സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..

രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ. വെർച്വൽ ലോകത്തായിരുന്നു അവർ. അതേസമയം, കൊറിയൻ ലൗ ഗെയിമിലെ ടാസ്‌കുകൾ ആത്മഹത്യയ്‌ക്ക് പ്രേരണയായോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ ഗെയിമുകളെക്കുറിച്ച് പരാമർശമില്ല.ഡയറിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ..ഞങ്ങളെക്കൊണ്ട് കൊറിയയെ ഉപേക്ഷിപ്പിക്കാൻ നിങ്ങൾക്കെങ്ങനെയാണ് സാധിക്കുക?
കൊറിയ ഞങ്ങളുടെ ജീവനാണ്. എങ്ങനെയാണ് ഞങ്ങളുടെ ജീവൻ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക? ഞങ്ങൾ അവരെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയില്ല. ഇപ്പോൾ നിങ്ങൾക്ക് തെളിവ് ലഭിച്ചിട്ടുണ്ടാവും. കൊറിയയും കെ പോപ്പുമാണ് ഞങ്ങളുടെ ജീവനെന്ന് നമുക്കിപ്പോൾ മനസിലായി. കൊറിയൻ നടനെയും കെ പോപ്പ് ഗ്രൂപ്പിനെയും സ്‌നേഹിച്ച അത്രയും ഞങ്ങൾ നിങ്ങളെ സ്‌നേഹിച്ചിട്ടില്ല.നിങ്ങൾ അവൾക്ക് (ദേവു, മറ്റൊരു സഹോദരി) ഞങ്ങൾ ഏറെ വെറുത്തിരുന്ന ബോളിവുഡിനെ പരിചയപ്പെടുത്തി.
ഞങ്ങൾക്കത് വലിയ വിഷമമായി. അതിനാൽ ഞങ്ങൾ ദേവുവിനെ ശത്രുവായി കണ്ടു.ഞങ്ങളെപ്പോലെ അവളെയും ആക്കാൻ ആരും അനുവദിച്ചില്ല. അതിനാൽഅവളെ ഞങ്ങൾ അകറ്റി. ഞങ്ങൾ കൊറിയനും കെ പോപ്പുമാണെന്നും നീ ഇന്ത്യനും ബോളിവുഡുമാണെന്നും ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് കൊറിയനെയാണിഷ്ടം. എന്നാൽ ഞങ്ങളെ ഇന്ത്യക്കാരനെകൊണ്ട് കല്യാണം കഴിപ്പിക്കാൻ നിങ്ങൾ നോക്കി. അതിനാലാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്'- എന്നിങ്ങനെയാണ് ഡയറിക്കുറിപ്പിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























