Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാരിനും സി പി എമ്മിനും ദേവസ്വംബോര്‍ഡിനും മേലെ ഉടുമ്പിന്‍ പിടുത്തമിട്ട് ഹൈക്കോടതി !! പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച് എന്‍ വാസു !! കൊള്ളയില്‍ വന്‍ തോക്കുകള്‍ അവരിലേക്ക് അന്വേഷണം എത്തിയിരിക്കണമെന്ന് കട്ടായം ഉത്തരവിട്ട് ജഡ്ജി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

'ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക്...' ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

18 SEPTEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

മരണം മറ്റൊരു ലോകത്തേക്കുളള ഒരു യാത്രാമൊഴിയാണ്. ഉറ്റവരേയും,ഉടയവരെയും പിരിയുവാനുളള വിധിയാണ് മരണം എന്നത് ഒരു യാഥാർഥ്യം കൂടിയാകുന്നു. ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം, സ്വപ്നങ്ങൾ ബാക്കിവെച്ച് വിട പറയുന്ന ഒരു പ്രവാസി. സ്വന്തം കുടുംബത്തിനായി പ്രയത്നിച്ച് അവസാനം മരണം കീഴടക്കുമ്പോൾ അവസാനമായി ഒന്ന് കാണാൻ കൊതിച്ചത് സ്വന്തം ഉമ്മ മാത്രമാണ്. അത്തരത്തിൽ കരളലിയിക്കും കുറിപ്പ് വ്യക്തമാക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശേരി.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

വെന്തുരുകുന്ന ചൂട്കാരണം മാറിലെ പാൽ പോലും വറ്റിയ ദയനീയ നിമിഷത്തില്‍ മകന്‍റെ പ്രാണരക്ഷാര്‍ത്ഥം സ്വഫാ മര്‍വ്വ മലകള്‍ക്കിടയില്‍ ഓടിനടന്ന് മാതൃത്വത്തിന്‍റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു തന്ന ഒരു മാതാവാണ് ഹാജറ ബീവി(റ).മാതൃത്വത്തിൻെറ മഹനീയ ഉദാഹരണങ്ങൾ പറഞ്ഞാൽ ഹാജറ ബീവി എന്ന ഉമ്മായുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്താതെ പോകില്ല.

അമ്മ,ഉമ്മ, എന്ന ഈ രണ്ട് അക്ഷരങ്ങൾ നമ്മളെ ഓർമ്മപ്പെടുത്തുന്നത്,വലിയ സ്ഥാനം തന്നെയാണ്.എല്ലാ മതഗ്രന്ഥങ്ങളും, ചരിത്രവും നമ്മളെ പഠിപ്പിക്കുന്നത്, മാതാവിന് പ്രഥമസ്ഥാനം നൽകി കൊണ്ടാണ്.ഉമ്മാക്ക് പകരം വെക്കാൻ ലോകത്തിൻെറ മുന്നിൽ പോലും ഒന്നും ഇല്ല.

ഇത് ഇവിടെ ഞാൻ ഓർമ്മപ്പെടുത്തുവാൻ കാരണം മകൻെറ മയ്യത്തിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒരു പാനീയം പോലും കഴിക്കാതെ മകൻെറ മയ്യത്തിന് വേണ്ടി അലമുറയിട്ട് കരഞ്ഞ ഒരു ഉമ്മാൻെറ വേദന ഞാൻ ഇന്ന് കേട്ടു.

വർഷങ്ങൾക്ക് മുമ്പ് വലിയ കുടുംബത്തിൻെറ ഉത്തരവാദിത്വം പേറി പ്രവാസം ആരംഭിച്ച ആന്ധ്രപദേശ് സ്വദേശി ഹുസെെൻ ഹൃദയസ്തംഭനം മൂലം കഴിഞ്ഞ ആഴ്ച പ്രവാസത്തിനിടയിൽ മരണപ്പെട്ടു. കോവിഡ് മൂലം അല്ല.കോവിഡ് 19 മൂലം മരണപ്പെടുന്ന ആൾക്കാരുടെ മയ്യത്തുകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അതായത് സ്ഥലത്ത് മറവ് ചെയ്യുകയാണ് പതിവ്. അല്ലാതെ നാട്ടിലേക്ക് കൊണ്ട് പോകുവാൻ നിയമം അനുവദിക്കില്ല. കോവിഡ് 19 വന്നത് കാരണം,നാട്ടിലേക്ക് മയ്യത്തുകൾ അയക്കുമ്പോൾ ചില ബന്ധുക്കളും സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്, അവിടെ മയ്യത്ത് മറവ് ചെയ്യുവാൻ സാധിക്കുമോ എന്നൊക്കെ, ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പലപ്പോഴും വിഷമവും,ദേഷ്യവും തോന്നാറുണ്ട്,ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക് ഹുസെെൻെറ മയ്യത്തിനെ അവസാനമായി കണ്ടേ തീരു.അത് വാശിയായി,മറ്റ് മക്കളോടും,ബന്ധുക്കളോടും പിണങ്ങി,പട്ടിണി കിടന്ന് നിരാലംബയായ ആ ഉമ്മ ആവശ്യം നേടിയെടുത്തു.ഒരു ദിവസം വെെകിയെങ്കിലും ഇന്ന് മയ്യത്ത് നാട്ടിലേക്ക് അയച്ചു. അൽഹംദുലില്ലാഹ്.

കഴിഞ്ഞ രണ്ട് ദിവസമായി ആ ഉമ്മായുടെ കണ്ണീർ ഞാൻ കേൾക്കുകയായിരുന്നു.എന്ത് വന്നാലും ആ ഉമ്മായുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന് ഞാൻ മാനസികമായി തയ്യാറെടുക്കുമ്പോഴാണ്,അങ്ങോട്ട് മയ്യത്ത് അയക്കുവാൻ ബന്ധു വിളിച്ച് പറയുന്നത്. ക്വാറൻെറയിനിൽ കിടക്കേണ്ടി വന്നാലും മയ്യത്തുമായി ആന്ധ്രയിലേക്ക് പോകുവാൻ ഞാൻ തയ്യാറായിരുന്നു.

മാതാവിന്‍റെ സ്നേഹം തുളുമ്പുന്ന ഹൃദയത്തിനും അനുകമ്പാ പൂര്‍ണമായ വാത്സല്യത്തിനും എന്ത് പകരം നൽകിയാൽ മതിയാകും.ജീവിച്ചിരിക്കുന്ന മാതാവിനെ നമ്മൾ സ്നേഹിക്കുക.ബഹുമാനിക്കുക.

കണ്ണ് പോയാലേ കണ്ണിന്‍റെ വിലയറിയൂ എന്നതു പോലെ തന്നെ, സ്നേഹത്തിന്‍റെ ഫലവൃക്ഷവും വീടിന്‍റെ വിളക്കുമായ ഉമ്മ വേര്‍പിരിയുമ്പോഴേ അവരുടെ മഹത്ത്വവും സ്നേഹവും, കാരുണ്യവും നമുക്ക് ബോധ്യപ്പെടൂ.

അഷ്റഫ് താമരശ്ശരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ അന്തരിച്ചു....  (4 minutes ago)

സി പി എം നേതാവും രാഹുലിന്റെ വഴിയേ... തിരിച്ചടിക്കാൻ ഒരുങ്ങി രാഹുൽ പഴയതെല്ലാം മറന്ന സഖാക്കൾക്ക് മറുപടി  (22 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (24 minutes ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (29 minutes ago)

ഇന്ന് വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിൽ ദൃശ്യമാകും...  (1 hour ago)

പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച്  (1 hour ago)

വായു മലിനീകരണം രാജ്യതലസ്ഥാനത്ത് വളരെ മോശം അവസ്ഥയിൽ  (1 hour ago)

മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....  (2 hours ago)

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (2 hours ago)

രൂപ തിരിച്ചു കയറി....  (2 hours ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (3 hours ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (3 hours ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (3 hours ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (3 hours ago)

റിപ്പോ റേറ്റ് 5.25% ആയി.  (3 hours ago)

Malayali Vartha Recommends