കൊടുത്തു.

മാതാവ് എന്തു വിചാരിക്കും എന്നു ഭയന്ന് വീട്ടമ്മമാര്‍ നുള്ളിപ്പെറുക്കിയ കാശു കൈമാറി. ഉള്ളില്‍ പ്രതിഷേധം നുര പൊന്തിയ ആണുങ്ങള്‍ കടുംബവഴക്ക് ഭയന്ന് അമ്മേന്‍ പറഞ്ഞു. മാതാവിനോട് ഭയം കലരാത്ത ഭക്തിമാത്രമുള്ളവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പ്രതിഷേധ സന്ദേശം ഉള്‍ക്കൊണ്ടവരും ഒരു വിധത്തില്‍ ഒഴിഞ്ഞുമാറി. വൈകുന്നേരത്തോടെ ഒരു നാടു മുഴുവന്‍ അരിച്ചുപെറുക്കി അവര്‍ ചങ്ങനാശേരിക്ക് മടങ്ങി. കാശു കൊടുത്തവരും കൊടുക്കാത്തവരും കൂടിയിടത്തെല്ലാം അച്ചന്‍മാര്‍ ചെയ്തത് നെറികേടാണെന്ന് പതം പറഞ്ഞു.

ഇതുവരെ സംഭാവനയായി കിട്ടിയ തടികള്‍ എവിടെയൊക്കെ കിടപ്പുണ്ടെന്ന് കൃത്യമായ ധാരണയില്ലെന്ന് പിരിവ് സംഘാംഗങ്ങളില്‍ ചിലര്‍ തന്നെ പറയുന്നു.എല്ലാം നല്ലതിനു വേണ്ടിയല്ലേ? നല്ലൊരു വീട് സ്വപ്നമായവര്‍ക്കും നല്ലൊരു പള്ളി സ്വന്തമാകുകയല്ലേ? ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും വകയില്ലെങ്കിലും പള്ളിയുടെ ബ്രോഷറില്‍ പറയുന്നതുപോലെ
അമ്മയുടെ സാന്നിധിയില്‍ സ്വച്ഛമായി പ്രാര്‍ത്ഥിക്കുന്നതിനും ധ്യാനിക്കുന്നതിനും ഭക്തി പ്രകടിപ്പിക്കുന്നതിനുമുള്ള അസൗകര്യങ്ങള്‍ മാറിക്കിട്ടുമല്ലോ. പള്ളി പണി വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള പ്രാര്‍ത്ഥന നമുക്ക് മുടങ്ങാതെ ചൊല്ലാം. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും. അമ്മേന്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ദിവസത്തിനുള്ളിൽ രാഹുലിന്റെ അറസ്റ്റ്..?! പ്ലാനിംഗ് AKG സെന്ററിൽ നിന്ന് ക്രൈം ബ്രാഞ്ച് തൂങ്ങും..?!  (1 hour ago)

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (2 hours ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (5 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (7 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (7 hours ago)

പുരോഗമിക്കുന്നു.  (7 hours ago)

കോൺഗ്രസിൽ കലഹം;  (7 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (8 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (8 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (8 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (9 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (9 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (9 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (10 hours ago)

പിഴ നൽകി നടി നവ്യ നായർ  (10 hours ago)

Malayali Vartha Recommends