എമിറേറ്റുകളിലുടനീളം വാക്സിനേഷന് വിതരണ കേന്ദ്രങ്ങൾ; ഇതുവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു, യു.എ.ഇ മുന്നേറുന്നത് 100 പേരില്‍ 11.8 ഡോസ് എന്ന നിരക്കിൽ
കൊറോണ വ്യാപനത്തിനെതിരെ കടുത്ത പോരാട്ടം തുടരുന്ന യു.എ.ഇ, എല്ലാ എമിറേറ്റുകളിലും വാക്സിനേഷന് വിതരണ കേന്ദ്രങ്ങളൊരുക്കി. വാക്സിൻ ലഭ്യമാക്കുന്നതിൽ പുതുവിപ്ലവമാണ് ലോകത്തിന് കാഴ്ച വയ്ക്കുന്നത്. ലഭ്യമാകുന്ന കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേര് കോവിഡ് വാക്സിന് സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് വാക്സിന് നല്കുന്നതില് യു.എ.ഇ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിൽ നിൽക്കുന്നത്. 100 പേരില്‍ 11.8 ഡോസ് എന്ന നിരക്കിലാണ് യു.എ.ഇ ഇപ്പോൾ മുന്നേറുന്നത്. ദിനംപ്രതി ശരാശരി അരലക്ഷത്തിലധികം പേരാണ് ഏഴ് എമിറേറ്റുകളിലായി സജ്ജീകരിച്ച 500ല്‍പരം കേന്ദ്രങ്ങളിലെത്തി കോവിഡ് വാക്സിന് സ്വീകരിച്ചിരിക്കുന്നത്. 100 പേരില്‍ 11.8 ഡോസ് എന്ന കണക്കില്‍ വാക്സിനെത്തിക്കാന്‍ യു.എ.ഇക്ക് സാധിച്ചു. പാദവര്‍ഷത്തില്‍ മൊത്തം ജനസംഖ്യയുടെ പകുതി പേര്‍ക്കെങ്കിലും വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ വാക്സിനേഷന് യജ്ഞം ഇപ്പോൾ മുന്നേറുന്നത്. വാക്സിനേഷന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ദേശീയ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം.
https://www.facebook.com/Malayalivartha