Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

'ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക്...' ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

18 SEPTEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

മരണം മറ്റൊരു ലോകത്തേക്കുളള ഒരു യാത്രാമൊഴിയാണ്. ഉറ്റവരേയും,ഉടയവരെയും പിരിയുവാനുളള വിധിയാണ് മരണം എന്നത് ഒരു യാഥാർഥ്യം കൂടിയാകുന്നു. ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം, സ്വപ്നങ്ങൾ ബാക്കിവെച്ച് വിട പറയുന്ന ഒരു പ്രവാസി. സ്വന്തം കുടുംബത്തിനായി പ്രയത്നിച്ച് അവസാനം മരണം കീഴടക്കുമ്പോൾ അവസാനമായി ഒന്ന് കാണാൻ കൊതിച്ചത് സ്വന്തം ഉമ്മ മാത്രമാണ്. അത്തരത്തിൽ കരളലിയിക്കും കുറിപ്പ് വ്യക്തമാക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശേരി.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

വെന്തുരുകുന്ന ചൂട്കാരണം മാറിലെ പാൽ പോലും വറ്റിയ ദയനീയ നിമിഷത്തില്‍ മകന്‍റെ പ്രാണരക്ഷാര്‍ത്ഥം സ്വഫാ മര്‍വ്വ മലകള്‍ക്കിടയില്‍ ഓടിനടന്ന് മാതൃത്വത്തിന്‍റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു തന്ന ഒരു മാതാവാണ് ഹാജറ ബീവി(റ).മാതൃത്വത്തിൻെറ മഹനീയ ഉദാഹരണങ്ങൾ പറഞ്ഞാൽ ഹാജറ ബീവി എന്ന ഉമ്മായുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്താതെ പോകില്ല.

അമ്മ,ഉമ്മ, എന്ന ഈ രണ്ട് അക്ഷരങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത്,വലിയ സ്ഥാനം തന്നെയാണ്.എല്ലാ മതഗ്രന്ഥങ്ങളും, ചരിത്രവും നമ്മളെ പഠിപ്പിക്കുന്നത്, മാതാവിന് പ്രഥമസ്ഥാനം നൽകി കൊണ്ടാണ്.ഉമ്മാക്ക് പകരം വെക്കാൻ ലോകത്തിൻെറ മുന്നിൽ പോലും ഒന്നും ഇല്ല.

ഇത് ഇവിടെ ഞാൻ ഓർമ്മപ്പെടുത്തുവാൻ കാരണം മകൻെറ മയ്യത്തിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒരു പാനീയം പോലും കഴിക്കാതെ മകൻെറ മയ്യത്തിന് വേണ്ടി അലമുറയിട്ട് കരഞ്ഞ ഒരു ഉമ്മാൻെറ വേദന ഞാൻ ഇന്ന് കേട്ടു.

വർഷങ്ങൾക്ക് മുമ്പ് വലിയ കുടുംബത്തിൻെറ ഉത്തരവാദിത്വം പേറി പ്രവാസം ആരംഭിച്ച ആന്ധ്രപദേശ് സ്വദേശി ഹുസെെൻ ഹൃദയസ്തംഭനം മൂലം കഴിഞ്ഞ ആഴ്ച പ്രവാസത്തിനിടയിൽ മരണപ്പെട്ടു. കോവിഡ് മൂലം അല്ല.കോവിഡ് 19 മൂലം മരണപ്പെടുന്ന ആൾക്കാരുടെ മയ്യത്തുകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അതായത് സ്ഥലത്ത് മറവ് ചെയ്യുകയാണ് പതിവ്. അല്ലാതെ നാട്ടിലേക്ക് കൊണ്ട് പോകുവാൻ നിയമം അനുവദിക്കില്ല. കോവിഡ് 19 വന്നത് കാരണം,നാട്ടിലേക്ക് മയ്യത്തുകൾ അയക്കുമ്പോൾ ചില ബന്ധുക്കളും സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്, അവിടെ മയ്യത്ത് മറവ് ചെയ്യുവാൻ സാധിക്കുമോ എന്നൊക്കെ, ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പലപ്പോഴും വിഷമവും,ദേഷ്യവും തോന്നാറുണ്ട്,ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക് ഹുസെെൻെറ മയ്യത്തിനെ അവസാനമായി കണ്ടേ തീരു.അത് വാശിയായി,മറ്റ് മക്കളോടും,ബന്ധുക്കളോടും പിണങ്ങി,പട്ടിണി കിടന്ന് നിരാലംബയായ ആ ഉമ്മ ആവശ്യം നേടിയെടുത്തു.ഒരു ദിവസം വെെകിയെങ്കിലും ഇന്ന് മയ്യത്ത് നാട്ടിലേക്ക് അയച്ചു. അൽഹംദുലില്ലാഹ്.

കഴിഞ്ഞ രണ്ട് ദിവസമായി ആ ഉമ്മായുടെ കണ്ണീർ ഞാൻ കേൾക്കുകയായിരുന്നു.എന്ത് വന്നാലും ആ ഉമ്മായുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന് ഞാൻ മാനസികമായി തയ്യാറെടുക്കുമ്പോഴാണ്,അങ്ങോട്ട് മയ്യത്ത് അയക്കുവാൻ ബന്ധു വിളിച്ച് പറയുന്നത്. ക്വാറൻെറയിനിൽ കിടക്കേണ്ടി വന്നാലും മയ്യത്തുമായി ആന്ധ്രയിലേക്ക് പോകുവാൻ ഞാൻ തയ്യാറായിരുന്നു.

മാതാവിന്‍റെ സ്നേഹം തുളുമ്പുന്ന ഹൃദയത്തിനും അനുകമ്പാ പൂര്‍ണമായ വാത്സല്യത്തിനും എന്ത് പകരം നൽകിയാൽ മതിയാകും.ജീവിച്ചിരിക്കുന്ന മാതാവിനെ നമ്മൾ സ്നേഹിക്കുക.ബഹുമാനിക്കുക.

കണ്ണ് പോയാലേ കണ്ണിന്‍റെ വിലയറിയൂ എന്നതു പോലെ തന്നെ, സ്നേഹത്തിന്‍റെ ഫലവൃക്ഷവും വീടിന്‍റെ വിളക്കുമായ ഉമ്മ വേര്‍പിരിയുമ്പോഴേ അവരുടെ മഹത്ത്വവും സ്നേഹവും, കാരുണ്യവും നമുക്ക് ബോധ്യപ്പെടൂ.

അഷ്റഫ് താമരശ്ശരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (19 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (23 minutes ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (30 minutes ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (37 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (58 minutes ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (1 hour ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (1 hour ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (1 hour ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (3 hours ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (3 hours ago)

Malayali Vartha Recommends