അടങ്ങെടാ..... മനുവേ.....അലറി വിളിച്ച് വിഷ്ണു; കുളിപ്പിക്കുന്ന സമയത്ത് പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തി മനു ആന; വിഷ്ണു മടങ്ങിയത് ആ ആഗ്രഹം ബാക്കിയാക്കി; കൊല്ലുന്നതിന് തൊട്ട് മുന്നേ സംഭവിച്ചത് .....!

കോട്ടൂർ ആന പാർക്കിൽ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാർക്കിനുള്ളിലെ നെയ്യാർ റിസർവോയറിൽ ‘മനു’ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചത്. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. കുളിപ്പിക്കുന്ന സമയത്ത് ആന പാപ്പനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തിൽ താഴ്ത്തുകയായിരുന്നു.
പാപ്പാൻ വെള്ളത്തിനുള്ളിൽ അകപ്പെട്ടതോടെ ആന ആരെയും അവിടേയ്ക്ക് അടുപ്പിച്ചില്ല. മറ്റു പാപ്പാൻമാർ ബഹളം വച്ചു. പക്ഷെ ആന പിന്തിരിഞ്ഞില്ല. ഫയർ ഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പരിശ്രമിച്ചാണ് പാപ്പനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഇത് ആദ്യത്തെ സംഭവം ആണെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
2018 മുതൽ ഇവിടെ പാപ്പാനായി ജോലി ചെയ്യുകയാണ് വിഷ്ണു. മനുവിനെ മെരുക്കാൻ വിഷ്ണുവിനു മാത്രമേ കഴിയൂവെന്ന് ഒപ്പമുള്ള ജീവനക്കാർ പറയുന്നു. സംഭവത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ പ്രാഥമിക അന്വേഷണം തുടങ്ങി.
വനം വകുപ്പിൽ സർക്കാർ ജോലിയെന്ന സ്വപ്നംസഫലമാകാതെയാണ് വിഷ്ണു മരിച്ചത്. പത്തനംതിട്ട ജില്ലയിലെ ആന സങ്കേതത്തിൽ പാപ്പാൻ തസ്തികയിൽ പരീക്ഷയെഴുതി പട്ടികയിൽ ഇടം നേടിയ വിഷ്ണു നിയമന ഉത്തരവ് കാത്തിരിക്കുകയായിരുന്നു. എത്രയും വേഗം പ്രവേശിക്കാൻ കഴിയുമെന്ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആനക്കമ്പം മൂലം 18ാം വയസ്സിലാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരനായി വിഷ്ണു ജോലിക്കെത്തുന്നത്. സ്ഥിരജോലിയിൽ പ്രവേശിച്ച ശേഷമേ വിവാഹം കഴിക്കൂ എന്ന നിലപാടിലായിരുന്നു വിഷ്ണു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha























