Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

'ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക്...' ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

18 SEPTEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

മരണം മറ്റൊരു ലോകത്തേക്കുളള ഒരു യാത്രാമൊഴിയാണ്. ഉറ്റവരേയും,ഉടയവരെയും പിരിയുവാനുളള വിധിയാണ് മരണം എന്നത് ഒരു യാഥാർഥ്യം കൂടിയാകുന്നു. ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം, സ്വപ്നങ്ങൾ ബാക്കിവെച്ച് വിട പറയുന്ന ഒരു പ്രവാസി. സ്വന്തം കുടുംബത്തിനായി പ്രയത്നിച്ച് അവസാനം മരണം കീഴടക്കുമ്പോൾ അവസാനമായി ഒന്ന് കാണാൻ കൊതിച്ചത് സ്വന്തം ഉമ്മ മാത്രമാണ്. അത്തരത്തിൽ കരളലിയിക്കും കുറിപ്പ് വ്യക്തമാക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശേരി.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

വെന്തുരുകുന്ന ചൂട്കാരണം മാറിലെ പാൽ പോലും വറ്റിയ ദയനീയ നിമിഷത്തില്‍ മകന്‍റെ പ്രാണരക്ഷാര്‍ത്ഥം സ്വഫാ മര്‍വ്വ മലകള്‍ക്കിടയില്‍ ഓടിനടന്ന് മാതൃത്വത്തിന്‍റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു തന്ന ഒരു മാതാവാണ് ഹാജറ ബീവി(റ).മാതൃത്വത്തിൻെറ മഹനീയ ഉദാഹരണങ്ങൾ പറഞ്ഞാൽ ഹാജറ ബീവി എന്ന ഉമ്മായുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്താതെ പോകില്ല.

അമ്മ,ഉമ്മ, എന്ന ഈ രണ്ട് അക്ഷരങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത്,വലിയ സ്ഥാനം തന്നെയാണ്.എല്ലാ മതഗ്രന്ഥങ്ങളും, ചരിത്രവും നമ്മളെ പഠിപ്പിക്കുന്നത്, മാതാവിന് പ്രഥമസ്ഥാനം നൽകി കൊണ്ടാണ്.ഉമ്മാക്ക് പകരം വെക്കാൻ ലോകത്തിൻെറ മുന്നിൽ പോലും ഒന്നും ഇല്ല.

ഇത് ഇവിടെ ഞാൻ ഓർമ്മപ്പെടുത്തുവാൻ കാരണം മകൻെറ മയ്യത്തിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒരു പാനീയം പോലും കഴിക്കാതെ മകൻെറ മയ്യത്തിന് വേണ്ടി അലമുറയിട്ട് കരഞ്ഞ ഒരു ഉമ്മാൻെറ വേദന ഞാൻ ഇന്ന് കേട്ടു.

വർഷങ്ങൾക്ക് മുമ്പ് വലിയ കുടുംബത്തിൻെറ ഉത്തരവാദിത്വം പേറി പ്രവാസം ആരംഭിച്ച ആന്ധ്രപദേശ് സ്വദേശി ഹുസെെൻ ഹൃദയസ്തംഭനം മൂലം കഴിഞ്ഞ ആഴ്ച പ്രവാസത്തിനിടയിൽ മരണപ്പെട്ടു. കോവിഡ് മൂലം അല്ല.കോവിഡ് 19 മൂലം മരണപ്പെടുന്ന ആൾക്കാരുടെ മയ്യത്തുകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അതായത് സ്ഥലത്ത് മറവ് ചെയ്യുകയാണ് പതിവ്. അല്ലാതെ നാട്ടിലേക്ക് കൊണ്ട് പോകുവാൻ നിയമം അനുവദിക്കില്ല. കോവിഡ് 19 വന്നത് കാരണം,നാട്ടിലേക്ക് മയ്യത്തുകൾ അയക്കുമ്പോൾ ചില ബന്ധുക്കളും സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്, അവിടെ മയ്യത്ത് മറവ് ചെയ്യുവാൻ സാധിക്കുമോ എന്നൊക്കെ, ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പലപ്പോഴും വിഷമവും,ദേഷ്യവും തോന്നാറുണ്ട്,ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക് ഹുസെെൻെറ മയ്യത്തിനെ അവസാനമായി കണ്ടേ തീരു.അത് വാശിയായി,മറ്റ് മക്കളോടും,ബന്ധുക്കളോടും പിണങ്ങി,പട്ടിണി കിടന്ന് നിരാലംബയായ ആ ഉമ്മ ആവശ്യം നേടിയെടുത്തു.ഒരു ദിവസം വെെകിയെങ്കിലും ഇന്ന് മയ്യത്ത് നാട്ടിലേക്ക് അയച്ചു. അൽഹംദുലില്ലാഹ്.

കഴിഞ്ഞ രണ്ട് ദിവസമായി ആ ഉമ്മായുടെ കണ്ണീർ ഞാൻ കേൾക്കുകയായിരുന്നു.എന്ത് വന്നാലും ആ ഉമ്മായുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന് ഞാൻ മാനസികമായി തയ്യാറെടുക്കുമ്പോഴാണ്,അങ്ങോട്ട് മയ്യത്ത് അയക്കുവാൻ ബന്ധു വിളിച്ച് പറയുന്നത്. ക്വാറൻെറയിനിൽ കിടക്കേണ്ടി വന്നാലും മയ്യത്തുമായി ആന്ധ്രയിലേക്ക് പോകുവാൻ ഞാൻ തയ്യാറായിരുന്നു.

മാതാവിന്‍റെ സ്നേഹം തുളുമ്പുന്ന ഹൃദയത്തിനും അനുകമ്പാ പൂര്‍ണമായ വാത്സല്യത്തിനും എന്ത് പകരം നൽകിയാൽ മതിയാകും.ജീവിച്ചിരിക്കുന്ന മാതാവിനെ നമ്മൾ സ്നേഹിക്കുക.ബഹുമാനിക്കുക.

കണ്ണ് പോയാലേ കണ്ണിന്‍റെ വിലയറിയൂ എന്നതു പോലെ തന്നെ, സ്നേഹത്തിന്‍റെ ഫലവൃക്ഷവും വീടിന്‍റെ വിളക്കുമായ ഉമ്മ വേര്‍പിരിയുമ്പോഴേ അവരുടെ മഹത്ത്വവും സ്നേഹവും, കാരുണ്യവും നമുക്ക് ബോധ്യപ്പെടൂ.

അഷ്റഫ് താമരശ്ശരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (25 minutes ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (30 minutes ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (50 minutes ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (1 hour ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (1 hour ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (1 hour ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (1 hour ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (2 hours ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (2 hours ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (11 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (12 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (12 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends