ലക്ഷക്കണക്കിന് പ്രവാസികൾ മടങ്ങി; ഇത്രയും പ്രവാസികൾ രാജ്യം വിടാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാതെ അധികൃതർ, 2019 ഒക്‌ടോബർ മുതൽ 2020 ഒക്‌ടോബർ അവസാനം വരെ 2,77,728 പ്രവാസികൾ രാജ്യം വിട്ടെന്ന് കണക്ക്
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ലോകരാഷ്ട്രങ്ങൾ. ശക്തമായ നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക തിരിച്ചടിയിൽ നിന്ന് അതേവേഗം കരകയറുകയാണ് മുഖ്യലക്ഷ്യം. ജനജീവിതം സാധാരണ നിലയിലെത്താൻ ഗൾഫ് രാജ്യങ്ങളാണ് നിലവിൽ കൂടുതൽ ഇളവുകൾ നൽകുന്നത്. വിസ ചട്ടങ്ങളിലടക്കം ഇളവുകൾ വരുത്തുകയാണ് ഭരണകൂടങ്ങൾ. ഇതിനിടെ ഒമാനിൽ നിന്ന് മടങ്ങിപ്പോകുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതായുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.
മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒമാനിൽ നിന്ന് പ്രവാസികൾ കൂടുതലായി മടങ്ങുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. 2019 ഒക്‌ടോബർ മുതൽ 2020 ഒക്‌ടോബർ അവസാനം വരെ 2,77,728 പ്രവാസികൾ രാജ്യം വിട്ടെന്നാണ് ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള റിപോർട്ടുകൾ പുറത്തേക്ക് വരുന്നത്. പ്രവാസികളുടെ എണ്ണത്തിൽ 17 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കാണുവാൻ സാധിക്കും. കഴിഞ്ഞ സെപ്‌റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ മാത്രം 14,336 പ്രവാസികളാണ് ഒമാനിൽ നിന്നും മടങ്ങിയത്.
സർക്കാരിൻ്റെ കണക്കുകൾ പ്രകാരം 11.38 ലക്ഷം പ്രവാസികളാണ് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത് തന്നെ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ കണക്കിൽ 17.4 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന 22.2 ശതമാനം പ്രവാസികളാണ് ഒമാനിൽ നിന്ന് സ്വന്തം നാടുകളിലേക്കും മറ്റുമായി മടങ്ങിയത്. ഇത്രയും പ്രവാസികൾ രാജ്യം വിടാനുള്ള കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha